Monday, April 18, 2011

കൊമ്പന്മാര്‍ രാജാക്കന്മാരെ വിരട്ടിയോടിച്ചു....









രാജാക്കന്മാരെ കീഴടക്കി കൊമ്പന്മാര്‍ പടയോട്ടം തുടരുന്നു.

 
deepika

Sunday, April 17, 2011

കൊമ്പന്മാരുടെ ക്യാപ്റ്റനാകാന്‍ ഗാംഗുലി

Onindia: കൊച്ചി : ഐപിഎല്ലിലെ കന്നിക്കാരായ കൊച്ചി ടസ്‌കേഴ്‌സ് കേരളയെ നയിക്കാന്‍ ടീം ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി എത്തിയേയ്ക്കുമെന്ന് റിപ്പോര്‍ട്ട്. സ്റ്റീവന്‍ സ്മിത്ത് പരുക്കിനെത്തുടര്‍ന്ന് പുറത്തായതിനാലാണ് ഗാംഗുലിയ്ക്ക് കൊച്ചി പ്രവേശത്തിന് കളമൊരുങ്ങുന്നത്. നേരത്തേ ഗാംഗുലിയെ ടീമിലെടുക്കാനുള്ള കൊച്ചി ടീമിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ടീമിലെ ഒരു കളിക്കാരന്‍ പരുക്കേറ്റ് പുറത്തായാല്‍ ഗവേണിങ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ ഇഷ്ടമുള്ള ഒരു കളിക്കാരനെ പകരം കളിപ്പിക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇതിന് മറ്റു ടീമുകളുടെ അനുവാദം ആവശ്യമില്ല. ഇതുപ്രകാരം സൗരവിനെ കളിപ്പിക്കാന്‍ കൊച്ചി ടീമിന് കഴിഞ്ഞേയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



ഈ വ്യവസ്ഥ പ്രയോജനപ്പെടുത്തി പുനേ വാരിയേഴ്‌സ് ജെയിംസ് ഫോക്‌നറെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. പരുക്ക് മൂലം പിന്‍മാറിയ ഏഞ്ചലോ മാത്യൂസിന് പകരമാണ് പൂനേ ഫോക്‌നറെ ടീമിലെടുത്തത്. ഇത്തരത്തില്‍ ഗാംഗുലിയെ കൊണ്ടുവരാന്‍ കൊച്ചി ടീം ഉടമകള്‍ ഐ പി എല്‍ ഗവേണിംഗ് കൗണ്‍സിലിനെ സമീപിച്ചിട്ടുണ്ടെന്ന് കൊച്ചി ടീം മാനേജെമെന്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പക്ഷേ ഗാംഗുലിയുടെ ഉയര്‍ന്നവില ഇതിന് തടസ്സമായേക്കാനും സാധ്യതയുണ്ട്. പരുക്കില്‍ പെട്ട ഒരു താരത്തിനേക്കാളും വിലയുള്ള കളിക്കാരനാകാന്‍ പാടില്ല പകരക്കാരന്‍ എന്നും നിയമമുണ്ട്. സ്റ്റീവന്‍ സ്മിത്തിനേക്കാള്‍ ഇരട്ടിവിലയുണ്ട് ഗാംഗുലിക്ക്.

പ്രതിഫലംവെട്ടിക്കുറയ്ക്കാന്‍ ഗാംഗുലി തയ്യാറായാല്‍ മാത്രമേ കൊച്ചിയിലേയ്ക്ക്് അദ്ദേഹത്തിന് വഴിതുറക്കൂകയുള്ളു.


നായകന്‍ മഹേല ജയവര്‍ധനയെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തിരിച്ചുവിളിച്ചതിനാല്‍ കൊച്ചിക്ക് ഗാംഗുലിയുടെ സേവനം ഗുണകരമാകും. മേയ് അഞ്ചിന് ജയവര്‍ധനെ ശ്രീലങ്കയിലേക്ക് മടങ്ങും. അപ്പോള്‍ നായകസ്ഥാനത്തേക്ക് പകരക്കാരനെ തേടേണ്ടി വരും. അതിന് ഗാംഗുലി അനുയോജ്യനാണെന്നും കൊച്ചി ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നു. ഈ വര്‍ഷം ഗാംഗുലിയെ ഒരു ടീമും ലേലം കൊണ്ടിരുന്നില്ല. ഒരു കോടി 77 ലക്ഷം രൂപയായിരുന്നു ഗാംഗുലിയുടെ പ്രതിഫലം. കഴിഞ്ഞ മൂന്നു സീസണുകളില്‍ കളിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോലും ഈ തുകയ്ക്ക് ഗാംഗുലിയെ ടീമിലെടുക്കാന്‍ തയ്യാറായില്ല.



ആരും ലേലം കൊള്ളാത്ത കളിക്കാരെ മറ്റു ടീമുകള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ ഇഷ്ടമുള്ള ടീമില്‍ ചേരാമെന്നാണ് ഐ പി എല്‍ നിയമം. ഇങ്ങനെ ചേരാന്‍ മറ്റ് ടീമുകളുടെയും സമ്മതം ആവശ്യമാണ് എന്ന നിബന്ധനയുമുണ്ട്. ഇതനുസരിച്ച് ഗാംഗുലിയെ ടീമിലെടുക്കാന്‍ കൊച്ചി നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ ഗാംഗുലി കൊച്ചി ടീമില്‍ ചേരുന്നതിനെ എതിര്‍ത്തുകൊണ്ട് മൂന്ന് ടീമുകള്‍ രംഗത്തുവന്നതോടെ ആ നീക്കം നടന്നിരുന്നില്ല. എന്തായാലും ഗാംഗുലി വരുന്നുവെന്ന വാര്‍ത്ത കൊച്ചിയുടെ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്

Kochi Tuskers turn giant killers


KOCHI: Still facing teething troubles in their debut Indian Premier League season, Kochi Tuskers Kerala are buoyed up for more after a commanding victory against title contenders Mumbai Indians in their own den on Friday.


Coming as it did, it was a big relief following losses in their opening two matches, the Tuskers returned home to a rousing reception at the Cochin International Airport in Nedumbassery on Saturday.



The Kerala Cricket Association representatives, budding cricketers and cheering fans came together to welcome the team.

Coach Geoff Lawson led the team out as they were received with bouquets and flowers. In accompaniment were a band of percussionists playing the traditional 'panchari melam'.

"It was great to beat Mumbai Indians in Mumbai," Lawson told reporters. "We have proved that we can beat any team." He said the team was looking forward to their next home match against defending champions Chennai Super Kings on Monday. "Every team is beatable," Lawson trailed off.

Meanwhile, Kochi Cricket Private Limited representatives are in talks with the Kochi Corporation to sort out the ticketing issues for the home matches.

In the two days since the first batch of around 26,000 matchtickets were distributed to outlets across the state, the response from the fans has been cold.

The counters in front of the Jawaharlal Nehru International Stadium here barely had any queue on Saturday.

Monday, April 11, 2011

അടിച്ചു പിരിഞ്ഞു; ഇനി നിശബ്ദ പ്രചാരണം

നാടിളക്കിമറിച്ച തിരഞ്ഞെടുപ്പ്  പ്രചാരണത്തിന്  കൊടിയിറക്കം. സമീപകാലത്തൊന്നും കാണാത്ത അതിരുവിട്ട ആവേശമാണ് പ്രചാരത്തിന്റെ കൊട്ടിക്കലാശത്തില്‍ നിറഞ്ഞത്. ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷവും അരങ്ങേറി.


ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലേക്ക് പ്രവര്‍ത്തകര്‍ നീങ്ങും. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിയ്ക്കാനാവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ശ്രമം. ബുധനാഴ്ച പതിമൂന്നാം നിയസഭയിലേക്കുള്ള തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാനായി കേരളം പോളിങ് ബൂത്തിലേക്ക് പോകും.




ഉത്സവത്തിന് വെടിക്കെട്ടെന്ന പോലെയായിരുന്നു കലാശക്കൊട്ടിനിടെ പ്രവര്‍ത്തകരുടെ തല്ലും ബഹളവും.


അരങ്ങേറിയത്. പെരിന്തല്‍മണ്ണയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ പോരുവിളിയ്ക്കുകയും കല്ലേറ്. നടത്തുകയും ചെയ്തു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്ത് ചാര്‍ജ്ജ് നടത്തുകയും ചെയ്തു. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒട്ടേറെ പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. പൊലീസ് വാഹനവും ഇവിടെ ആക്രമിക്കപ്പെട്ടു. പ്രചാരണം അവസാനിച്ച അഞ്ച് മണിയോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇരുവിഭാഗവും രണ്ട് വശത്തായി പ്രകടനമായി നീങ്ങുന്നതിനിടെ ഒരാള്‍ ഐസ്‌ക്രീം കപ്പ് പ്രദര്‍ശിപ്പിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് ഇരുവിഭാഗം പരസ്പരം ചേരിതിരിഞ്ഞ് കല്ലേറു തുടങ്ങുകയായിരുന്നു.


തിരുവനന്തപുരത്ത് പൂന്തുറയില്‍ മന്ത്രി സുരേന്ദ്രന്‍ പിള്ളയ്ക്ക് യുഡിഎഫ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റു. പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ പ്രചാരണവാഹനം തടസ്സപ്പെടുത്തി എന്നാരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.സുരേന്ദ്രന്‍ പിള്ളയെ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് സുരേന്ദ്രന്‍ പിള്ളയ്ക്ക് പരിക്കേറ്റത്. കായംകുളം, കരുനാഗപ്പള്ളി, തൃശൂര്‍ കയപ്മംഗലം, എന്നിങ്ങനെ പല മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.


അധികാരം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണു യുഡിഎഫ്. എന്നാല്‍ അധികാരം നിലനിര്‍ത്തി ചരിത്രം തിരുത്തുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. സ്വാധീനമണ്ഡലങ്ങളില്‍ പ്രചാരണക്കൊടുങ്കാറ്റ് അഴിച്ചുവിട്ടതിനു ഫലം ഉണ്ടാകുമെന്ന പ്രത്യാശയിലാണ് ബിജെപി.


ആകെ 971 സ്ഥാനാര്‍ഥികളാണു രംഗത്ത്. 2,31,47,871 വോട്ടര്‍മാര്‍ അവരുടെ വിധി മറ്റന്നാള്‍ കുറിക്കും. േഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൊണ്ടുപിടിച്ച സ്‌ക്വാഡ് വര്‍ക്ക് നടത്തിയ പ്രവര്‍ത്തകരുടെ പ്രധാന അഭ്യര്‍ഥനയും വോട്ട് ചെയ്യാനുള്ള അവസരം പാഴാക്കരുത് എന്നായിരുന്നു.

ബുധനാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണു വോട്ടെടുപ്പ്. ആകെ 20,785 ബൂത്തുകളാണ് ഉള്ളത്. എല്ലാ ബൂത്തിലും ഒരു യന്ത്രം വീതം. തകരാര്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു പതിനായിരത്തോളം യന്ത്രങ്ങള്‍ കരുതലായി ഉണ്ടാകും.






ഒരു ബൂത്തില്‍ മൂന്നു പോളിങ് ഉദ്യോഗസ്ഥരെ വീതം വിന്യസിക്കും. 1450 വോട്ടര്‍മാരില്‍ കൂടുതലുള്ള പോളിങ് സ്‌റ്റേഷനുകളില്‍ നാലു പേരുണ്ടാകും. പ്രശ്‌നബാധിത ബൂത്തുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടര്‍ന്നും ശേഖരിക്കുകയാണ്. സംസ്ഥാന പൊലീസ് സേനയെക്കൂടാതെ നാല്‍പ്പതു കമ്പനി കേന്ദ്രസേനയും സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാനായി സംസ്ഥാനത്തുണ്ടാകും.



വോട്ട് ചെയ്യാന്‍ വരുന്നവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം. എന്തെങ്കിലും കാരണവശാല്‍ കാര്‍ഡ് നഷ്ടപ്പെട്ട യഥാര്‍ഥ വോട്ടര്‍മാര്‍ക്ക് ഓരോ ബൂത്തിലും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് വഴി തിരഞ്ഞെടുപ്പു കമ്മിഷന്‍ ഫോട്ടോ പതിച്ച സ്‌ളിപ് വിതരണം ചെയ്യും. ഇതു തിരിച്ചറിയല്‍ കാര്‍ഡിനു പകരം ഉപയോഗിക്കാം. കാര്‍ഡ് ഉള്ളവര്‍ക്ക് സ്‌ളിപ് നിര്‍ബന്ധമല്ല. ചാനലുകളും എഫ്എം റേഡിയോകളും തിരഞ്ഞെടുപ്പു ചര്‍ച്ചകള്‍ നടത്തുന്നതിനും ഇത്തവണ വിലക്കുണ്ട്. നിരോധനം ലംഘിച്ചാല്‍ നിയമനടപടികളുണ്ടാകും. പ്രചാരണ എസ്എംഎസുകളും വിലക്കി.

Share

Twitter Delicious Facebook Digg Stumbleupon Favorites More