Wednesday, November 30, 2011

തൃത്താല ഉപജില്ലാ യുവജനോത്സവം

കൂറ്റനാട്: തൃത്താല ഉപജില്ലാ യുവജനോത്സവം ജി.എച്ച്.എസ്.എസ്. ചാത്തനൂരില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനംചെയ്തു. കറുകപുത്തൂര്‍ സെന്ററില്‍നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ പഞ്ചവാദ്യം, മുത്തുക്കുടകള്‍, മാവേലി, പൂത്താലങ്ങള്‍, വിവിധ കലാരൂപങ്ങള്‍ എന്നിവ അണിനിരന്നു. മത്സരാടിസ്ഥാനത്തില്‍നടന്ന ഫേ്‌ളാട്ടുകളില്‍ എല്‍.പി. വിഭാഗത്തില്‍ ഇളവള്ളി സ്‌കൂളും എച്ച്.എസ്. വിഭാഗത്തില്‍ ചാത്തനൂരും വിജയികളായി. ഉദ്ഘാടന ച്ചടങ്ങിന് തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി. റഷീദ അധ്യക്ഷതവഹിച്ചു.
പ്രിന്‍സിപ്പല്‍ കെ. ഷൈലജ, ജില്ലാ പഞ്ചായത്തംഗം കൃഷ്ണകുമാരി, പ്രധാനാധ്യാപിക കെ. വിജയലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് അഡ്വ. ടി.എ. പ്രസാദ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കലോത്സവ ദിനപത്രമായ ചമയത്തിന്റെ രണ്ടാംപ്രതി പ്രകാശനം ചെയ്തു.


ഇനി അഴിയെണ്ണില്ല, ചപ്പാത്തിയെണ്ണും

ജയിലും ഗോതമ്പുണ്ടയും തമ്മിലുള്ള ബന്ധം ചരിത്രാതീതകാലം മുതലുള്ളതാണ്.ഇപ്പോ ഒരു ജയിലിലും ഉണ്ട പ്രധാനഭക്ഷണമല്ല.ജയിലില്‍ ഇനി നാലുനേരം ബിരിയാണിയും ചില്ലി ചിക്കനുമായാലും ജയിലില്‍ പോയിട്ടില്ലാത്തവര്‍ക്ക് ഈ ഉണ്ട കണക്ഷന്‍ അങ്ങനെ പെട്ടെന്ന് വിട്ടുകളയാന്‍ പറ്റില്ല.അധികം കളിച്ചാല്‍ നിന്നെ ഞാനുണ്ട തീറ്റിക്കും എന്നു പറഞ്ഞാല്‍ അതിനര്‍ഥം കേസുകൊടുക്കുമെന്നും തദ്വാരാ ജയിലില്‍ പോകേണ്ടി വരുമെന്നുമാണ്.പഴയതുപോലെ അവിടെപ്പോയി ചുമ്മാ അഴിയെണ്ണി ബോറടിക്കേണ്ടി വരുമെന്ന ടെന്‍ഷനും വേണ്ട.വളരെ ക്രിയേറ്റീവായി എണ്ണാന്‍ പറ്റിയ സാധനങ്ങള്‍ അവിടെ വേറെയുണ്ട്.


Production unit: Additional Director-General of Prisons Alexander Jacob,
actor Muktha, and directors Vasanth and Cheran at the
chappathi-making unit of the Central Prison, Poojappura.

ജയില്‍ ഇന്ന്സുന്ദരമായ ഒരു സ്ഥലമാണ്.പുറത്തുള്ളതിനെക്കാള്‍ ശാന്തിയും സമാധാനവും സ്വസ്ഥതയും അച്ചടക്കവും സുരക്ഷിതത്വവും അവിടെയുണ്ട്.പോരെങ്കില്‍ എല്ലാവര്‍ക്കും ജോലിയും മാന്യമായ വേതനവും. ആറു മാസം ജയിലില്‍ കിടന്ന ഗോവിന്ദച്ചാമി വെളുത്തുരുണ്ട് തുടുത്ത് സുന്ദരക്കുട്ടനായതു നമ്മള്‍ കണ്ടതാണ്.തൂക്കിലേറാനുള്ള സമയമാകുമ്പോഴേക്കും ആള്‍ സിനിമാനടനെപ്പോലെയായിത്തീരും.സ്വന്തം വീട്ടില്‍ കിട്ടിയിട്ടുള്ളതിനെക്കാള്‍ സ്നേഹമാണ് ജയിലില്‍ കിട്ടിയതെന്ന് ബാലകൃഷ്ണപിള്ളയും പറഞ്ഞിട്ടുണ്ട്.

അങ്ങനെയുള്ള ജയിലില്‍ നിന്ന് സമൂഹത്തിന് ഒരു നന്മകൂടി ലഭിക്കുമ്പോള്‍ മറ്റെല്ലാ വിവാദങ്ങള്‍ക്കുമപ്പുറം അത് തിളക്കമേറിയതും സമൂഹത്തിന് അഭിമാനിക്കാവുന്നതുമായിരിക്കും. ജയിലിലെ ജോലി എന്നു വച്ചാല്‍ പാറമടയില്‍ കല്ലുപൊട്ടിക്കലാണ് എന്നാണ് മലയാള സിനിമയില്‍ കണ്ടിട്ടുള്ളത്.കേരളത്തിന് പുറത്ത് അത് കോള്‍ സെന്റര്‍ വരെയായിട്ടുണ്ട്.ഇവിടെ സംഗതി ചപ്പാത്തിയിലെത്തി നില്‍ക്കുമ്പോള്‍ അത് ഏറ്റവും പ്രൊഫഷനലായ രീതിയിലാണെന്നത് നമുക്കഭിമാനിക്കാവുന്ന കാര്യമാണ്. ഒരു പക്ഷെ, കേരളത്തിലെ ഏറ്റവും മികച്ച ചപ്പാത്തിക്കമ്പനിയായി പൂജപ്പുര സെന്‍ട്രല്‍ ജയില്‍ മാറുകയാണ്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിര്‍മിക്കുന്ന പൂജപ്പുര ജയില്‍ ചപ്പാത്തികള്‍ വിപണിയിലിറങ്ങി,ഏറ്റവും കുറഞ്ഞ വിലയില്‍. അഞ്ചെണ്ണം അടങ്ങുന്ന പത്തു രൂപയുടെ പായ്ക്കറ്റാണു ഇന്നലെ വിപണിയിലിറക്കിയത്.രണ്ടു രൂപയ്ക്ക് 30 ഗ്രാമുള്ള ചപ്പാത്തി.2.64 ലക്ഷം രൂപയുടെ യന്ത്രത്തിലാണു ജയിലില്‍ ചപ്പാത്തി നിര്‍മിക്കുന്നത്. മണിക്കൂറില്‍ രണ്ടായിരത്തിലേറെ ചപ്പാത്തി ഈ യന്ത്രത്തില്‍ ഉണ്ടാക്കാം. മുന്തിയ ഹോട്ടലുകളിലെ ഷെഫുമാരുടെ വേഷവും കയ്യുറയും മുഖംമൂടിയുമൊക്കെ ധരിച്ചാണു തടവുകാര്‍ ചപ്പാത്തി നിര്‍മിക്കുന്നത്. ജയില്‍ ചപ്പാത്തി വിപണിയില്‍ സജീവമാകുന്നതോടെ മറ്റു ചപ്പാത്തി നിര്‍മാതാക്കളും വില കുറയ്ക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

തമിഴ് സിനിമയുടെ ചിത്രീകരണത്തിനു ജയിലിലെത്തിയ നടന്‍ ചേരനും നടി മുക്തയും ചേര്‍ന്നാണ് ചപ്പാത്തിയുടെ വിപണനോദ്ഘാടനം നിര്‍വഹിച്ചത്.ദിവസവും 700 ചപ്പാത്തിയുടെ ഓര്‍ഡര്‍ ഉദ്ഘാടനത്തലേന്നു തന്നെ ലഭിച്ചു കഴിഞ്ഞു. 500 ചപ്പാത്തിക്കു മേലുള്ള ഓര്‍ഡര്‍ ഒരുമിച്ചു ലഭിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും നിര്‍മിച്ചു നല്‍കുമെന്നാണ് ജയില്‍ സൂപ്രണ്ട് ബി. പ്രദീപ് പറഞ്ഞിരിക്കുന്നത്.കുറഞ്ഞ വിലയ്‍്ക്ക് നല്ല അസ്സല്‍ ചപ്പാത്തി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇനി മുതല്‍ പൂജപ്പുര ജയിലിനെ ഓര്‍ക്കുക.

ചുമ്മാ ചപ്പാത്തിയുണ്ടാക്കിയിട്ട് സരോജ്‍കുമാര്‍ പൊറോട്ട ഉണ്ടാക്കിയതുപോലെ അവരുതെന്നു നിര്‍ബന്ധമുള്ള അധികൃതര്‍ കൃത്യമായ മാര്‍ക്കറ്റ് സ്റ്റഡിക്കു ശേഷമാണ് പദ്ധതിക്കു തുടക്കമിട്ടത്.തലസ്ഥാന നഗരിയില്‍ 11 ലക്ഷം ജനമുണ്ട്. ദിവസം 15 ലക്ഷം ചപ്പാത്തി ഇവര്‍ ഉപയോഗിക്കുന്നു. ഇതില്‍ രണ്ടു ലക്ഷം ചപ്പാത്തി വിപണിയില്‍ നിന്നാണു ജനം വാങ്ങുന്നത്. ആറു രൂപയാണ് ഒരു ചപ്പാത്തിയുടെ വിപണി വില. അവിടെയാണു 30 ഗ്രാം ഭാരമുള്ള നല്ല ചപ്പാത്തി രണ്ടു രൂപയ്ക്കു ജയില്‍ അധികൃതര്‍ വിപണിയിലെത്തിക്കുന്നത്.സംഗതി ഹിറ്റാകുമെന്നതില്‍ സംശയമില്ല.വിയ്യൂര്‍ ജയിലിലുണ്ടാക്കുന്ന 4000 ചപ്പാത്തികള്‍ നിലവില്‍ തൂശൂര്‍ പട്ടണത്തില്‍ വിറ്റുപോകുന്നുണ്ട്. സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്ന ബേക്കറി യൂണിറ്റിന്റെ പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ തിഹാര്‍ ജയിലില്‍ നിര്‍മിക്കുന്നതു പോലെ ബ്രെഡ് നിര്‍മിച്ചു വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്.

Sunday, November 27, 2011

പെന്‍ഷന്‍ പദ്ധതി ഉത്ഘാടനം നിര്‍വ്വഹിച്ചു

മുജീബ് റഹ്മാന്‍ ദുബായ്: ശിഹാബ് തങ്ങള്‍ റിലീഫ് സെന്റെര്‍ തൃത്താല, ദുബായ് ചാപ്റ്റര്‍ നടപ്പിലാക്കുന്ന പെന്‍ഷന്‍ പദ്ധതിയുടെ ഔദ്യോഗിക ഉത്ഘാടനം പാലക്കാട്‌ ജില്ല KMCC  പ്രസിഡന്റ്‌ ബീരാവുണ്ണി തൃത്താല   റിലീഫ് സെന്റര് പ്രസിഡണ്ട്‌ മുഹമ്മദ്‌ ഫാരൂകി കോടനാട് -നു കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു.

Saturday, November 26, 2011

ഫോട്ടോഗ്രാഫി മത്സരം

മാതൃഭൂമി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍  ജില്ലാസമ്മേളനത്തോടനുബന്ധിച്ച് നടന്ന വീഡിയോഗ്രാഫി മത്സരത്തില്‍ രേവതി വേണു ഒന്നാംസ്ഥാനം നേടി. 'ഗ്രാമീണക്കാഴ്ചകള്‍' ആയിരുന്നു വിഷയം.

Thursday, November 24, 2011

അലിയ എല്‍മാദി: എന്തുകൊണ്ട് ഞാന്‍ നഗ്‌നയായി?

അലിയ എല്‍മാദി: എന്തുകൊണ്ട് ഞാന്‍ നഗ്‌നയായി?


ഈജിപ്തിലെ ഒരു സാധാരണ പെണ്‍കുട്ടിയായ അലിയാ മഗ്ദ എല്‍മാദി തന്റെ ചിന്തയിലെ തീപ്പൊരി കാരണം ഏതാനും ദിവസങ്ങള്‍കൊണ്ട് പശ്ചിമേഷ്യയ്ക്കപ്പുറം ലോകത്താകമാനം ചര്‍ച്ച വിഷയമായിരിക്കുകയാണ്. അലിയാ മഗ്ദയുടെ നഗ്ന ഫോ­ട്ടോ­ അവളുടെ ഒരു സുഹൃത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് വലിയ കോലാഹലങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുങ്ങിയത്.

ഇരുപതുകാരിയായ അലിയാ, ലെദര്‍ ഷൂസും സ്‌റ്റോക്കിംഗ്‌­സും മാത്രം അണിഞ്ഞ് നില്‍ക്കുന്ന തന്റെ പൂര്‍ണ്ണ നഗ്‌നമായ ചിത്രം സ്വന്തം ബ്ലോഗില്‍ പോസ്റ്റ് ചെയ്തു. (പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ സാധാരണയായി ഉപയോഗിക്കുന്ന നീളമുള്ള വല പോലോത്ത ഷോക്‌­സ് ആണ് സ്‌റ്റോക്കിംഗ്‌­സ്. (stockings). സാധാരണയില്‍ ഇത് കാല്‍പാദം മുതല്‍ തുടയുടെ പകുതി വരെ നീണ്ടതായിരിക്കും.) ഈ ചിത്രമാണ് പിന്നീട് അലിയായുടെ സുഹൃത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത­ത്.

കേവലം നൂറോളം ഫോളോവേഴ്‌­സ് മാത്രമുണ്ടായിരുന്ന എല്‍മാദിയുടെ ഫോളോവേഴ്‌­സ് ഇപ്പോള്‍ 14,000 കവിഞ്ഞിരിക്കുന്നു. പ്രസ്തുത ട്വീറ്റ് നവംബര്‍ 19ന് പത്തുലക്ഷം പേരാണ് ക­ണ്ടി­രി­ക്കുന്ന­ത്.


അലിയായുടെ ഈ ‘തുറന്നു കാണിക്കലിന്’ ആഗോള മീഡിയകള്‍ വലിയ കവറേജാണ് നല്‍കിയത്. സ്ത്രീകളെല്ലാം മൂടുപടം മാത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്ന ഈജിപ്ത് പോലൊരു രാജ്യത്തു നിന്നായത് കൊണ്ട് പ്രത്യേകിച്ചും മാധ്യമങ്ങള്‍ ഇതിനെ ഏറ്റെടുത്തു. അടുത്താഴ്ച വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍മാദിയുടെ ഈ പ്രവൃത്തി ദോഷകരമായി ബാധിക്കുമോ എന്ന് ഈജിപ്തിലെ ലിബറലുകള്‍ ഭയന്നു.
എല്‍മാദി തന്നെ സ്വയം വിശേഷിപ്പിക്കുന്നത് താനൊരു നിരീശ്വരവാദിയെന്നാണ്. ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌­നി മുബാറകിനെതിരെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതി­നും മതത്തെ വിമര്‍ശിച്ചതിനും 2006ല്‍ നാല് വര്‍ഷം തടവ് ശിക്ഷ ലഭിച്ച കരീ അമര്‍ എന്ന തന്റെ ബോയ്ഫ്രണ്ടിനൊപ്പമാണ് കഴിഞ്ഞ അഞ്ചു മാസമായി അലിയാ എല്‍മാദിയുടെ താമസം.

സി.എന്‍.എന്‍ ചാനലിനോട് എന്തുകൊണ്ട് താന്‍ നഗ്‌നയായി പോസ് ചെയ്‌­തെന്ന് അലിയാ എല്‍മാദി വിശദീകരി­ക്കുന്നു.

സ്വന്തം നഗ്‌ന ചിത്രം എന്തുകൊണ്ടാണ് നിങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്? എന്തുകൊണ്ടാണ് ചുവന്ന ഹൈ ഹീല്‍ ഷൂവും സ്‌റ്റോക്കിംഗ്‌­സും ധരിച്ചത്?



അലിയാ:
എന്റെ ഫോട്ടോ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തതിനു ശേഷം, അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യട്ടെ എന്ന് ഒരു ആണ്‍സുഹൃത്ത് എന്നോട് ചോദിക്കുകയായിരുന്നു. ഞാന്‍ സമ്മതിച്ചു. സ്ത്രീകളുടെ മഹത്വമറിയാത്ത പുരുഷന്‍മാര്‍ ജീവിക്കുന്ന, ദിനേനെ സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ നിന്നുള്ള സ്ത്രീയായത് കൊണ്ട് എന്റെ നഗ്‌ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ നല്‍കാന്‍ എനിക്ക് യാതൊരു നാണവും തോന്നിയില്ല.

ആ ചിത്രങ്ങള്‍ എന്റെ ജീവിതത്തിന്റെ ചിത്രം കൂടിയാണ്.

ജീവിതത്തിന്റെ ഏറ്റവും കലാപരമായ പ്രതിനിധാനമാണ് മനുഷ്യ ശരീരം. ടൈമര്‍ സെറ്റ് ചെയ്ത് എന്റെ പേഴ്‌­സണല്‍ ക്യാമറയില്‍ ഞാന്‍ സ്വയം എടുത്തതാണ് ആ ചിത്രങ്ങള്‍. ശക്തമായ ചുവപ്പും കറുപ്പും നിറങ്ങള്‍ എന്നെ ഉത്തേജിപ്പിച്ചു.

ആ ചിത്രത്തില്‍ കാണുന്ന നഗ്‌നമായ രൂപത്തിനുള്ളിലെ അലിയാ എല്‍മാദി ആരാണ്?

അലിയാ: വ്യത്യസ്തമായ ജീവിതം നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഫോട്ടോഗ്രഫിയെയും കലയെയും എല്ലാത്തിനുമുപരി ജീവിതത്തെയും സ്‌­നേഹിക്കുന്നു. എന്റെ ചിന്തകള്‍ എഴുത്തിലൂടെ പ്രകടിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് മീഡിയ എന്റെ പഠന വിഷയമാക്കിയ­ത്.

ടി.വി ചാനല്‍ രംഗത്തേക്ക് കടക്കാനാണ് എന്റെ നീക്കം. ഈ ലോകത്ത് ഓരോ ദിവസവും ഞങ്ങള്‍ അനുഭവിക്കുന്ന നുണകള്‍ക്കു പിന്നിലെ സത്യം എനിക്ക് തുറന്ന് കാണിക്കാന്‍ സാധിക്കും. കല്ല്യാണത്തിലൂടെ മാത്രമെ കുട്ടികള്‍ ഉണ്ടാകാന്‍ പാടുള്ളൂ എന്ന് കരുതുന്നില്ല. എല്ലാത്തിനും അടിസ്ഥാനം സ്‌­നേഹമാണ്.



ഈജിപ്തുകാരായ നിങ്ങളുടെ മുസ്ലിം മാതാപിതാക്കള്‍ എങ്ങിനെയാണ് ഇതിനോട് പ്രതികരിച്ചത്? അവിവാഹിതയായി നിങ്ങള്‍ നിങ്ങളുടെ ബോയ്ഫ്രണ്ടിനൊപ്പമാണ് ജീവിക്കുന്നത് എന്നറിഞ്ഞപ്പോള്‍ അവര്‍ എങ്ങിനെയാണ് പ്രതികരിച്ചത്?
അലിയാ: ഞാന്‍ അവരോട് അവസാനമായി സംസാരിച്ചത് 24 ദിവസങ്ങള്‍ക്കു മുന്‍പാണ്. അവര്‍ എന്നെ പിന്തുണക്കുകയും എന്നെ കൂടുതല്‍ ഇഷ്ടപ്പെടുകയുമാണ് ചെയ്തത്. പ്രത്യേകിച്ചു ഫോട്ടോ പുറത്തുവിട്ട ശേ­ഷം.

പക്ഷേ, ഞാന്‍ ഇങ്ങിനെയാവാന്‍ കാരണം കരീമാണെന്ന് പറഞ്ഞ് അവര്‍ അവനെ കുറ്റപ്പെടുത്തി. അവരുടെ കത്തുകള്‍ എനിക്ക് എത്തിച്ചിരുന്നത് കരീമായിരുന്നു. അവന്‍ എനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. എന്റെ ജീവിതം മാതാപിതാക്കള്‍ വരുതിയിലാക്കാന്‍ വേണ്ടി പഠനത്തിന് ഫീസ് നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ കൈറോയിലുള്ള അമേരിക്കന്‍ യൂണിവേഴ്‌­സിറ്റിയിലെ പഠനം എനിക്ക് അവസാനിപ്പിക്കേണ്ടി വന്നു.

മാധ്യമങ്ങള്‍ വിപ്ലവമാണെന്ന് പറഞ്ഞാണ് നിങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷേ, ഫെബ്രുവരിയില്‍ തഹ്‌­രീര്‍ സ്­ക്വയറില്‍ ആരംഭിച്ച പ്രക്ഷോഭങ്ങളില്‍ നിങ്ങള്‍ ഉണ്ടായിരുന്നില്ല. നഗ്‌നയായി പോസ് ചെയ്തതില്‍ എന്തെങ്കിലും രാഷ്ട്രീയമുണ്ടോ?

 
അലിയാ: ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടേ ഇല്ലായിരുന്നു. ഞാന്‍ പ്രക്ഷോഭങ്ങളില്‍ ആദ്യമായി പങ്കെടുക്കുന്നത് മെയ് 27നാണ്. നിശ്ശബ്ദയായി തുടരാതെ ഈജിപ്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ പങ്കാളിയാവണമെന്ന് തോന്നിയതിനെ തുടര്‍ന്ന് മെയ് 27 മുതല്‍ക്കാണ് ഞാന്‍ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയ­ത്. ഏപ്രില്‍ 6 മൂവ്‌­മെന്റില്‍ പങ്കെടുത്തില്ല എന്ന് ഞാന്‍ വ്യക്തമാക്കുകയാണ് (ഈജിപ്തിലെ പ്രക്ഷോഭ സമയത്ത് മുന്‍കൈ നേടിയ ഗ്രൂപ്പാണ് April 6th Movement). കാരണം എന്റെ ഫോട്ടോക്ക് ലഭിച്ച പ്രതികരണങ്ങളില്‍ നിന്ന് മുതലെടുക്കാന്‍ മുബാറകിന്റെ നാഷണല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി ശ്രമിക്കുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
അലിയാ മഗ്ദ എല്‍മാദി അവരുടെ പ്രസ്ഥാനത്തിന്റെ ഭാഗമല്ലെന്ന ഏപ്രില്‍ 6 മൂവ്‌­മെന്റിന്റെ പ്രസ്താവന എന്നെ ഞെട്ടിച്ചു. പിന്നെങ്ങിനെയാണ് അവര്‍ നിരീശ്വരവാദത്തെ അംഗീകരിക്കാതിരിക്കുക? അവര്‍ ലോകത്തോട് പ്രസംഗിക്കുന്ന ജനാധിപത്യവും പുരോഗമനവാദവും എവിടെയാണ്? രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ ജനങ്ങളെ ഉപയോഗിക്കുന്നത്.


തഹ്‌­രീര്‍ സ്­ക്വയറില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരു ഡസനിലധികം വരുന്ന പെണ്‍കുട്ടികളില്‍ സൈന്യം നിര്‍ബന്ധിത കന്യകാത്വ പരിശോധന നടത്തുകയുണ്ടായി. ഇതിനെക്കുറിച്ച് എന്ത് തോന്നുന്നു?

അലിയാ:
സൈന്യത്തിന്റെ ആ നടപടിയെ ബലാത്സംഗമായാണ് ഞാന്‍ കരുതുന്നത്. പെണ്‍കുട്ടികളുടെ സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്തിയ സൈനികരെ ശിക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനുപകരം, അപമാനിതരായ പെണ്‍കുട്ടികള്‍ നിശ്ശബ്ദരാവാന്‍ നിര്‍ബന്ധിതരാവുകയാണ് ഉണ്ടായത്.

സുരക്ഷിതമായ മാര്‍ഗ്ഗങ്ങളാണോ നിങ്ങളുടെ ലൈംഗിക വിപ്ലവത്തില്‍ അവലംബിച്ചത്?


അലിയാ: മിക്ക ഈജിപ്തുകാരും ലൈംഗികതയെ രഹസ്യമായ പ്രവൃത്തിയായിട്ടാണ് കാണുന്നത്. കാരണം, ലൈംഗികത മോശവും വൃത്തികെട്ടതുമായ പ്രവൃത്തിയാണെന്നാണ് അവര്‍ ബാല്യത്തിലേ പഠിച്ചിരിക്കുന്നത്. സ്­കൂളുകളില്‍ ലൈംഗികതയെക്കുറിച്ച് യാതൊന്നും പഠിപ്പിക്കുന്നില്ല.

ഭൂരിപക്ഷത്തിനും സെക്‌­സെന്നാല്‍ യാതൊരു ധാരണയുമില്ലാതെ ഒരു പുരുഷന്‍ സ്ത്രീയെ ഉപയോഗിക്കുകയെന്നതാണ്, കുട്ടികള്‍ ആ ഉപയോഗത്തിന്റെ ഭാഗമായി ഉണ്ടാകുന്നുവെന്ന് മാത്രം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇരു പക്ഷത്തെയും ആന്ദത്തിലാക്കുന്ന ബഹുമാനത്തിന്റെ പ്രകടനാണ് സെക്‌­സ്…. സ്‌­നേഹത്തിന് വേണ്ടിയുള്ള തീവ്രമായ വാഞ്ജയുടെ മൂര്‍ഛയാണ് സെക്‌­സ്….

ഞാന്‍ സുരക്ഷിതമായ ലൈംഗിക മാര്‍ഗ്ഗങ്ങല്‍ തന്നെയാണ് ചെയ്യുന്നത്. ഞാന്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാറില്ല. കാരണം ഞാന്‍ ഗര്‍ഭച്ഛിദ്രത്തിനെതിരാണ്. പതിനെട്ടാമത്തെ വയസ്സില്‍ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പമാണ് കന്യകാത്വം നഷ്ടപ്പെടുന്നതിന്റെ സുഖം ഞാന്‍ ആസ്വദിച്ചത്. അദ്ദേഹത്തിന് എന്നേക്കാള്‍ 40 വയസ്സ് കൂടുതല്‍ ഉണ്ടായിരുന്നു. എന്റെ ജീവതത്തിലെ രണ്ടാമത്തെ പുരുഷനും ആദ്യത്തെ പ്രണയവുമാണ് കരീം അമര്‍. ഞങ്ങളെക്കുറിച്ച് ‘ഒരേ തൂവല്‍ പക്ഷികള്‍’ എന്ന് പറയുന്നതായിരിക്കും യോജിക്കു­ക.

പുതിയ ഈജിപ്തിലെ സ്ത്രീത്വത്തെ എങ്ങിനെയാണ് നോക്കിക്കാണുന്നത്? നടന്നുകൊണ്ടിരിക്കുന്ന ഈ വിപ്ലവം പരാജയപ്പെട്ടാല്‍ നിങ്ങള്‍ രാജ്യം വിടുമോ?


അലിയാ:
ഒരു സാമൂഹിക വിപ്ലവം പൊട്ടിപ്പുറപ്പെടുന്നത് വരെ എനിക്ക് പ്രതീക്ഷയില്ല. ഇസ്ലാമില്‍ സ്ത്രീ എപ്പോഴും വീട്ടില്‍ ഉപയോഗിക്കാനുള്ള ഉപകരണമാണ്. നീതീകരിക്കാനാവാത്ത ലൈംഗികതയാണ് ഈജിപ്തില്‍ സ്ത്രീകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന­ത്.

പക്ഷേ, ഞാന്‍ എങ്ങോട്ടും പോകുന്നില്ല. അവസാനം വരെ പൊരുതുക തന്നെ ചെയ്യും. ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയും റോഡിലൂടെ നടക്കാന്‍ വേണ്ടിയുമാണ് മിക്ക സ്ത്രീകളും മൂടുപടം ധരിക്കുന്നത്. ബുദ്ധിസ്ഥിരതയില്ലാത്തവര്‍ എന്ന് സ്വവര്‍ഗ്ഗാനുരാഗികളെ സമൂഹം മുദ്ര കുത്തുന്നത് കാണുമ്പോള്‍ എനിക്ക് വെറുപ്പ് തോന്നുന്നു. വ്യത്യസ്തമായവര്‍ എന്നാല്‍ മന്ദബുദ്ധി എന്നല്ല അര്‍ത്ഥം!

കരീമുമൊത്തുള്ള നിങ്ങളുടെ ഭാവി പരിപാടികള്‍ എന്തെല്ലാമാണ്? നിങ്ങളുടെ ഈ തുറന്ന ലൈംഗികത കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടോ?


അലിയാ:
എന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരാണെന്ന് ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു. എന്നെ വളരെയധികം സ്‌­നേഹിക്കുന്ന കരീം എന്റെ കൂടെയുണ്ട്. മാധ്യമ നിരീക്ഷകനായി ജോലി നോക്കുകയാണ് കരീം ഇപ്പോള്‍. ഞാനാണെങ്കില്‍ ഒരു ജോലിക്കായി ശ്രമിച്ചു കൊണ്ടിരിക്കുകയുമാ­ണ്.

സാധാരണ ജീവിതം നയിക്കുന്ന ഞാന്‍ ഒരു വെജിറ്റേറിയന്‍ ആണ്. ഞാന്‍ പറയുന്ന എല്ലാം ലോകത്തിലും വിശ്വസിക്കുന്ന വിശ്വാസിയാണ് ഞാന്‍. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ജീവിക്കാന്‍ ഞാന്‍ പ്രാപ്തയാണ്. ദിനേനെ ഒരോ ഈജിപ്ഷ്യനും പോരാടി മരിച്ചു കൊണ്ടിരിക്കുന്ന യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനു വേണ്ടി ഞാനും പോരാടുകയാണ്. 

എന്തുകൊണ്ടാണ് ഡോളര്‍വില ഉയരുന്നത്?

രൂപയുടെ മൂല്യം കുറയുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്തുകൊണ്ട് രൂപയുടെ മൂല്യം കുറയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഡോളറിനു വില കൂടുന്നതിനു പ്രധാനകാരണം അതിന്റെ ഡിമാന്റ് വര്‍ധിച്ചതാണ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ ഉള്‍കൊള്ളുന്ന ബ്രിക് സാമ്പത്തിക മേഖല അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും ഇത്തരം രാജ്യങ്ങളിലേക്ക് അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും വന്‍തോതില്‍ വിദേശനിക്ഷേപം ഒഴുകിയെത്തും. വിദേശനിക്ഷേപ സ്ഥാപനങ്ങളിലൂടെ രാജ്യത്തെ വിപണികളുടെ നീക്കം നിയന്ത്രിക്കാന്‍ വരെ കരുത്തുള്ള നിലയിലേക്ക് ഈ ഫണ്ടിന്റെ ഒഴുക്ക് ഉയര്‍ന്നിരുന്നു.



2008ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം കമ്പനിയുടെ ബാലന്‍സ് ഷീറ്റ് ലാഭത്തിലാക്കുന്നതിന് ഇന്ത്യയടക്കമുള്ള വിപണികളില്‍ നിക്ഷേപിക്കുന്നത് നല്ലൊരു മാര്‍ഗ്ഗമാണെന്ന് അമേരിക്കന്‍ കമ്പനികള്‍ തിരിച്ചറിഞ്ഞതാണ് ഇതിനു കാരണം.

എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തിക മേഖല തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആഗോളവിപണികളെല്ലാം തന്നെ തീര്‍ത്തും നിര്‍ജ്ജീവമായ അവസ്ഥയിലായതിനാല്‍ ലാഭമൊന്നും കിട്ടാത്തത് കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
വിദേശനിക്ഷേപസ്ഥാപനങ്ങളിലൂടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിക്ഷേപിച്ച പണം തിരിച്ചെടുത്തില്ലെങ്കില്‍ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് തിരിച്ചറിഞ്ഞ കമ്പനികള്‍ അതിനുള്ള ശ്രമം തുടങ്ങിയത് സ്വാഭാവികമാണ്.

വിദേശനിക്ഷേപസ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റൊഴിവാക്കുമ്പോള്‍ അവയെല്ലാം തിരിച്ചു ഡോളറിലേക്ക് മാറ്റപ്പെടുന്നുണ്ട്. ഇന്ത്യയില്‍ നിന്നു മാത്രം രണ്ടായിരം കോടിയിലധികം അമേരിക്കന്‍ ഡോളറാണ് കഴിഞ്ഞ കുറച്ചുദിവസം കൊണ്ട്തിരിച്ചുപോയത്. പണം ഇത്തരത്തില്‍ ഡോളറായി മാറുമ്പോള്‍ ഡിമാന്റ് കുറയുന്നത് രൂപയുടെതാണ്.

ഇതേ സമയത്തു തന്നെ ഇറക്കുമതി ചെയ്യുന്നവരും ഡോളര്‍ ശേഖരിക്കാന്‍ തുടങ്ങിയത് മറ്റൊരു കാരണമാണ്. അതേ സമയം കയറ്റുമതിക്കാര്‍ക്ക് വിദേശരാജ്യങ്ങളില്‍ നിന്നുളള ഓര്‍ഡറുകള്‍ കാര്യമായി കുറയുകയും ചെയ്തു. ഇറക്കുമതി ചെയ്യുന്നവര്‍ക്ക് പണം ഡോളറിലാണ് നല്‍കേണ്ടത്. അതേ സമയം കയറ്റുമതി കുറഞ്ഞതുകൊണ്ട് ഡോളറില്‍ നിന്നു രൂപയിലേക്ക് മാറ്റുന്നതിന്റെ തോത് കുറഞ്ഞതും കാരണമാണ്.

വന്‍ അഴിമതികള്‍, പണപ്പെരുപ്പം, വര്‍ധിച്ച പലിശ നിരക്ക് എന്നിവ രാജ്യത്തെ വളര്‍ച്ചാനിരക്കിലുണ്ടാക്കിയ കുറവും പണത്തിന്റെ മൂല്യത്തെ നിര്‍ണയിച്ചിട്ടുണ്ട്. ഒമ്പതു ശതമാനമെന്ന വളര്‍ച്ചാനിരക്ക് എട്ടാക്കി പുനര്‍നിര്‍ണയിക്കേണ്ട ഗതികേടിലാണ് ഇന്ത്യ. കൂടാതെ ഇപ്പോഴും പലമേഖലകളിലും നിലനില്‍ക്കുന്ന സബ്‌സിഡികള്‍ രാജ്യത്തെ സാമ്പത്തിക കമ്മി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ പണത്തിന്റെ മൂല്യം കുറയ്ക്കുന്ന ഒട്ടനവധി ഘടകങ്ങള്‍ സജീവമാണ്.

Monday, November 21, 2011

തൃത്താല പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പോസ്റ്റുമോര്‍ട്ടം തുടങ്ങുന്നു

തൃത്താല പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴിലെ പോസ്റ്റുമോര്‍ട്ടം പുനഃസ്ഥാപിക്കുന്നു. ഡിസംബര്‍ ഒന്നുമുതല്‍ തുടങ്ങാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഡി.എം.ഒ ഡോ. വേണുഗോപാല്‍ സ്ഥലം സന്ദര്‍ശിച്ചു.




നിലവിലെ രണ്ട് സര്‍ജന്മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. മൂന്ന് നഴ്സുമാരുടെ കുറവ് നികത്തും. സ്ഥലം എം.എല്‍.എ വി.ടി. ബല്‍റാം, ഡോക്ടര്‍മാരായ സജീഷ്, ബിജുമോന്‍ ജോസഫ്, ഹൈറുന്നീസ മുസ്തഫ, ഹബീബ് കോട്ടയില്‍, വി.പി. രാധാകൃഷ്ണന്‍, എം. മണികണ്ഠന്‍, കെ.വി. ഹിളര്‍, ഇ.വി. അലി, എ.വി. നാസര്‍, ഇ. രാജേഷ് തുടങ്ങിയവര്‍സംബന്ധിച്ചു. 

മണല്‍ലോറി നിയന്ത്രണംവിട്ട് പുഴയില്‍ താണു

തൃത്താല: മണലെടുത്ത് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് ഭാരതപ്പുഴയില്‍ താണു. തൃത്താലയ്ക്കടുത്ത് കണ്ണനൂര്‍ പോലീസ് കടവില്‍നിന്ന് മണല്‍നിറച്ച് പോവുകയായിരുന്ന ലോറിയാണ് വെള്ളിയാഴ്ച വൈകീട്ട് നിയന്ത്രണംവിട്ട് വെള്ളത്തിലേക്ക് താഴ്ന്നത്. പുഴയോരത്തെ കയറ്റവും അമിതലോഡ് മണല്‍ നിറച്ചതും കാരണം ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. പിന്നീട് ലോറി കര0യ്ക്കുകയറ്റി. 

പട്ടാമ്പി, കൂറ്റനാട് മേഖലകളില്‍ അന്യസംസ്ഥാന ലോട്ടറിത്തട്ടിപ്പുകള്‍ വ്യാപകം

കൂറ്റനാട്: പട്ടാമ്പി, കൂറ്റനാട് മേഖലകളില്‍ വ്യാജ അന്യസംസ്ഥാനലോട്ടറികള്‍ സുലഭമായി വില്പനനടത്തുന്നു. സാധാരണ ലോട്ടറിക്കടകളിലും ഏജന്റുമാര്‍വഴിയുമാണ് വില്പന. കോഡുഭാഷയില്‍ ചോദ്യംചോദിച്ചാല്‍ സാധാരണ പേപ്പറില്‍ ആവശ്യമുള്ള അക്കങ്ങള്‍ എഴുതിക്കൊടുക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഒരുനമ്പറിന് 20 രൂപഎന്ന നിലയിലാണ് കടക്കാര്‍ക്ക് പണംകൊടുക്കേണ്ടത്. രാവിലെ ലോട്ടറിയെടുത്താല്‍ വൈകീട്ട് നാലുമണിക്കുമുമ്പുതന്നെ ഫലം ലഭ്യമാകുന്നതിനാല്‍ കൂലിപ്പണിക്കാരായ സാധാരണക്കാരാണ് ഏറ്റവുമധികം തട്ടിപ്പിന് ഇരയാകുന്നത്. ഫലം അറിയണമെങ്കിലും നേരിട്ട് സാധിക്കില്ല. കേരള ലോട്ടറിയുടെ ഉള്ളില്‍ വ്യാജലോട്ടറിക്കാര്‍ നല്‍കുന്ന നമ്പറുകള്‍ മറച്ചുനല്‍കിയാണ് ഫലം പറഞ്ഞുകൊടുക്കാറുള്ളത്.


പട്ടാമ്പിയിലെ ചില സ്ഥലങ്ങളിലും കൂറ്റനാട്, ചാലിശ്ശേരി, ജില്ലയുടെ അതിര്‍ത്തിപ്രദേശങ്ങളായ പോട്ടൂര്‍, കുമരനല്ലൂര്‍, എടപ്പാള്‍ എന്നിവിടങ്ങളിലും കുറ്റിപ്പുറത്തും ഇത് വ്യാപകമായി വില്പന നടത്തുന്നതായി പറയപ്പെടുന്നു.



തമിഴ്‌നാട്ടിലുള്ള ആളുകളാണ് ഇത്തരത്തിലുള്ള ലോട്ടറി നടത്തുന്നതായി പറയുന്നതും. ചില വ്യാജവില്പനക്കാര്‍ ലോട്ടറി എടുക്കുന്നത് കമ്പ്യൂട്ടര്‍ വഴിയാണെന്നുപറഞ്ഞാണ് ആളുകളെ കബളിപ്പിക്കുന്നത്. കമ്പ്യൂട്ടര്‍ ആയതിനാല്‍ സമ്മാനം ലഭിച്ചില്ലെങ്കില്‍ ആളുകള്‍ക്ക് പരാതിയുമില്ല. വ്യാജ ലോട്ടറിയില്‍ ആളുകള്‍ക്ക് അടിക്കുന്ന നമ്പറുകള്‍ക്ക് ലഭിക്കുന്ന സമ്മാനങ്ങള്‍ പതിനായിരത്തില്‍ത്താഴെ മാത്രമാണ്. അതില്‍ക്കൂടുതലായി സമ്മാനം ലഭിച്ചതായി ആരുംതന്നെ ഇല്ലെന്നാണ് പറയുന്നത്. മുമ്പ് നിലവിലുണ്ടായിരുന്ന അന്യസംസ്ഥാനലോട്ടറികള്‍പ്പോലെ വലിയസമ്മാനങ്ങള്‍ നല്‍കാതെയാണ് വ്യാജലോട്ടറികള്‍ നടത്തുന്നത്.

mathrubhoomi

Saturday, November 19, 2011

വിവാഹിതനാകാന്‍ മോഹമുണ്ടെന്ന് രാംദേവ്!

OneIndia.in: ലഖ്‌നൊ: ബ്രഹ്മചര്യവും യോഗയുമായിക്കഴിഞ്ഞിരുന്ന ബാബാ രാംദേവിന് വിവാഹിതനാകാന്‍ മോഹം. ഒരു സുപ്രഭാതത്തില്‍ അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ രംഗത്തെത്തിയ രാംദേവ് ് തനിക്ക്ക് ഗാര്‍ഹസ്ഥ്യത്തില്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുന്നത് അനുയായികളെ അമ്പരപ്പിച്ചിരിക്കുകയാണ്.

അലഹബാദില്‍ ഒരു യോഗപഠനക്ലാസില്‍ സംസാരിക്കുന്നതിനിടെയാണ് രാംദേവ് വിവാഹിതനാകാനും കുടുംബമായി ജീവിക്കാനും താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയത്. ലോകത്തൊട്ടുക്കുമായി യോഗാഭ്യസനത്തില്‍ ശിഷ്യന്മാരുള്ള രാംദേവ് കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ രാംലീല മൈതാനത്ത് നിരാഹാരസമരം നടത്തുകും അത് പ്രശ്‌നത്തില്‍ കലാശിക്കുകയും ചെയ്തതോടെയാണ് യോഗയ്ക്കും സന്യാസത്തിനും അപ്പുറത്തേയ്ക്ക് പ്രശസ്തനായത്.


പൊതുപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രാംദേവ് ലൈംലൈറ്റില്‍ നില്‍ക്കുമ്പോള്‍ ഹോളിവുഡിലെ ഐറ്റം ഗേള്‍ രാഖി സാവന്ത് തനിക്ക് രാംദേവിനോട് പ്രണയമാണെന്നും വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞിരുന്നു. പതിവുപോലെ രാഖി പലതും വിളിച്ചുപറയുന്ന കൂട്ടത്തില്‍ ഒന്ന് എന്നുമാത്രമായിരുന്നു ആളുകള്‍ അന്ന് ഇതിനെ കണ്ടത്.



എന്നാല്‍ ഇപ്പോള്‍ രാംദേവ് വിവാഹമോഹം പുറത്തുപറഞ്ഞതോടെ വീണ്ടും രാഖിയും വാര്‍ത്തകളില്‍ നിറയുകയാണ്. രാഖിയെത്തന്നെയാകുമോ രാംദേവ് വിവാഹം ചെയ്യുകയെന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകളും ഇതുസംബന്ധിച്ച അഭ്യൂഹങ്ങളും സജീവമാണ്.



എന്തായാലും പൊതുപ്രവര്‍ത്തനത്തിലേയ്ക്കുള്ള രംഗപ്രവേശവും അതിന് പിന്നാലെ വിവാഹമോഹം തുറന്നുപറയുകയും ചെയ്ത രാംദേവിന്റെ അടുത്ത പരിപാടി എന്താണെന്ന് കാത്തിരുന്നുതന്നെ കാണാം.

Monday, November 14, 2011

സദാചാരപോലീസ് വ്യാപകമാകുന്നു, തെരുവുകള്‍ കൊലക്കളമാകുന്നു

­കേ­ര­ള­ത്തില്‍ സദാ­ചാ­ര­പോ­ലീ­സ് വ്യാ­പ­ക­മാ­കു­ന്ന­തോ­ടെ സാ­ധാ­ര­ണ­ക്കാര്‍­ക്കു പു­റ­ത്തി­റ­ങ്ങി­ന­ട­ക്കാ­നാ­കാ­ത്ത അവ­സ്ഥ­യാ­കു­ന്നു. ഈയ­ടു­ത്ത് സദാ­ചാ­ര­പോ­ലീ­സിം­ഗി­ന് ഇര­യാ­യ­വ­രു­ടെ എണ്ണം കൂ­ടി­ക്കൂ­ടി­വ­രി­ക­യാ­ണ്. പെ­രു­മ്പാ­വൂ­രി­ന­ടു­ത്ത് ബസ്സില്‍­വ­ച്ച് പട്ടാ­പ്പ­കല്‍ ­പോ­ക്ക­റ്റ­ടി­ ആരോ­പി­ച്ച് ഒരു യു­വാ­വി­നെ തല്ലി­ക്കൊ­ന്നി­ട്ട് ദി­വ­സ­ങ്ങ­ളേ ആയി­ട്ടു­ള്ളൂ. അതി­നി­ടെ, ­കോ­ഴി­ക്കോ­ട് മു­ക്ക­ത്ത് സദാ­ചാ­ര­പോ­ലീ­സിം­ഗി­ന് ഇര­യാ­യി നാ­ലു­ദി­വ­സ­മാ­യി അത്യാ­സ­ന്ന­നി­ല­യില്‍ ആശു­പ­ത്രി­യില്‍ കഴി­ഞ്ഞി­രു­ന്ന ­ഷ­ഹീ­ദ് ബാ­വ എന്ന ചെ­റു­പ്പ­ക്കാ­രന്‍ മരി­ച്ച വാര്‍­ത്ത­യാ­ണു പു­റ­ത്തു­വ­രു­ന്ന­ത്.




അ­വി­ഹി­ത­ബ­ന്ധ­മാ­രോ­പി­ച്ചാ­ണ് നാ­ട്ടു­കാര്‍ ചേര്‍­ന്ന് ഈ യു­വാ­വി­നെ തല്ലി­ച്ച­ത­ച്ച­ത്. ഗള്‍­ഫില്‍ ജോ­ലി ചെ­യ്യു­ന്ന ഇയാള്‍ തന്റെ കാ­മു­കി­യെ കാ­ണാന്‍ രാ­ത്രി­യില്‍ ഒരു വീ­ടി­നു സമീ­പ­മെ­ത്തി­യെ­ന്നാ­രോ­പി­ച്ചാ­ണ് നാ­ട്ടു­കാര്‍ ചേര്‍­ന്ന് ഇയാ­ളെ പോ­സ്റ്റില്‍ കെ­ട്ടി­യി­ട്ടു തല്ലി­യ­ത്. തല­യ്ക്കു ഗു­രു­ത­ര­മാ­യി പരി­ക്കേ­റ്റ ഇയാ­ളെ ബന്ധു­ക്ക­ളെ­ത്തി അപേ­ക്ഷി­ച്ചി­ട്ടും വി­ട്ടു­കൊ­ടു­ക്കാ­തെ മര്‍­ദ്ദ­നം തു­ടര്‍­ന്നു. ഒടു­വില്‍ പോ­ലീ­സെ­ത്തി­യാ­ണ് സദാ­ചാ­ര­പോ­ലീ­സില്‍ നി­ന്ന് ഇയാ­ളെ രക്ഷി­ച്ച് ആശു­പ­ത്രി­യി­ലാ­ക്കി­യ­ത്.



അ­തേ­സ­മ­യം, കൊ­ല്ല­പ്പെ­ട്ട ബാ­വ­യ്ക്ക് അവി­ഹി­ത­ബ­ന്ധ­മൊ­ന്നു­മി­ല്ലാ­യി­രു­ന്നെ­ന്നും ബാ­വ­യു­മാ­യി വ്യ­ക്തി­പ­ര­മായ ശത്രു­ത­യു­ള്ള ചി­ലര്‍ അയാ­ളെ ആ സ്ഥ­ല­ത്തെ­ത്തി­ച്ച് ഇല്ലാ­ക്കു­റ്റ­മാ­രോ­പി­ച്ച് മര്‍­ദ്ദി­ച്ച് കൊ­ല്ലു­ക­യാ­യി­രു­ന്നെ­ന്നു­മാ­ണ് ബന്ധു­ക്കള്‍ പറ­യു­ന്ന­ത്. സം­ഭ­വ­ത്തെ സം­ബ­ന്ധി­ച്ച് കേ­സെ­ടു­ത്തി­ട്ടു­ണ്ടെ­ന്നും ഒരാള്‍ അറ­സ്റ്റി­ലാ­ണെ­ന്നും പോ­ലീ­സ് അറി­യി­ക്കു­ന്നു­.



­ബാ­വ­യ്ക്ക് അവി­ഹി­ത­ബ­ന്ധ­മു­ണ്ടോ ഇല്ല­യോ എന്ന­ത­ല്ല ഇവി­ടെ ചര്‍­ച്ചാ­വി­ഷ­യ­മാ­കേ­ണ്ട­ത്. അവി­ഹി­ത­ബ­ന്ധ­മു­ണ്ടാ­യാ­ലും ഇല്ലെ­ങ്കി­ലും ഒരു വീ­ട്ടില്‍ രാ­ത്രി വരി­ക­യോ പോ­കു­ക­യോ ചെ­യ്യു­ന്ന­ത് ആ വീ­ട്ടി­ലു­ള്ള­വ­രു­ടെ അറി­വോ­ടെ­യും സമ്മ­ത­ത്തോ­ടെ­യു­മാ­ണെ­ങ്കില്‍ നാ­ട്ടു­കാര്‍­ക്ക് എന്തു കേ­ടാ­ണ് എന്ന ചോ­ദ്യ­മാ­ണ്. കൊ­ച്ചി­യില്‍ രാ­ത്രി­സ­മ­യ­ത്ത് പു­രു­ഷ­സു­ഹൃ­ത്തു­മാ­യി ബൈ­ക്കില്‍ യാ­ത്ര ചെ­യ്ത ­ത­സ്നി ബാ­നു­ എന്ന പെണ്‍­കു­ട്ടി­യെ സദാ­ചാ­ര­പോ­ലീ­സ് മു­ഖ­ത്ത­ടി­ച്ച സം­ഭ­വം വി­വാ­ദ­മാ­യി­ട്ടും അധി­ക­കാ­ല­മാ­യി­ട്ടി­ല്ല.



ഇ­ത്ത­രം സം­ഭ­വ­ങ്ങള്‍ ജന­ങ്ങ­ളില്‍ കന­ത്ത ഭീ­തി­യാ­ണു നി­റ­യ്ക്കു­ന്ന­തെ­ന്ന­റി­യു­മ്പോ­ഴും അധി­കൃ­ത­രു­ടെ ഭാ­ഗ­ത്തു­നി­ന്നു നട­പ­ടി­ക­ളു­ണ്ടാ­കു­ന്നി­ല്ല. ഇത്ത­രം സം­ഭ­വ­ങ്ങ­ളോ­ടും ചി­ന്താ­ഗ­തി­ക­ളോ­ടും പോ­രാ­ടേ­ണ്ട സാം­സ്കാ­രി­ക­നി­ല­വാ­ര­ത്തി­ലേ­ക്ക് മല­യാ­ളി­യെ എത്തി­ക്കേ­ണ്ട ധാര്‍­മി­കത ഏറ്റെ­ടു­ക്കാന്‍ ഇട­തു­പ­ക്ഷ­ത്തി­നും ആകു­ന്നി­ല്ല. കാ­ര­ണം, അവര്‍ തന്നെ­യാ­ണ് രാ­ജ്മോ­ഹന്‍ ഉണ്ണി­ത്താ­ന്റെ­യും അബ്ദു­ള്ള­ക്കു­ട്ടി­യു­ടെ­യും അവി­ഹി­ത­ബ­ന്ധം കണ്ടു­പി­ടി­ക്കാന്‍ കണ്ണി­ലെ­ണ്ണ­യു­മൊ­ഴി­ച്ച്, ചൂ­ട്ടും കത്തി­ച്ച് കാ­ത്തി­രു­ന്ന­ത്. അതു­കൊ­ണ്ട് അവര്‍­ക്ക് സദാ­ചാ­ര­പോ­ലീ­സിം­ഗി­ന്റെ ഇത്ത­രം നട­പ­ടി­കള്‍­ക്കെ­തി­രെ സം­സാ­രി­ക്കാന്‍ അവ­കാ­ശം നഷ്ട­പ്പെ­ട്ട നി­ല­യാ­ണ്.



­സ്വ­യം കള­ഞ്ഞു­കു­ളി­ച്ച ഈ തി­രു­ത്തല്‍ പദ­വി­യു­ടെ നഷ്ട­ബോ­ധ­ത്തി­ലാ­ണ് അതേ കാ­പ­ട്യ­ത്തി­ന്റെ ഇര­യാ­കു­മെ­ന്ന ഭീ­തി­യില്‍ ഡി­വൈഎ­ഫ്ഐ­യു­ടെ സം­സ്ഥാ­ന­സെ­ക്ര­ട്ട­റി ടി വി രാ­ജേ­ഷ് ഒരു വാ­വി­ട്ട ആരോ­പ­ണ­ത്തില്‍ പത­റി ടെ­ലി­വി­ഷന്‍ ക്യാ­മ­റ­കള്‍­ക്കു മു­ന്നില്‍ അച്ഛ­നേ­യും അമ്മ­യേ­യും ഭാ­ര്യ­യേ­യും ചൊ­ല്ലി­ക്ക­ര­ഞ്ഞ­തു­്. കഴി­ഞ്ഞൊ­രു ദി­വ­സം കാ­ണി­ക്ക­വ­ഞ്ചി ഇടി­ച്ചു­ത­കര്‍­ത്ത കാ­റില്‍ സീ­രി­യല്‍ നടി­ക്കൊ­പ്പ­മു­ണ്ടാ­യി­രു­ന്ന എം­എല്‍എ­യും മുന്‍ എം­എല്‍എ­യും ആരെ­ന്ന ചു­ഴി­ഞ്ഞു­നോ­ട്ടം സമൂ­ഹ­ത്തില്‍ നി­ന്നു­ണ്ടാ­വു­ന്ന­തി­നും കാ­ര­ണം വേ­റൊ­ന്നു­മ­ല്ല. സ്വ­ന്തം ഭാ­ര്യ­യെ കാ­റോ­ടി­ക്കാന്‍ പഠി­പ്പി­ച്ച കു­റ്റ­ത്തി­ന് സദാ­ചാ­ര­പ്പൊ­ലീ­സി­ന്റെ കൈ­ക്ക­രു­ത്തി­നി­ര­യായ കോ­ട്ട­യം ഒള­ശ്ശ­യി­ലെ അഡ്വ. വി­നു ജേ­ക്ക­ബി­ന്റെ അനു­ഭ­വ­വും ഓര്‍­ക്കാം­.



ആ­ഗോ­ള­വല്‍­ക­ര­ണം സൃ­ഷ്ടി­ക്കു­ന്ന അരാ­ജ­ക­ത്വ­ത്തില്‍ തകര്‍­ന്ന ആഫ്രി­ക്കന്‍ - ലാ­റ്റിന്‍ അമേ­രി­ക്കന്‍ രാ­ജ്യ­ങ്ങ­ളു­ടെ സ്ഥി­തി­യാ­ണ് ഇന്ത്യ­യെ­യും കാ­ത്തി­രി­ക്കു­ന്ന­തെ­ന്ന് പണ്ടു­ത­ന്നെ നക്സ­ലൈ­റ്റു­കള്‍ മു­ന്ന­റി­യി­പ്പു തന്നി­രു­ന്ന­തോര്‍­ക്കേ­ണ്ട സാ­ഹ­ച­ര്യ­മാ­ണി­ത്. സാ­മ്പ­ത്തി­ക­മായ തകര്‍­ച്ച­യും കു­ത്തി­ക്ക­വര്‍­ച്ച­യും മാ­ത്ര­മ­ല്ല, സദാ­ചാ­ര­പ­ര­മായ ഇര­ട്ട­മ­ന­സ്സ് ആഴ­ത്തില്‍ കൊ­ണ്ടു­ന­ട­ക്കു­ന്ന മല­യാ­ളി­സ­മൂ­ഹം പോ­ലെ­യു­ള്ള ഇടു­ങ്ങിയ ഇട­ങ്ങ­ളില്‍ അത് ഇത്ത­രം സാം­സ്കാ­രി­ക­പ്ര­ശ്ന­മാ­യും വള­രു­മെ­ന്ന­ത് പട്ടാ­പ്പ­കല്‍ പോ­ലെ വ്യ­ക്ത­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്.


Wednesday, November 2, 2011

ഈദ്‌ സംഗമം 2011

ദുബായ്: Kodanad Muslim Educational committee യുടെ ആഭിമുഖ്യത്തില്‍, ഈദു സംഗമം സംഘടിപ്പിക്കുന്നു.  ബലി പെരുന്നാള്‍ സുദിനത്തില്‍ വൈകിട്ട് 7 മണിക്ക് ഖിസൈസിലെ Al Ahli Clubil നടക്കുന്ന സംഗമത്തില്‍, K മുഹമ്മത് ഫാറൂഖി , കോടനാട് , മുഖ്യാഥിതി യായി പങ്കെടുക്കുന്നു.  ദീര്‍ഘ കാലമായ പ്രവാസ ജീവിത ത്തോട് വിട പറഞ്ഞു നാട്ടിലേക്ക് തിരിക്കുന്ന കാട്ടത്തയില്‍ സിദ്ധീഖു സാഹിബിനു യാത്രയയപ്പും നല്‍കുന്നു.  എല്ലാ കോടനാട് മഹല്ല് നിവാസികളുടെയും സാന്നിദ്യം പ്രതീക്ഷിക്കുന്നു.




 

Share

Twitter Delicious Facebook Digg Stumbleupon Favorites More