Sunday, October 30, 2011

ടി.എം. ജേക്കബ് അന്തരിച്ചു.

ടി.എം. ജേക്കബ് അന്തരിച്ചു.


ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തില്‍ സോഡിയത്തിന്റെ അംശം കുറഞ്ഞതിനെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെത്തുടര്‍ന്ന് രാത്രി പത്തുമണിയോടെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പത്തരയോടെ അന്ത്യം സംഭവിച്ചു.

Friday, October 28, 2011

വെല്‍ഡന്‍ ഗണേഷ്, വെല്‍ഡന്‍ !!


“I respect VS’ age. I respect the love of the people who adore him.  What I had said at the meeting was something that I should not have said.  I withdraw my remarks and I tender my sincere apologies
for having made such remarks,” Mr. Ganesh Kumar said.
 

Vallikkunnu.com : വി എസ്സിനെ തെറി വിളിച്ചതിനല്ല, വിളിച്ചത് തെറിയാണെന്ന് തിരിച്ചറിഞ്ഞു പരസ്യമായി ഖേദം പ്രകടിപ്പിച്ചതിനാണ് വെല്‍ഡന്‍ പറഞ്ഞത്. മൈക്കിനു മുന്നില്‍ നില്‍ക്കുമ്പോള്‍ അല്പം സുബോധം വേണം. അല്‍പ നേരത്തേക്ക് ഗണേഷ് കുമാറിന് അത് നഷ്ടപ്പെട്ടു. വി എസ് കാമഭ്രാന്തനും ഞരമ്പ്‌ രോഗിയുമാണെന്ന് വിളിച്ചു പറഞ്ഞു. ജനം കയ്യടിച്ചു. സംഗതി വിവാദമായി. ഗണേഷ്കുമാര്‍ പരസ്യമായി തെറ്റ് സമ്മതിച്ചു. ടി വി രാജേഷ് സ്പീക്കറോട് പറഞ്ഞ പോലെ ഖേദപ്രകടനം 'വിഷമ'ത്തില്‍ മാത്രം ഒതുക്കിയില്ല. തെറ്റ് പരസ്യമായിത്തന്നെ തുറന്നു പറഞ്ഞു. ഇതിനെയാണ് നാം അന്തസ്സ് എന്ന് വിളിക്കേണ്ടത്.


ഏതു മനുഷ്യനും തെറ്റ് പറ്റാം. നാക്ക് പിഴക്കാം. അത് തിരിച്ചറിഞ്ഞാല്‍ തിരുത്തുക. അതാണ്‌ വേണ്ടത്. വി എസ് കേരളത്തിന്റെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമാണ്‌. ഒരു പാര്‍ട്ടിയുടെ സമുന്നത നേതാവാണ്‌. അതിനെക്കാളേറെ ഗണേഷിന്റെ അച്ഛനേക്കാള്‍ പ്രായമുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു പ്രസ്താവന ഗണേഷ് കുമാര്‍ എന്ന മന്ത്രിയുടെ നാവില്‍ നിന്ന് വരാന്‍ പാടില്ലായിരുന്നു. പക്ഷെ വന്നു പോയാല്‍ പിന്നെ ഉരുണ്ടു കളിക്കാതെ, അതിനെ വിശദീകരിച്ചു കുളമാക്കാതെ തെറ്റ് ഏറ്റുപറഞ്ഞ് ഖേദം പ്രകടിപ്പിക്കുക. അതാണ്‌ വേണ്ടത്. അത് ഗണേഷ് ചെയ്തിരിക്കുന്നു. സഖാക്കള്‍ക്ക് വിഷമം ഉണ്ടായാലും ഇല്ലെങ്കിലും ഒരു വെല്‍ഡന്‍ അതിനു കൊടുക്കുന്നതില്‍ കുഴപ്പമില്ല.


ഗണേഷിന്റെ ഖേദപ്രകടനത്തില്‍ നിന്ന് പാഠം പഠിക്കേണ്ട ആദ്യത്തെയാള്‍ സഖാവ് വി എസ് തന്നെയാണ്. ഇതിനേക്കാള്‍ പ്രകോപനപരമായതും തരംതാണതുമായ പ്രസ്താവനകള്‍ വി എസ് പലതവണ പലര്‍ക്കെതിരെ നടത്തിയിട്ടുണ്ട്. ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഒരിക്കലെങ്കിലും അദ്ദേഹം പരസ്യമായി ഖേദം പ്രകടിപ്പിച്ചതായി കണ്ടിട്ടില്ല. ഭൂമിയില്‍ ആരെയും അപമാനിക്കാന്‍ തനിക്കു അവകാശമുണ്ടെന്നും ഭൂമിയില്‍ ആരും തന്നെ അപമാനിച്ചു പോകരുതെന്നും കരുതുന്ന ഒരു മാനസിക അവസ്ഥ ആര്‍ക്കുണ്ടായാലും അത് ശരിയല്ല.


ഈ രാജ്യത്തിന്റെ അഭിമാനമായ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിനെ 'വാണം വിടുന്നവന്‍' എന്ന് പരിഹസിച്ച വി എസ്സിന്, കെ ഇ എന്‍ കുഞ്ഞഹമ്മദിനെ കുരങ്ങന്‍ എന്ന് വിളിച്ച വിസ്സിനു, ലതികയെ മ്ലേച്ചമായ ശൈലിയില്‍ 'പ്രശസ്ത' യാക്കിയ വി എസ്സിന്, രാജത്തിനു വേണ്ടി മരിച്ച മേജര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി 'പട്ടി' പ്രയോഗം നടത്തിയ വി എസ്സിന്, സിന്ധു ജോയിയെ 'ഒരുത്തി' യാക്കിയ വി എസ്സിന്, മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയെ തന്തയില്ലാത്തവനെന്നു ഉപമിച്ച വി എസ്സിന് ഒരിക്കല്‍ പോലും ഖേദപ്രകടനം നടത്തണമെന്ന് തോന്നിയിട്ടില്ല. ഒരു സോറി പറഞ്ഞതായി പോലും എവിടെയും കണ്ടിട്ടില്ല. ഗണേഷ് കുമാര്‍ തന്റെ ഖേദപ്രകടനത്തിലൂടെ വി എസ്സിന് തന്റെ സംസ്കാരം എന്തെന്ന് സ്വയം തിരിച്ചറിയാന്‍ ഒരവസരം നല്‍കി എന്ന് വേണമെങ്കിലും നമുക്ക് പറയാം.

Achumaman's Comedy.



ഗണേഷ് കുമാ ര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

നമ്മള്‍ അര്‍ഹിക്കുന്ന സംകാരമേ നമുക്ക് മറ്റുള്ളവരും നല്‍കൂ എന്ന് അച്ചുതാനന്ദ സഖാവ് മനസിലാക്കിയാല്‍ നന്ന്....


by: A K Shihab Ayyaril Facebook:

കെ ഈ എന്‍ കുഞ്ഞമ്മദിനെ കുരങ്ങന്‍ ,

ബിനോയ്‌ വിശ്വത്തെ പോഴന്‍ ,

ആന്റണിയെ -തന്ത ഇല്ലാത്തവന്‍ ,

എലിസബത്ത്‌ മാമന്‍ മത്തായിയെ -വല്യമ്മച്ചി ,

സിന്ധു ജോയിയെ ഒരുത്തി ,

ലതിക സുഭാഷിനെ ലൈഗിക വെന്ഗ്യാര്‍ത്ഥം വരുന്ന രീതിയില്‍ പ്രശസ്ത ..

അബ്ദുല്‍ കലാമിനെ മുകളിലേക്ക് റോക്ക റ്റ് വിടുന്നവന്‍ ...

അങ്ങനെ എത്രയോ പ്രാവശ്യം വി എസ് അച്ചുതാനന്ദന്‍ മറ്റുള്ളവരെആക്ഷേപിച്ചിരിക്കുന്​നു .......


പ്രതിപക്ഷത്താല്‍ പ്രത്യേകിച്ചും വി.എസ്. അച്യുതാനന്ദനാല്‍ നിരന്തരം വേട്ടയാടപ്പെടുന്ന ഒരച്ഛന്റെ മകന്‍ എന്ന നിലയില്‍ വികാരപരമായി പ്രതികരിച്ചു പോയതില്‍ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറഞ്ഞ
 ഗണേഷ് കുമാ ര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

ചലച്ചിത്ര മൃഗയാ വിനോദം

ബെര്‍ളിത്തരങ്ങള്‍ - ഒരു സിനിമയെ സംബന്ധിച്ച് അതിന്റെ താരമൂല്യം കൊണ്ടുള്ള ആകെയൊരു പ്രയോജനമാണ് ഇനിഷ്യല്‍ പുള്‍ അഥവാ കഥ എന്താണെന്ന് അന്വേഷിക്കാതെ താരത്തിന്റെ കട്ടൗട്ട് കണ്ട് തിയറ്ററിലെത്തുന്ന ജനക്കൂട്ടം.ഇങ്ങനെ രണ്ടു നാലു ദിനം കൊണ്ടൊരു സിനിമയെ തണ്ടിലേറ്റിനടത്താന്‍ തക്കവണ്ണം പ്രാപ്തന്‍മാരായ താരങ്ങളെ നമ്മള്‍ സൂപ്പര്‍ താരങ്ങള്‍ എന്നു വിളിക്കുകയും ഈ മിനിമം ഗാരണ്ടിക്ക് പ്രതിഫലമായെന്നോണം അവര്‍ക്ക് വമ്പന്‍ പ്രതിഫലം നല്‍കുകയും ചെയ്യുന്നു.




പരസ്യങ്ങളും കട്ടൗട്ടുകളുമില്ലാതെ, തന്ത്രപരമായ മാര്‍ക്കറ്റിങ് വിദ്യകളില്ലാതെ അത്തരത്തില്‍ തന്റെ താരമൂല്യമൊന്നുകൊണ്ടു മാത്രം ജനക്കൂട്ടങ്ങളെ തിയറ്ററിലെത്തിച്ച ലോകത്തിലെ ആദ്യത്തെ താരം എന്നു നിരീക്ഷകരും നിരൂപകരും വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ കാര്യത്തില്‍ മീഡിയ സിന്‍ഡിക്കറ്റ് വലിയ കണ്‍ഫ്യൂഷനിലാണ്. അദ്ദേഹത്തെ അഭിനന്ദിക്കണോ, വിചിത്രജീവിയായി അവതരിപ്പിക്കണോ അതോ സോഷ്യല്‍ മീഡിയ മോഡല്‍ പിന്തുടര്‍ന്ന് ആക്ഷേപിക്കണോ ? എന്തു ചെയ്താലും സന്തോഷ് സാര്‍ അതൊരു ഭൂഷണമായേ കരുതൂ.കുറസോവയെപ്പോലെയോ സത്യജിത് റേയെപ്പോലെയോ ഒരു ചലച്ചിത്രകാരന്‍ ആവുക എന്നതല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. സിനിമക്കാരനായി പേരെടുക്കുക എന്നതാണ്. അത് അദ്ദേഹം സാധിച്ചിരിക്കുന്നു.അഭിനന്ദിക്കത്തക്കതായി ഒന്നും അദ്ദേഹം ചെയ്തിട്ടില്ല. എന്നാല്‍,അസാധ്യമെന്നു തോന്നുന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഉറച്ച വിശ്വാസത്തോടെ നിരന്തരം കഠിനാധ്വാനം ചെയ്താല്‍ അത് ഉറപ്പായും സാധിക്കും എന്ന തത്വത്തിന് ഒരു മികച്ച ഉദാഹരണം കൂടി അദ്ദേഹം നല്‍കി.



സന്തോഷ് പണ്ഡിറ്റിനെപ്പറ്റി കൂടുതല്‍ പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.കാരണം, സന്തോഷ് പണ്ഡിറ്റിന്റെ ബെസ്റ്റ് ടൈംസ് കഴിഞ്ഞു. തൃശൂര്‍ ബിന്ദുവിലും എറണാകുളം കാനൂസിലും നടക്കുന്നത് സന്തോഷ് പണ്ഡിറ്റ് വധമാണെന്നു പലരും ധരിച്ചിട്ടുണ്ട്.അത് ശരിയല്ല.സന്തോഷ് പണ്ഡിറ്റ് വധം സോഷ്യല്‍ മീഡിയ നിര്‍വഹിച്ചു കഴിഞ്ഞു.ഇപ്പോള്‍ നടക്കുന്നത് പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഉള്ളിലെ കലാകാരന്റെ മൃതദേഹത്തില്‍ കല്ലെറിയുന്ന ഹീനമായ ചടങ്ങാണ്.ലോകസിനിമാ ചരിത്രത്തെ കിടിലം കൊള്ളിക്കുന്ന മറ്റ് 16 കൃത്യങ്ങള്‍ പോലെ തന്നെ ഈ ചടങ്ങിന്റെയും മുഖ്യകാര്‍മികന്‍ സന്തോഷ് പണ്ഡിറ്റ് തന്നെയാണ്.



മുഖ്യധാരാ സംവിധായകന്‍മാര്‍ക്കു പോലും തിയറ്റര്‍ കിട്ടാത്ത സാഹചര്യത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്‍ക്ക് തിയറ്റര്‍ കിട്ടിയ സാമൂഹികസാഹചര്യത്തെപ്പറ്റി പലരും വിസ്മയിക്കുന്നുണ്ട്.തിയറ്ററുകള്‍ 60000 രൂപയ്‍ക്ക് വാടകയ്‍ക്ക് എടുത്താണ് അദ്ദേഹം സിനിമ പ്രദര്‍ശിപ്പിക്കുന്നത്. അല്ലാതെ തിയറ്ററുകാര്‍ പടമെടുത്ത് പ്രദര്‍ശിപ്പിക്കുന്നതല്ല.വാടകയ്‍ക്കെടുത്ത തിയറ്ററില്‍ നിന്നു വല്ല വരുമാനവും ഉണ്ടായാല്‍ അത് മുഴുവന്‍ വാടകയ്‍ക്ക് എടുത്തയാള്‍ക്കാണ്. എന്നാല്‍ തിയറ്ററിലെ തിരക്കും റെക്കോര്‍ഡ് കലക്ഷനും കണ്ടതോടെ ഒരു തിയറ്ററുകാരന്‍ സാധാരണപോലെ കളക്ഷന്‍ ഷെയര്‍ മാത്രമേ നല്‍കൂ എന്നു പറഞ്ഞ് ആ പാവത്തിനെ ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞു കേട്ടു.മൊത്തം ബിസിനസിലെയും ഏറ്റവും നാറിയ സംഭവമാണ് ആ തിയറ്ററുടമയുടേത് എന്നത് പറയാതിരിക്കാന്‍ വയ്യ.


തിയറ്ററില്‍ ആര്‍ത്തലയ്‍ക്കുന്ന യുവപ്രേക്ഷകസമൂഹമാണ് ചര്‍ച്ചയിലെ പ്രധാന പോയിന്റ്.ഇത് യുവത്വത്തിന്റെ ആഘോഷമാണ് എന്നാണ് പലരും വിശേഷിപ്പിക്കുന്നത്.ചെറുപ്പക്കാരെ ഒപ്പം നിര്‍ത്തുന്നതാണ് വിജയത്തിനുള്ള ഫോര്‍മുല എന്നു വിശ്വസിക്കുന്നവര്‍ക്ക് ചെറുപ്പക്കാരുടെ ഈ തള്ളല്‍ കണ്ട് കണ്ണു തള്ളുന്നതില്‍ തെറ്റില്ല.എന്നാല്‍,ഫേസ്‍ബുക്ക്-ടൊറന്റ് തലമുറയിലെ മനോരോഗികളുടെ ആര്‍ത്തനാദങ്ങളെ പ്രേക്ഷകന്റെ ഹര്‍ഷാരവങ്ങളായി തെറ്റിദ്ധരിക്കുന്നിടത്താണ് നിരൂപകര്‍ക്കും നിരീക്ഷകര്‍ക്കും അടിതെറ്റുന്നത്.സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ സിനിമയും സ്വീകരിക്കപ്പെട്ടു എന്നതല്ല,മൂന്നേകാല്‍ മണിക്കൂര്‍ ഭ്രാന്തമായ മനസ്സോടെ ഒരാളെ തെറിവിളിക്കുന്നതിന്റെ ലൈംഗികസംതൃപ്തിക്കു വേണ്ടി 60 രൂപ മുടക്കാന്‍ തയ്യാറായ ഒരു സമൂഹം ഇവിടെയുണ്ട് എന്നതാണ് ഗുരുതരമായ സ്ഥിതിവിശേഷം.



ഇതുവരെ സന്തോഷ് പണ്ഡിറ്റിനെ അവഗണിച്ചിരുന്ന ബുദ്ധിജീവികളും അദ്ദേഹത്തെ വ്യാഖ്യാനിച്ചു തുടങ്ങിയിട്ടുണ്ട്.മുഖ്യധാരാ സിനിമയ്‍ക്കു നേരേ സാധാരണക്കാരന്റെ എന്തോ ഡാഷ് ആണ് ഈ സിനിമയുടെ വിജയം എന്നൊക്കെ അവറ്റകള്‍ ആക്രോശിക്കുന്നുണ്ട്.അനുകമ്പ അര്‍ഹിക്കുന്ന തീര്ത്തും ദുര്ബലനായ ഒരാളെ കരുത്തന്മാരും സംസ്‍കാര സമ്പന്നരുമായ ജനക്കൂട്ടം ആക്രമിച്ചു കീഴ്‍പ്പെടുത്തുന്നതിനെ കലാസ്വാദനം എന്നു വിളിക്കാനാവില്ല.സന്തോഷ് പണ്ഡിറ്റിനെക്കാള്‍ അദ്ദേഹത്തെ തെറി വിളിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് സമൂഹത്തിനു വെല്ലുവിളി എന്നതില്‍ സംശയമില്ല.തന്റെ വിഡിയോകള്‍ കൊണ്ടാണ് യൂ ട്യൂബ് പച്ചപിടിച്ചതെന്നും താനാണ് മലയാള സിനിമയെ നയിക്കാന്‍ പോകുന്ന യങ് സൂപ്പര്‍ സ്റ്റാറെന്നും വിശ്വസിക്കുന്ന സന്തോഷ് പണ്ഡിറ്റിനെ സത്യങ്ങള്‍ ബോധ്യപ്പെടുത്താനാവാത്തതോ അതോ ഒന്നും തനിക്കു ബോധ്യമായിട്ടില്ലെന്ന് അദ്ദേഹം ഭാവിക്കുന്നതോ ?

Celebrations inside Theatre



പ്രകൃതിനിയമം അനുസരിച്ച് അര്‍ഹിക്കുന്ന വിജയമാണ് (അദ്ദേഹം ഇതിനെ വിജയമായി കാണുന്നതുതൊണ്ട്)സന്തോഷ് പണ്ഡിറ്റ് നേടിയിരിക്കുന്നത്.പ്രസിദ്ധിക്കും കുപ്രസിദ്ധിക്കുമിടയില്‍ ഇക്കാലത്ത് വലിയ വേര്‍തിരിവുകളില്ലാത്തതിനാല്‍ സന്തോഷ് പണ്ഡിറ്റ് പ്രസിദ്ധനാണ് എന്നു തന്നെ പറയാം.പഠിക്കേണ്ടതും പരിശോധിക്കേണ്ടതും സന്തോഷ് പണ്ഡിറ്റ് ഫാന്‍സിന്റെ തലയാണ്.തിയറ്ററിനുള്ളില്‍ തെറി വിളിക്കുകയും അശ്ലീലം പറയുകയും പുറത്തെത്തി മുദ്രാവാക്യം മുഴക്കുകയും നേരില്‍ കണ്ടാല്‍ ഒപ്പം നിന്നു ഫോട്ടോ എടുത്ത് നാലു പേരെ കാണിക്കുകയും ചെയ്യുന്ന ഈ സമൂഹത്തിനു വേണ്ടത് സന്തോഷ് പണ്ഡിറ്റുമാരെയാണ്. അവരുടെ മൃഗയാവിനോദങ്ങള്‍ക്കുള്ള ഇരകളെ അവര്‍ തന്നെ കണ്ടെത്തിക്കൊള്ളും.

Sunday, October 23, 2011

ശുംഭന്‍മാരേ സലാം

berlytharangal.com: ബൂര്‍ഷ്വകള്‍ അന്നും ഇന്നും ഒരുപോലെയാണ്.തങ്ങളുടെ ശത്രുക്കളെ തല്ലിയൊതുക്കാന്‍ ഗുണ്ടകളെ ഉപയോഗിക്കും.ഗുണ്ടകളെ എല്ലാം വിളിച്ച് ചുറ്റും നിര്‍ത്തിയിട്ട് പറയും- ‘അവനെ കണ്ടാല്‍ വെട്ടി തുണ്ടം തുണ്ടമാക്കിക്കോണം, ബാക്കിയൊക്കെ ഞാന്‍ നോക്കിക്കോളാം’. ബൂര്ഷ്വാ അങ്ങനെ പറഞ്ഞാല്‍ പിന്നെ ഗുണ്ടകള്‍ക്കു ധൈര്യമാണ്.അവര്‍ ഉത്തേജിതരായി നാലുപാടും പായും. അവിടെങ്കിലും വച്ച് കാര്യം സാധിക്കുകയും ചെയ്യും.ഇടതുപക്ഷ ആശയങ്ങളുടെ സ്വാധീനവും ചരിത്രത്തിലിടം നേടിയ ഒട്ടേറെ പോരാട്ടങ്ങളുമാണ് ഈ സാമൂഹികസാഹചര്യം മാറ്റിയതും തൊഴിലിന്റെ മാഹാത്മ്യവും തൊഴിലാളിശക്തിയും സാമൂഹികമാറ്റത്തിനു വഴിതെളിച്ചതും.




അത്തരത്തിലുള്ള തൊഴിലാളി പാര്‍ട്ടിയുടെ അത്യന്തം ശുംഭിക്കുന്ന നേതാവ് എം.വി.ജയരാജന്‍ കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന (പിള്ളേര്‍ക്കു നേരേ വെടിവച്ചതിന് അങ്ങേരെ സ്ഥലംമാറ്റി)രാധാകൃഷ്ണപിള്ളയെ യൂണിഫോം ഇല്ലാതെ കണ്ടാല്‍ അടിച്ചോണം എന്നാണ് എസ്എഫ്ഐക്കാരോട് കല്‍പിച്ചിരിക്കുന്നത്.അന്നത്തെ ബൂര്‍ഷ്വാ-ഫ്യൂഡല്‍ സ്വരവും സഖാവ് ജയരാജന്റെ ശുംഭാഹ്വാനവും തമ്മില്‍ പ്രഥമദൃഷ്ട്യാ ബന്ധമൊന്നും തോന്നില്ലെങ്കിലും അവയ്ക്കിടയിലെ അന്തര്‍ധാര സജീവമാണെന്നു പറയേണ്ടി വരും.



ശുംഭന്‍ ജയരാജന്‍ അങ്ങനെ പറഞ്ഞത് തെറ്റോ ശരിയോ എന്നുള്ളതല്ല വിഷയം.ഇക്കണ്ട പൊലീസുകാരെ മുഴുവന്‍ യൂണിഫോമോടെ തല്ലി നിലംപരിശാക്കിയ പിള്ളേരോട് പിള്ളയെ യൂണിഫോമില്ലാതെ കണ്ടാല്‍ തല്ലിക്കോളാന്‍ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. രാഷ്ട്രീയബോധവും ജനാധിപത്യബോധവും മാനുഷികമൂല്യങ്ങളെപ്പറ്റിയുള്ള കേട്ടുകേള്‍വിയുമുണ്ടാകാന്‍ സാധ്യതയുള്ള സഖാവ് ശുംഭന്‍,ലക്ഷ്യബോധമില്ലാത്ത താലിബാന്‍ കമാന്‍ഡറെപ്പോലെ പിള്ളയെ തെരുവിലിട്ടു തല്ലണമെന്നും അതില്‍ ഭയപ്പെടേണ്ടതില്ലെന്നും അഹ്വാനം ചെയ്യുന്നത് ശരിയാണോ എന്നും ഞാന്‍ ചോദിക്കുന്നില്ല.സുധാകരന്റെ ഗണ്‍മാനും സംഘവും പെരുമ്പാവൂരില്‍ ഒരു പാവത്തിനെ തെരുവിലിട്ടു തല്ലിക്കൊന്നതിനെ എതിര്‍ക്കുകയും അതേ സമയം ഒരു പോലീസുദ്യോഗസ്ഥനെ തെരുവിലിട്ടു തല്ലണമെന്നു കല്‍പിക്കുകയും ചെയ്യുന്നതിലെ യുക്തിരാഹിത്യം മനോരമ വായിക്കുന്നവര്‍ക്കു മാത്രം തോന്നുന്നതാവാന്‍ വഴിയില്ല.



എന്റെ ചോദ്യം വിദ്യാര്‍ഥിസംഘടനയായ എസ്എഫ്ഐയെ ജയരാജന്‍ എന്തു സംഘടനയായിട്ടാണ് കണ്ടിരിക്കുന്നത് എന്നതു മാത്രമാണ്. സാമൂഹികബോധവും വിദ്യാഭ്യാസത്തെ സംബന്ധിച്ച കാഴ്ചപ്പാടും തുടങ്ങി പലതും ഉണ്ടെന്നു കരുതപ്പെടുന്ന സംഘടനയുടെ വ്യക്തിത്വം ഇത്തരത്തില്‍ ഒരു നേതാവ് “പോയി അടിക്കെടാ” എന്നു കല്‍പിക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്.വിദ്യാര്‍ഥിസംഘടന എന്ന വ്യക്തിത്വം കാപട്യമാണെന്നും സത്യത്തില്‍ അത് സിപിഎമ്മിന്റെ ഗുണ്ടാസംഘടനയാണെന്നും ജയരാജന്‍ പരസ്യമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്.



എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളുടെ വീട്ടില്‍ അമ്മയും അച്ഛനും ഒക്കെയുണ്ടെന്നാണ് പറഞ്ഞത്.സ്വന്തം മക്കളോട് നേതാക്കന്മാര്‍ പോയി അടിക്കെടാ എന്നു കല്‍പിക്കുന്നതിനെ ഈ വീട്ടിലിരിക്കുന്ന പാര്‍ട്ടീസ് എങ്ങനെ വിലയിരുത്തും എന്നതെങ്കിലും ആഹ്വാനം ചെയ്യുന്നതിനു മുമ്പ് ജയരാജന്‍ ആലോചിക്കേണ്ടിയിരുന്നു.സിപിഎമ്മിന് ജനങ്ങള്‍ക്കിടയില്‍ വല്ല സ്വാധീനവുമുണ്ടെങ്കില്‍ അത് കളഞ്ഞുകുളിക്കാനേ ഇത്തരം ശുംഭത്തരങ്ങള്‍ കൊണ്ടു സാധിക്കൂ.



യൂണിഫോമില്ലെങ്കില്‍ പിള്ളയും സാധാരണക്കാരെപ്പോലെ തന്നെയാണെന്നും അതുകൊണ്ട് തല്ലാമെന്നുമാണ് ജയരാജന്റെ തിയറി.സാധാരണക്കാരെ തല്ലുന്ന പാര്‍ട്ടിയെ ആണോ ജയരാജന്‍ പ്രതിനിധാനം ചെയ്യുന്നത് ? അപ്പോള്‍ സാമ്രാജ്യത്വത്തെയും മറ്റും തല്ലിയോടിക്കുന്ന പരിപാടി അവസാനിപ്പിച്ചോ ? യൂണിഫോമിലുള്ള അക്രമിയെ യൂണിഫോമിലിട്ടു തന്നെ തല്ലുമ്പോഴാണ് അക്രമം പ്രതികാത്മകം കൂടിയാകുന്നത് എന്നു എസ്എഫ്ഐക്കാര്‍ പോലും കരുതുമ്പോള്‍ അയാള്‍ യൂണിഫോമില്ലാതെ നടക്കുമ്പോള്‍ ഒളിച്ചിരുന്ന് ആക്രമിക്കണം എന്നത് ക്വട്ടേഷന്‍കാര്‍ പോലും തള്ളിക്കളയുന്ന ഭീരുത്വമാണ്.



യൂണിഫോമിട്ടാല്‍ പിള്ളയും സാധാരണക്കാരനാണ് എന്നു പറയുന്ന സഖാവ് പാര്‍ട്ടി ഓഫിസ് വിട്ടാലും ഒരു ചുവന്ന ദിവ്യപ്രഭ അദ്ദേഹത്തിനു ചുറ്റും നില്‍ക്കുമെന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് ശുംഭത്തരമാണ്. എന്തെങ്കിലും വിട്ടാലും ഇല്ലെങ്കിലും ലോകമെങ്ങും മനുഷ്യര്‍ എല്ലാം മനുഷ്യര്‍ തന്നെയാണ്.തൊഴിലാളിയെയും മുതലാളിയെയും പൊലീസുകാരനെയുമൊക്കെ അടിച്ചാല്‍ വരുന്നത് ചോര തന്നെയാണ്.തെരുവിലിട്ട് അടിക്കുക എന്നത് ധീരതയല്ല,കാലഹരണപ്പെട്ട സംസ്കാരശൂന്യതയാണ്.പോയി അടിക്കെടാ പിള്ളേരെ എന്നു പറഞ്ഞാല്‍ പോയടിക്കുന്ന പിള്ളേരാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എന്നു വിശ്വസിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല.എങ്കിലും ജയരാജന്റെ ആ കല്‍പന കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‍ക്ക് ചേരാത്ത ഒരു ഫ്യൂഡല്‍ മാടമ്പിയുടേതായിപ്പോയി എന്നത് തിരിച്ചറിയാതെ നാളെ പിള്ളയെ പൂശാനിറങ്ങുന്ന കുട്ടികളുണ്ടെങ്കില്‍ ഞാന്‍ ഇന്നേ ഖേദിക്കുന്നു. ഇടതന്റെയായാലും വലതന്റെയായാലും യൗവ്വനം യൗവ്വനമാണ്.അത് നിഴലുകളോടു പോരാടി രക്തസാക്ഷിത്വം വരിക്കാനുള്ളതല്ല.ലാല്‍സലാം.

Tuesday, October 11, 2011

പ്രവാസി ക്ഷേമ പദ്ധതി കള്‍ക്ക് പ്രഥമ പരിഗണന : അഡ്വ. വി. ടി. ബല്‍റാം എം. എല്‍. എ.

അബുദാബി : തൃത്താല യില്‍ പ്രവാസി പങ്കാളി ത്തത്തോടെ വിവിധ പദ്ധതി കള്‍ ആരംഭി ക്കുന്നതിന്‍റെ പ്രാരംഭ പ്രവര്‍ത്തന ങ്ങള്‍ക്ക് തുടക്കം കുറിച്ചതായി ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അബുദാബി യില്‍ എത്തിയ എം. എല്‍. എ. അഡ്വ. വി. ടി. ബല്‍റാം അറിയിച്ചു.


തൃത്താല നിയോജക മണ്ഡലം ഒ. ഐ. സി. സി. അബുദാബി ഘടകത്തിന്‍റെ ആഭിമുഖ്യ ത്തില്‍ അബുദാബി മലയാളി സമാജ ത്തില്‍ സംഘടിപ്പിച്ച സ്വീകരണ യോഗ ത്തില്‍ പങ്കെടുത്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.

അബൂബക്കര്‍ മേലേതില്‍ അദ്ധ്യക്ഷത വഹിച്ച സ്വീകരണ യോഗ ത്തില്‍ സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍, ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍, ഒ. ഐ. സി. സി. ഭാരവാഹി കളായ അബ്ദുല്‍ഖാദര്‍, സക്കീര്‍ ഹുസൈന്‍, സതീഷ്‌ കുമാര്‍, പി. വി. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.

Wednesday, October 5, 2011

Aakash: What the world's cheapest tablet PC looks like

DNA: Aiming to bridge the digital divide in the country, India on Wednesday launched the world's cheapest tablet computing device Akash costing Rs2,250.



As part of a government project, the device would be made available to higher education students at Rs.1,125 with the HRD Ministry bearing 50 percent of the cost.

The technology for the low cost access device was developed and manufactured jointly by Indian Institute of Technology, Rajasthan at Jodhpur and DataWind Ltd.

HRD Minister Kapil Sibal at the launch of Aakash, which means sky,
dubbed the world's cheapest tablet computer, in New Delhi







 
 
 
 
 
 
 
 
 
 
 
 
 
 
 
 
   


Students use Aakash, which means sky, dubbed the world's
cheapest tablet computer, after its launching ceremony in
New Delhi October 5, 2011. Aakash will be sold to students at the
 subsidised price of $35 to expand digital access in the Asian giant
that lags peers such as China and Brazil in connectivity


  
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
Students display Aakash, which means sky, dubbed the world`s
cheapest tablet computer, after its launching ceremony in New Delhi
October 5, 2011.   Aakash will be sold to students at the subsidised
price of $35 to expand digital access in the Asian giant that lags peers
such as China and Brazil in connectivity




Share

Twitter Delicious Facebook Digg Stumbleupon Favorites More