Tuesday, January 31, 2012

സൌമ്യ....ഓര്‍മ്മയ്ക്ക് ഒരു വയസ്


സൌമ്യ! അവള്‍ മലയാളിയുടെ മനസിലെ ഒരിക്കലും ഉണങ്ങാത്ത മുറിവാണ്. ഒരു കുടുംബത്തിന്‍റെ തണലും പ്രതീക്ഷയുമായിരുന്ന സൌമ്യ എന്ന പെണ്‍കുട്ടിയെ ഗോവിന്ദച്ചാമി എന്ന ക്രൂരനായ കൊലയാളി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതിന്‍റെ നടുക്കുന്ന ഓര്‍മ്മയ്ക്ക് ഒരു വയസ്. ഒറ്റക്കൈയനെ പിന്നീട് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ആ ക്രൂരതയ്ക്ക് വധശിക്ഷപോലും ചെറിയ ശിക്ഷയാകുന്നു എങ്കിലും, ആ വിധി കേരളത്തിന്‍റെ സമൂഹ മനഃസാക്ഷിക്ക് വലിയ ആശ്വാസമായിരുന്നു.


എറണാകുളം - ഷൊര്‍ണൂര്‍ പാസഞ്ചറില്‍ ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു വരികയായിരുന്ന സൗമ്യയെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനാണ് ഒറ്റക്കൈയനായ അക്രമി തള്ളിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സൌമ്യ മരിച്ച് ഒരു വര്‍ഷം തികഞ്ഞിട്ടും, നമ്മുടെ ട്രെയിനുകളില്‍ സ്ത്രീകളുടെ യാത്ര സുരക്ഷിതമാണെന്ന് ഉറപ്പിച്ചുപറയാന്‍ ഒരു അധികാരകേന്ദ്രത്തിനും കഴിയുന്നില്ല.

സൗമ്യയുടെ സഹോദരന്‍ സന്തോഷിന്‌ റെയില്‍‌വെയില്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ വാഗ്ദാനം നടപ്പാക്കപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. സൌമ്യ എന്ന പെണ്‍കുട്ടിയുടെ മരണത്തോട് വികാരവായ്‌പോടെ പ്രതികരിച്ച അധികാരികള്‍ അവളുടെ കുടുംബത്തിന്‍റെ ദയനീയാവസ്ഥ ഇനിയെങ്കിലും കണക്കിലെടുത്തെങ്കില്‍...

സൌമ്യയ്ക്ക് ഇപ്പോഴും ശമ്പളമുണ്ട്, 6000 രൂപ

ജോലിസ്ഥലത്തുനിന്ന് എറണാകുളം - ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വീട്ടിലേക്കു വരികയായിരുന്ന സൗമ്യ എന്ന പെണ്‍കുട്ടിയെ ഒറ്റക്കൈയന്‍ ഗോവിന്ദച്ചാമി വള്ളത്തോള്‍ നഗറിനു സമീപം റെയില്‍വേ ട്രാക്കിലേക്കു തള്ളിയിട്ട്‌ പീഡിപ്പിച്ചുകൊന്ന ദാരുണ സംഭവത്തിന് ഫെബ്രുവരി ഒന്നിന് ഒരു വയസ്. എറണാകുളത്ത് ‘ഹോം സ്റ്റെയില്‍’ എന്ന വീട്ടുപകരണക്കടയിലായിരുന്നു സൗമ്യക്കു ജോലി. അപകടത്തില്‍ പെടുമ്പോള്‍ സൌമ്യ ജോലിക്ക് ചേര്‍ന്നിട്ട് വെറും മൂന്നുമാസം മാത്രമേ ആയിരുന്നുള്ളൂ. സൌമ്യ മരിച്ച് ഒരു വര്‍ഷം തികയുമ്പോഴും ശമ്പളമായ ആറായിരം രൂപ മുടങ്ങാതെ അവളുടെ വീട്ടിലെത്തിക്കുന്നു കടയുടമ.

ശമ്പളം കിട്ടുന്ന ദിവസം അത് ഒരു രൂപ പോലും കുറയാതെ അമ്മയെ ഏല്‍പ്പിക്കുമായിരുന്നു സൌമ്യ. അവള്‍ ഇല്ലാതായിട്ടും ആ കുടുംബത്തിന് എല്ലാ ഒന്നാം തീയതിയും ‘ഹോം സ്റ്റെയിലി’ല്‍ നിന്ന് 6000 രൂപ ശമ്പളമായെത്തും. സൌമ്യയുടെ അമ്മയ്ക്ക് ഈ തുക ഒരിക്കലും മുടങ്ങാതെ അയച്ചുകൊടുക്കുമെന്ന് കടയുടമ പറയുന്നു.

ജീവനക്കാരെ സഹായിക്കുന്നതിനായി കമ്പനി ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ട്‌. അതിന്‍റെ ആദായത്തില്‍ നിന്നാണ്‌ ഈ പണം നല്‍കുന്നത്‌. മുടങ്ങാതെ അത് തുടരുമെന്ന്‌ കടയുടമ പറയുന്നു.

എന്തായാലും ഈ തുക കൃത്യമായി എത്തുന്നത് സൌമ്യയുടെ അമ്മയ്ക്കും സഹോദരനും ആശ്വാസമാണ്. സൌമ്യയുടെ അമ്മ സുമതിയുടെ ചികിത്സയ്ക്ക് ഈ പണം ഏറെ സഹായകമാണെന്ന് അവര്‍ പറയുന്നു.

സമൂഹത്തില്‍ മനുഷ്യത്വവും സഹജീവിസ്നേഹവും തീരെ നഷ്ടപ്പെട്ടുപോയെന്ന് ആകുലപ്പെടുന്ന ഈ കാലത്ത് ‘ഹോം സ്റ്റെയില്‍’ വേറിട്ട് നില്‍ക്കുന്നത് നന്‍‌മ മരിക്കാത്ത മനസുകള്‍ ഇവിടെ ബാക്കിയുണ്ടെന്ന ആശ്വാസം നല്‍കുന്നു.

Saturday, January 28, 2012

ഹൈബിയുടെ വിവാഹം 30ന്, നുള്ളിയവരുടെയും തോണ്ടിയവരുടെയും മുഖത്ത്‌ അന്ധാളിപ്പ്



എക്ഷ്പ്രെസ്സ്മലയലയാളം കൊച്ചി: ഹൈബി ഈഡന്റെ മനം കവരാന്‍ എന്തായിരിക്കും അന്നാ ലിന്‍ഡ ഒളിപ്പിച്ചുവച്ച ഇന്ദ്രജാലം ? കേരള രാഷ്‌ട്രീയത്തിലെ മോസ്‌റ്റ് എലിജിബിള്‍ ബാച്ചിലറെ പിടിച്ചു കെട്ടിയ പെണ്‍കുട്ടിയെ അല്‍പ്പം അസൂയയോടെയാണ് പെണ്‍കുട്ടികള്‍ പലരും നോക്കിക്കാണുന്നത്. പ്രത്യേകിച്ചും ഹൈബിയുടെ മണ്ഡലമായ എറണാകുളത്തെ പെണ്‍കുട്ടികള്‍ . ഇവിടെ ഞങ്ങള്‍ ഇത്രയും സുന്ദരികള്‍ ഉണ്ടായിട്ടും എന്തിനീ പണിപറ്റിച്ചു എന്ന ഭാവമാണ് പലര്‍ക്കും. കേരളത്തിലെ തന്നെ പ്രശസ്‌തമായ വനിതാ കോളേജായ എറണാകുളം സെന്റ് തെരാസസില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചെന്ന ഹൈബിയെ നുള്ളിയവരുടെയും തോണ്ടിയവരുടെയും മുഖത്തൊക്കെ അന്ധാളിപ്പ്. ഒരവസരം ശരിക്കും മിസായ പോലെ.

എറണാകുളത്ത് കത്തിജ്വലിച്ച് നിന്ന ജോര്‍ജ് ഈഡന്‍ എന്ന രാഷ്‌ട്രീയ നേതാവ് ഒര്‍മയായത് 2003 ലായിരുന്നു. അന്ന് കൗമാരം കടന്ന ഹൈബി ഈഡനെ രാഷ്‌ട്രീയ കേരളം ജോര്‍ജ് ഈഡന്റെ പിന്‍ഗാമിയായി കണ്ടും. കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോഴും പിന്നീട് എന്‍.എസ്‌യു പ്രസിഡന്റും എംഎല്‍എ യുമായപ്പോഴും ഹൈബി എല്ലാ അര്‍ത്ഥത്തിലും പിതാവിന്റെ പിന്‍ഗാമിയായിരുന്നു. കെ.എസ്.യു പ്രസിഡന്റായിരിക്കെ നിണമണിഞ്ഞ സമരപാതകളുടെ മധ്യത്തില്‍ എവിടെയോ ആണ് ഹൈബിയുടെ മനസ് അന്നയുലുടക്കിയത്.

അന്ന് പാനിപ്പത്തിലെ ഏഷ്യാ പെസഫിക് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ ബിരുദ പഠനത്തിന് ശേഷം കൈരളി ടി വിയില്‍ ചിറ്റ് ചാറ്റ് എന്ന ഷോയുടെ അവതാരികയായിരുന്നു അന്ന. അവിടെ ഈ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിതായിരുന്നു ഹൈബി. രാഷ്‌ട്രീയമായി വിരുദ്ധപക്ഷത്താണെങ്കിലും ഇക്കാര്യത്തില്‍ അന്നക്കും ഹൈബിക്കും കൈരളി ചാനലിനെ മറക്കാന്‍ കഴിഞ്ഞേക്കില്ല. ഇഷ്‌ടം ആദ്യം പറഞ്ഞത് ആരെന്ന ചോദ്യത്തിന് അത് ഹൈബി തന്നെയെന്നാണ് അന്നയുടെ നാണത്തില്‍ പൊതിഞ്ഞ മറുപടി.

ഒരു രാഷ്‌ട്രീയക്കാരനെ ഭര്‍ത്താവായി സ്വീകരിക്കുമ്പോള്‍ ഉണ്ടാകുന്ന തിരക്കുകളെപ്പറ്റിയും അന്നക്ക് നല്ല ബോധ്യമുണ്ട്. എനിക്ക് രാഷ്‌ട്രീയത്തെക്കുറിച്ച് കാര്യമായി ഒന്നും സംസാരിക്കാനില്ല. ഏന്റെ കുടുംബത്തില്‍ പ്രാദേശിക രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിച്ചവര്‍ ഉണ്ടായിരുന്നു. പക്ഷെ രാഷ്‌ട്രീയം ആരും പ്രൊഷഷനായി എടുത്തിരുന്നില്ല. പലരും കോളജ് അധ്യാപകരും, ഡോക്‌ടര്‍മാരും ഒക്കെയായിരുന്നു. രാഷ്‌ട്രീയപ്രവര്‍ത്തകന്റെ തിരക്കുള്ള ജീവിതം തനിക്ക് താങ്ങാന്‍ കഴിയുമോ എന്നൊക്കെ വീട്ടുകാര്‍ക്ക് ആദ്യം സംശയമുണ്ടായിരുന്നു. എന്നാല്‍ ഹൈബിയെ അവര്‍ക്ക് നല്ലവണ്ണം അറിയാമായിരുന്നു - അന്ന പറയുന്നു.



വീട്ടുകാര്‍ ആലോചിച്ച് നടത്തിയ അറേഞ്ചഡ് ലൗമാര്യേജ് എന്ന് ഒറ്റവാക്കില്‍ തങ്ങളുടെ വിവാഹത്തെ നിര്‍വ്വചിക്കാനാണ് അന്നക്കിഷ്‌ടം. ഗുരുവായൂര്‍ സ്വദേശിനിയായ അന്നയുടെ പിതാവ് ജോസ് വാഴപ്പിള്ളി ഒരു ഇറ്റാലിയന്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. ഇപ്പോള്‍ റഷ്യയില്‍ ജോലി ചെയ്യുന്നു. അമ്മ അന്ന ജാന്‍സി, ഒരു സഹോദരനുമുണ്ട്. കോയമ്പത്തൂര്‍ നെഹ്‌റു കോളജില്‍ എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥിയാണ്. ക്ലബ്ബ് എഫ് എമ്മിലും, റേഡിയോ മാംഗോയിലും അന്ന ജോലി ചെയ്‌തിട്ടുണ്ട്.

രമേശ് ചെന്നിത്തലക്ക് ശേഷം ദേശീയ രാഷ്‌ട്രീയത്തില്‍ ഉയരങ്ങള്‍ താണ്ടിയ കോണ്‍ഗ്രസിലെ യുവ നേതാവായ ഹൈബിക്ക് ദേശീയ രാഷ്‌ട്രീയത്തിലെ നേതാവും, വഴികാട്ടിയും, സുഹൃത്തുമെല്ലാം രാഹുല്‍ഗാന്ധിയാണ്. രാഹുലിന്റെ സമീപനവും ചിന്താരീതിയും ചെറുപ്പക്കാരോടുള്ള സമീപനവും ഹൈബിയെ അഗാധമായി ആകര്‍ഷിക്കുന്നു. എന്‍ എസ് യു പ്രസിഡന്റായി അദ്ദേഹത്തിന് കീഴില്‍ സേവനമനുഷ്ഠിക്കാന്‍ ലഭിച്ച ഭാഗ്യത്തെ ഹൈബി മറ്റെന്തിനേക്കാളും വിലമതിക്കുകയും ചെയ്യുന്നു. ജനുവരി 26 വ്യാഴാഴ്‌ച വൈകുന്നേരം നാലര മണിയ്‌ക്ക് തൃശൂര്‍ പുത്തന്‍പള്ളിയിലായിരുന്നു മനസ്സമ്മതച്ചടങ്ങ്. ജനുവരി 30ന് കലൂര്‍ സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ വെച്ചാണ് വിവാഹം.

വിവാഹം കഴിഞ്ഞ് ജോലി ചെയ്യുന്നതാണ് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഇഷ്‌ടം. എന്നാല്‍ ഉടനെയില്ല അന്ന പറയുന്നു. പ്രണയവും വിവാഹവും എന്ത് കൊണ്ടാണ് പരസ്യമാക്കാന്‍ ഇത്രയും വൈകിയതെന്ന് ചോദ്യത്തിന് ഹൈബിയുടെ മറുപടി ഇങ്ങനെയാണ് "മുല്ലപ്പെരിയാര്‍ പ്രശ്‌നമൊന്ന് തീരട്ടെ എന്ന് കരുതി". കേട്ട് നിന്നവരില്‍ കൂട്ടച്ചിരി. പിന്നെ അതിരല്ലാത്ത സന്തോഷവും. എറണാകുളത്തിന്റെ സ്വന്തം ഹൈബി ഇനി അന്നക്ക് കൂടി സ്വന്തം.

ഹൈബി ഈഡന്‍ ഇനി തൃശൂരിന്റെ മരുമകന്‍

ഹൈബി ഈഡന്‍ എം എല്‍ എയുടെ മനസ്സമ്മതച്ചടങ്ങ് തൃശൂരില്‍ നടന്നു. തൃശൂര്‍ പുത്തന്‍പള്ളിയില്‍ വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഹൈബിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അന്ന ലിന്‍ഡയും തമ്മിലുള്ള മനസ്സമ്മതച്ചടങ്ങ് നടന്നത്. തുടര്‍ന്ന് ലുലു ഇന്റര്‍നാഷ്‌ണല്‍ കണ്‍‌വെന്‍ഷന്‍ സെന്ററില്‍ അതിഥികള്‍ക്കുള്ള വിരുന്ന് സല്‍ക്കാരവും നടന്നു. ജനുവരി 30-ന് കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലാണ് വിവാഹം നടക്കുക.



തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കാര്‍മികത്വത്തിലായിരുന്നു മനസമ്മതം‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ സി ജോസഫ്, സി എന്‍ ബാലകൃഷ്‌ണന്‍, എം എല്‍ എമാരായ വി ഡി സതീശന്‍, ബെന്നി ബഹനാന്‍, കെ രാധാകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, വി ടി ബല്‍റാം, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, എ പി അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.



ഇരുപത്തിയേഴുകാരനായ ഹൈബിയും അന്നയും മൂന്ന് വര്‍ഷമായി പ്രണയത്തിലാണ്. ഗുരുവായൂര്‍ സ്വദേശിയും ടി വി അവതാരകയുമായ അന്നയെ നാലുവര്‍ഷം മുമ്പ് ഒരോണക്കാലത്താണ് ഹൈബി കണ്ടുമുട്ടുന്നത്. അന്ന് കെ എസ് യു പ്രസിഡന്റായിരുന്ന ഹൈബി ഉള്‍പ്പെടെയുള്ള രാഷ്ട്രീയത്തിലെ യുവരക്തത്തെ അണിനിരത്തി ഒരു ചാനല്‍ സം‌പ്രേഷണം ചെയ്ത ഓണപ്പരിപാടി അവതരിപ്പിച്ചത് അന്നയായിരുന്നു. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ സൌഹൃദം പ്രണയത്തിന് വഴിമാറി.


ഹൈബി എന്‍ എസ് യു പ്രസിഡന്റ് ആയ ശേഷമാണ് ഇരുവരും പ്രണയം തുറന്നുപറഞ്ഞത്. പക്ഷേ ഇരുവരും ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.


മുന്‍ എം പി പരേതനായ ജോര്‍ജ് ഈഡന്‍േറയും പരേതയായ റാണിയുടേയും മകനാണ് ഹൈബി. ഗുരുവായൂര്‍ വാഴപ്പിള്ളി വീട്ടില്‍ ജോസിന്‍േറയും ജാന്‍സിയുടേയും മകളാണ് അന്ന. എഫ് എം റേഡിയോയിലും അന്ന പ്രവര്‍ത്തിച്ചിട്ടുണ്ട്.




ഇടതുപക്ഷം അരാഷ്ട്രീയതയ്ക്ക് വഴികാണിക്കുന്നു -വി.ടി.ബല്‍റാം

മാതൃഭൂമി : അരാഷ്ട്രീയവാദികളുടെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ രാജ്യത്ത് ജനാധിപത്യ ചേരിയുടെ ശാക്തീകരണം ആവശ്യമാണെന്നും ഇടതുപക്ഷം അരാഷ്ട്രീയതയ്ക്ക് ചൂട്ട്കത്തിച്ച് വഴികാണിക്കുകയാണെന്നും വി.ടി.ബല്‍റാം എം.എല്‍.എ പറഞ്ഞു. പോരൂര്‍ മണ്ഡലം കെ.എസ്.യു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സമാപനസമ്മേളനം ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.ജംഷീര്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ്കുഞ്ഞി, വി.സുധാകരന്‍, റിയാസ് മുക്കോളി, എം.ഹരിപ്രിയ, പി.കെ.റഷീദ്, ആഷിഖ്, കെ.ടി.സമീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Tuesday, January 24, 2012

അച്ഛനുപിന്നാലെ കുഞ്ഞുമകളും രോഗക്കിടക്കയില്‍; എങ്ങനെ സഹിക്കും ഈ കുടുംബം

മാധ്യമം കൂറ്റനാട്: സ്വന്തംജീവനെ കാര്‍ന്നുതിന്നുന്നരോഗം മകളെയും ബാധിച്ചതുകണ്ട് വേദനിക്കാനേ ഷൗക്കത്തിനിപ്പോള്‍ കഴിയുന്നുള്ളൂ. കുടുംബത്തിന്റെ ഏക ആശ്രയമായ ഈ 30കാരനും നാലുവയസ്സുള്ള മകളും വൃക്കരോഗംകാരണം ദുരിതമനുഭവിക്കുകയാണ്. ചികിത്സയ്ക്ക് മാത്രമല്ല കുട്ടികള്‍ക്ക് ഭക്ഷണംകൊടുക്കാന്‍ പോലും പണമില്ലാതെ വിഷമിക്കുകയാണീകുടുംബം.
 


തെക്കേവാവന്നൂരില്‍ താമസിക്കുന്ന കുറുങ്ങാട്ട് വളപ്പില്‍ വീട്ടില്‍ ഷൗക്കത്ത് ഒന്നരവര്‍ഷംമുമ്പാണ് തളര്‍ന്നുവീണത്. പരിശോധനയില്‍ രണ്ട്‌വൃക്കകളും തകരാറിലാണെന്ന് മനസ്സിലായി.

കൂലിപ്പണിക്കാരനായിരുന്ന ഷൗക്കത്തിന്റെ കുടുംബത്തിന് ചികിത്സിക്കാനുള്ള സാമ്പത്തിക സ്ഥിതിയില്ല. ആകെയുള്ള നാലുസെന്റ് സ്ഥലവും വീടും സഹോദരിയുടെ വിവാഹാവശ്യത്തിനായി ചാലിശ്ശേരി ബാങ്കില്‍ പണയംവെച്ച് വായ്പയെടുത്തിരുന്നു. ഈ പണം അടച്ചുതീര്‍ക്കാനാവാതെ ജപ്തിഭീഷണി നേരിടുകയാണിവര്‍.

ഇതിനിടെയാണ് മറ്റൊരാഘാതമായി വൃക്കരോഗം നാലുവയസ്സുള്ള മകള്‍ ഷെറിനെയും ബാധിച്ചത്. ഷൗക്കത്തിന്റെ മാതാപിതാക്കള്‍ക്കും ഭാര്യ ലൈലയ്ക്കും മക്കള്‍ക്കുമൊപ്പം നാട്ടിന്റെമുഴുവന്‍ പ്രാര്‍ഥനയുമുണ്ട്. ഇതുവരെ ചികിത്സയ്ക്കായി മൂന്നുലക്ഷത്തിലേറെരൂപ ചെലവായി. ഇപ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഷൗക്കത്തിന് ഡയാലിസിസ് നടത്തുന്നുണ്ട്. മകള്‍ തൃശ്ശൂര്‍ ജൂബിലിമിഷന്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്.

വീട്ടിനുസമീപത്ത് നാട്ടുകാര്‍ ഇട്ടുകൊടുത്ത ചെറിയ പെട്ടിക്കടയാണ് ഇപ്പോഴത്തെ ഉപജീവനമാര്‍ഗം. എന്നാല്‍, ചികിത്സ വഴിമുട്ടുന്ന സ്ഥിതിയാണ്. കടങ്ങളുമേറെ.

ഗുരുവായൂരിലെ ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ഡയാലിസിസ് നടത്തുന്നത്.

കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ.ഡേവിസ് ചിറമ്പലിന്റെ ശ്രമഫലമായി ഷൗക്കത്തിന് വൃക്കനല്‍കാന്‍ ഒരുസ്ത്രീ തയ്യാറായിട്ടുണ്ട്. എന്നാല്‍, ഇതിന്റെ ശസ്ത്രക്രിയയ്ക്കും മറ്റുമായി നാലുലക്ഷത്തോളംരൂപ ചെലവുവരും.

ശസ്ത്രക്രിയയ്ക്കുശേഷം അടുത്ത ഒരുവര്‍ഷത്തേക്കുള്ള ചികിത്സാച്ചെലവും ലക്ഷങ്ങള്‍ വരും.

ഷൗക്കത്തിന്റെ ചികിത്സാസഹായത്തിനായി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., വി.ടി. ബല്‍റാം എം.എല്‍.എ., എ.എം. അബ്ദുള്ളക്കുട്ടി, സി.വി. ബാലചന്ദ്രന്‍, ടി.പി. കുഞ്ഞുണ്ണി എന്നിവര്‍ രക്ഷാധികാരികളായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഫെഡറല്‍ബാങ്കിന്റെ കൂറ്റനാട് ശാഖയില്‍ 16970100008792 എന്നനമ്പറില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. ഫോണ്‍: 9946461344, 9846310515.

വ്യാജ പാസ്പോര്‍ട്ടുമായി അറസ്റ്റില്‍

കൂറ്റനാട്: വ്യാജപാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശയാത്ര നടത്തിയ കേസില്‍ കറുകപുത്തൂര്‍ ഇട്ടോണം പുത്തരികണ്ടത്തില്‍ മുഹമ്മദിനെ(43) പൊലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി എസ്.ഐ സുബ്രഹ്മണ്യന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വീട്ടില്‍നിന്നാണ് മുഹമ്മദിനെ കസ്റ്റഡിയിലെടുത്തത്.  ആലങ്കോട് പന്താവൂര്‍ ആണ്ടനകത്ത് കാദര്‍ എന്നപേരിലുള്ള വ്യാജപാസ്പോര്‍ട്ടാണ് ഇയാള്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു

Monday, January 23, 2012

ദേശീയ സ്‌കൂള്‍ ഗെയിംസ് കേരളം ചാംപ്യന്മാര്‍

ലുധിയാന: ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം വീണ്ടും ചാംപ്യന്മാരായി. തുടര്‍ച്ചയായി 15ാം തവണയാണ് കേരളം കിരീടം നേടുന്നത്. 29 സ്വര്‍ണവും 25 വെള്ളിയും 15 വങ്കെലവുമായി കേരളത്തിന് 266 പോയിന്റ് ലഭിച്ചു. തിങ്കളാഴ്ച നടന്ന ആറുഫൈനലുകളില്‍ അഞ്ചെണ്ണത്തിലും കേരളത്തിനായിരുന്നു സ്വര്‍ണം.


The Kerala senior, junior and sub-junior girls teams
which won the 4x100m relay golds in the 54th National schools
athletics championship in Kochi earlier this year. 

ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ മരിയ ജയിംസ് സ്വര്‍ണവും ഗോപികാ നാരായയണന്‍ വെള്ളിയും നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ സിഞ്ജു പ്രകാശ് മീറ്റ് റെക്കോഡോടെ ഏറ്റവും ഉയരത്തിലെത്തി. ഒമ്പതുവര്‍ഷം പഴക്കമുള്ള റെക്കോഡാണ് സിഞ്ചുവിന് മുന്നില്‍ പഴങ്കഥയായത്.

കേരളടീം ക്യാപ്റ്റന്‍ എംഡി താര മൂന്നാം സ്വര്‍ണം നേടി. ക്രോസ് കണ്‍ട്രി ഇനത്തില്‍ കേരളടീം സ്വര്‍ണം നേടിയതോടെയാണിത്.

രാഹുല്‍ ഗാന്ധിക്ക് നേരെ ചെരുപ്പേറ്

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും അമേഠി എം പിയുമായ രാഹുല്‍ ഗാന്ധിക്ക് നേരെ ചെരുപ്പേറ്. ഉത്തരാഖണ്ഡില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ വികാസ് നഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടേയാണ് രാഹുലിന് നേരെ ചെരുപ്പേറുണ്ടായത്.



ചെരുപ്പ് എറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്.

ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് തന്നെ തളര്‍ത്താനാകില്ലെന്ന് രാഹുല്‍ പ്രതികരിച്ചു. ചെരുപ്പെറിഞ്ഞാല്‍ താന്‍ പിന്തിരിഞ്ഞോടുമെന്നാണ് ചിലര്‍ ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബിവറേജസിന്റെ 7ലക്ഷം അക്കൗണ്ട് മാറി നിക്ഷേപിച്ചു

കോഴിക്കോട്: സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിക്ഷേപിച്ച എഴുലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. ബാങ്ക് ജീവനക്കാര്‍ അക്കൗണ്ട് നമ്പര്‍ മാറി പണം നിക്ഷേപിച്ചതാണ് കാരണം. മാറി നിക്ഷേപിച്ച അക്കൗണ്ടിന്റെ ഉടമസ്ഥന്‍ പണം മുഴുവന്‍ പിന്‍വലിക്കുകയും ചെയ്തു.

























ബാങ്ക് ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ ചെക്ക് നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ അത് മടങ്ങി. കാണാതയ തുക സ്വന്തം ഫണ്ടില്‍ നിന്നും ബിവറേജസ് കോര്‍പ്പറേഷന് നല്‍കി ബാങ്ക് തല്‍ക്കാലം പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. പക്ഷേ നഷ്ടപ്പെട്ട തുക തിരികെക്കിട്ടാനുള്ള നടപടി എങ്ങുമെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ബാങ്ക് ഇതേവരെ പൊലീസില്‍ പരാതി നല്‍കിയിട്ടുമില്ല.

സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ കല്ലായി വട്ടാംപൊയിലിലുള്ള ഷോപ്പില്‍നിന്നാണു ഡിസംബര്‍ 30ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പള്ളിക്കണ്ടി ശാഖയില്‍ 7,39,265 രൂപ നിക്ഷേപിച്ചത്. ബിവറേജസ് കോര്‍പറേഷന്റെ 2100009280 എന്ന അക്കൗണ്ടിലേക്കാണു പണം അടച്ചത്.

ബാങ്ക് ക്ലര്‍ക്ക് ഈ തുക മറ്റൊരു അക്കൗണ്ടിലാണു രേഖപ്പെടുത്തിയത്. ആ അക്കൗണ്ട് ഉടമ മൂന്നു തവണയായി തുകമുഴുവന്‍ പിന്‍വലിക്കുകയായിരുന്നു. പിന്നീട് ബിവറേജസ് കോര്‍പറേഷന്റെ അക്കൗണ്ടില്‍ ഏഴര ലക്ഷത്തോളം രൂപ വരവു വയ്ക്കാത്തതിനേത്തുടര്‍ന്ന് അവര്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് അക്കൗണ്ട് നമ്പര്‍ മാറിപ്പോയ വിവരം അറിയുന്നത്.

അപ്പോഴേക്കും അറിയാതെ കിട്ടിയ പണം അക്കൗണ്ട് ഉടമ പിന്‍വലിച്ചിരുന്നു. ബാങ്കുകാര്‍ ഈ അക്കൗണ്ട് ഉടമയെ കണ്ടെത്തി പണം തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ രണ്ടു ലക്ഷം രൂപ മടക്കി അടച്ചുവെന്നാണ് അറിയുന്നത്. ഇയാളുടെ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചിരിക്കുകയാണ്.

സംഭവ ദിവസം അക്കൗണ്ട് കൈകാര്യം ചെയ്ത ജീവനക്കാരില്‍നിന്നു പണം ഈടാക്കി പ്രശ്‌നം ഒതുക്കാനാണു ശ്രമം നടക്കുന്നതെന്നാണ് സൂചന.

Tuesday, January 10, 2012

India 0-4 Bayern Munchen Highlights

മണല്‍റെയ്ഡ് ശക്തമാക്കുന്നു അഞ്ചുവണ്ടികള്‍ പിടികൂടി

കൂറ്റനാട്: തൃത്താല പോലീസ് ഭാരതപ്പുഴയുടെതീരങ്ങളില്‍ നടത്തിയ റെയ്ഡില്‍ രാത്രിയില്‍ അനധികൃതമായി മണല്‍ കടത്തുകയായിരുന്ന അഞ്ചുവണ്ടികള്‍ പിടിച്ചെടുത്തു. കൂടല്ലൂര്‍ യാറം കടവില്‍നിന്ന് ഒരു മിനിലോറിയും മണ്ണിയം പെരുമ്പലത്തുനിന്നും പട്ടിത്തറയില്‍നിന്നും രണ്ട് ഗുഡ്‌സ് ഓട്ടോറിക്ഷകളും ഉള്ളന്നൂര്‍ കടവില്‍ നിന്ന് രണ്ട് മോട്ടോര്‍ബൈക്കുകളുമാണ് പിടിച്ചെടുത്തത്. മണല്‍പാസ്മൂലം കടവുകളില്‍നിന്ന് മണലെടുപ്പ് തുടങ്ങിയതോടെ അനധികൃതമണലെടുപ്പ് വ്യാപകമായതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ്‌റെയ്ഡ് ശക്തമാക്കിയത്. ഒരുമാസത്തിനിടെ പതിനഞ്ചോളം വണ്ടികള്‍ പോലീസ് രാത്രി പട്രോളിങ്ങിനിടയില്‍ പിടികൂടിയിരുന്നു. വ്യാജരേഖ ചമച്ച് അന്യജില്ലകളിലേക്ക് മണല്‍കടത്തിയിരുന്ന മണല്‍മാഫിയസംഘം വീണ്ടും ഈ രംഗത്ത് സജീവമായി ഉള്ളതായി അറിയുന്നു. പാസ്മൂലം എടുക്കുന്ന മണല്‍ തൃശ്ശൂര്‍ജില്ലയിലേക്കെത്തിച്ച് പൊന്നുംവിലയ്ക്കാണ് വില്‍ക്കുന്നത്.
 
 
തൃത്താല സ്റ്റേഷന്‍പരിധിയിലെ എട്ട് കടവുകളിലും പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മണല്‍കടത്ത് തടയുന്നതിനുവേണ്ടി തൃത്താല എം.എല്‍.എ. വി.ടി. ബല്‍റാമിന്റെ നേതൃത്വത്തില്‍ ജനജാഗ്രതാസമിതി രൂപത്കരിക്കുകയും ശക്തമായ നടപടികള്‍ എടുക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, മണല്‍കടത്ത് തടയുന്നതിന് വില്ലേജോഫീസര്‍മുതല്‍ റവന്യൂഅധികാരികള്‍ക്ക് വരെ നടപടികള്‍ സ്വീകരിക്കാമെന്നിരിക്കെ പോലീസുകാരെമാത്രം പഴിചാരുന്നത് ശരിയല്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാല്‍മാത്രമേ മണല്‍കടത്തിന് പൂര്‍ണമായും തടയിടാന്‍ കഴിയുകയുള്ളൂവെന്നും തൃത്താല എസ്.ഐ. കുമാര്‍ പറഞ്ഞു.
source: mathruboomi

ഇന്ത്യയ്‌ക്കെതിരെ ബയറണ് നാല് ഗോള്‍ ജയം

ലോക ഫുട്‌ബോളിലെ മിന്നുംതാരങ്ങള്‍ ഡല്‍ഹി ജവഹര്‍ലാല്‍ സ്‌റ്റേഡിയത്തില്‍ ബൂട്ട് കെട്ടിയിറങ്ങിയപ്പോള്‍ അത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുതിയ അനുഭവവും ആവേശവുമായി. പക്ഷേ ഗോള്‍ വല കുലുക്കുന്ന കാര്യത്തില്‍ അവര്‍ ഒട്ടും പിശുക്ക് കാട്ടിയില്ല. ലോക ക്ലബ് ഫുട്‌ബോളിലെ മുന്‍നിര ജര്‍മന്‍ ടീമായ ബയറണ്‍ മ്യൂണിക്കും ഇന്ത്യന്‍ ദേശീയ ടീമും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ബയറണ്‍ നാല് ഗോളിന് ജയിച്ചു. നാലും വീണത് ആദ്യപകുതിയില്‍.


സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഫുട്‌ബോള്‍ പ്രേമികളെ സാക്ഷിനിര്‍ത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. തുടക്കത്തില്‍ മികച്ച പ്രതിരോധം തീര്‍ത്ത ഇന്ത്യയ്ക്ക് അത് നിലനിര്‍ത്താനായില്ല. ഒന്നിന് പുറകേ ഒന്നായി ഇന്ത്യന്‍ ഗോള്‍വലയ്ക്കടുത്തേക്ക് ആര്യന്‍ റോബനും മുള്ളറും ഷ്യെയ്ന്‍ സ്റ്റീഗറും ഇരമ്പിക്കയറിയപ്പോള്‍ പ്രതിരോധ ഭടന്‍മാര്‍ കാഴ്ച്ചക്കാരായി മാറി.

ആദ്യ പകുതി അവസാനിക്കുന്നതിന് 20 മിനിറ്റ് മുമ്പാണ് മൂന്ന് ഗോളുകളും പിറന്നത്. ഗോമസും ഷ്യെയ്ന്‍ സ്റ്റീഗറും ഓരോ ഗോള്‍ വീതവും മുള്ളര്‍ രണ്ട് ഗോളും നേടി. ഇടയ്ക്ക് ബൈച്ചൂങ് ബൂട്ടിയയുടെ ചില മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല. മികച്ച ഒരവസരം ബൂട്ടിയ പുറത്തേക്ക് അടിച്ചുകളയുകയും ചെയ്തു.


നാല് ഗോള്‍ ആദ്യപകുതിയില്‍ വീണെങ്കിലും രണ്ടാംപകുതിയില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധ നിര നന്നായി പിടിച്ചുനില്‍ക്കുകയും പലപ്പോഴും ഗോള്‍മുഖത്തേക്ക് എത്തുകയും ചെയ്തു.


പക്ഷേ അവസരങ്ങളൊന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല. കളി തീരാന്‍ അഞ്ച് മിനിറ്റ് മാത്രമുള്ളപ്പോള്‍ ബൂട്ടിയ ബൂട്ടഴിച്ചു. പകരം മലയാളി താരം സബിത്താണ് ഇറങ്ങിയത്. ലോകകപ്പിലെ ആറ് കളിക്കാരടങ്ങിയ ജര്‍മന്‍ ക്ലബുമായുള്ള ഏറ്റുമുട്ടല്‍ ബൂട്ടിയയ്ക്കുള്ള വിടവാങ്ങല്‍ മത്സരം കൂടിയായിരുന്നു. തോല്‍വിയോടെ ബൂട്ടിയ ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയപ്പോള്‍ കരഘോഷത്തോടെയാണ് ആരാധകര്‍ അദ്ദേഹത്തെ വരവേറ്റത്.

22 തവണ ജര്‍മന്‍ ചാമ്പ്യന്മാരും നാലുതവണ യുവേഫ ചാമ്പ്യന്മാരുമായ ബയറണ്‍ മ്യൂണിക്ക് ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ നിറഞ്ഞുകളിച്ച ആര്യന്‍ റോബനും തോമസ് മുള്ളറും ഫിലിപ്പ് ലാമും ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറും മരിയോ ഗോമസും ഫ്രാങ്ക് റിബറിയും ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഡല്‍ഹിയില്‍ കളിക്കാനിറങ്ങിയത്. 

Monday, January 9, 2012

ഇന്ത്യ x ബയേണ്‍ ഇന്ന്

ഇന്ത്യ-ബയറണ്‍ മത്സരം വൈകിട്ട് 5.55 മുതല്‍ 'ടെന്‍ ആക്ഷ'നില്


ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ലോകത്തെ മിന്നുംതാരങ്ങള്‍ ഡല്‍ഹിയില്‍ പറന്നെത്തി. ഇനി കാത്തിരിപ്പിന് വിരാമമിടാം. മുന്‍നിര ജര്‍മന്‍ ക്ലബ്ബായ ബയറണ്‍ മ്യൂണിക്കും ഇന്ത്യന്‍ ദേശീയ ടീമും നേര്‍ക്കുനേര്‍ പോരാടുന്ന കളിവിരുന്നിന് ഇനി മണിക്കൂറുകള്‍ മാത്രം. ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് കഴിഞ്ഞ ലോകകപ്പിലെ ആറ് കളിക്കാരടങ്ങിയ താരനിബിഡമായ ജര്‍മന്‍ ക്ലബുമായുള്ള പോരാട്ടം. ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസതാരമായ ബൈച്ചുങ് ബൂട്ടിയയ്ക്കുള്ള വിടവാങ്ങല്‍ സമ്മാനം കൂടിയാണിത്. ഫുള്‍ടീമുമായാണ് ഇന്ത്യയ്‌ക്കെതിരെ കളത്തിലിറങ്ങുകയെന്ന് ബയറണ്‍ മ്യൂണിക്ക് കോച്ച് ജപ്പ് ഹെയ്ന്‍ക്കസ് വ്യക്തമാക്കി. കളിമികവില്‍ ഇന്ത്യയും ജര്‍മനിയും തമ്മിലെ വലിയ അന്തരം ഇവിടെ അളക്കേണ്ടതില്ലെന്നും രാജ്യത്തെ ഫുട്‌ബോളിന് ഇക്കളി വലിയ മുതല്‍ക്കൂട്ടാണെന്നും ദേശീയ ടീം കോച്ച് സാവിയോ മെഡീര പറഞ്ഞു.


13കാരനെ ട്യൂഷന്‍ ടീച്ചര്‍ ബലാത്സംഗം ചെയ്തു

ദുബയ്: പതിമൂന്നുകാരനെ ഒരുമാസത്തോളം ട്യൂഷനെടുക്കുന്ന അധ്യാപകന്‍ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയമാക്കിയതായി പരാതി. പാഠങ്ങള്‍ ഒന്നും ശരിയായി പഠിക്കുന്നില്ലെന്ന് മാതാപിതാക്കളോട് പരാതി പറയുമെന്ന് ഭീഷണിപ്പെടുത്തി ബാലന്റെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റുകയായിരുന്നു പതിവ്.



കുട്ടിയുടെ മാതാവ് ചെറിയൊരു മയക്കത്തിനായി മുറിയിലേക്ക് പോയിട്ടുണ്ടെന്ന് ഉറപ്പാക്കിയതിനുശേഷമായിരുന്നു അധ്യാപകന്റെ കടന്നുകയറ്റം. ഒരു ദിവസം പതിവുപോലെ കുട്ടിയോട് പാന്റ്‌സ് അഴിച്ചുമാറ്റാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ട സമയത്ത് തന്നെ മാതാവ് കടന്നുവന്നതോടെ കള്ളിവെളിച്ചത്തായി.

അലറിവിളിച്ചുകൊണ്ട് മാതാവ് അറബി അധ്യാപകന്റെ അടുത്തേക്ക് ഓടിയടുത്തെങ്കിലും അയാള്‍ സമര്‍ത്ഥമായി രക്ഷപ്പെട്ടു. പരാതി കൊടുത്തതിനെ തുടര്‍ന്ന് പോലിസ് ഇയാളെ അറസ്റ്റ് ചെയ്തു.

ബയറണ്‍ - ഇന്ത്യ പോരാട്ടം നാളെ

ന്യൂഡല്‍ഹി: കാല്‍പന്ത് കളിയിലെ ചരിത്ര പോരാട്ടത്തിന് ഡല്‍ഹി ഒരുങ്ങി. മുന്‍നിര ജര്‍മന്‍ ക്ലബ്ബായ ബയറണ്‍ മ്യൂണിക്കും ഇന്ത്യന്‍ ടീമും തമ്മിലുള്ള പ്രദര്‍ശന മത്സരം ചൊവ്വാഴ്ച വൈകിട്ട് ആറിന് ഡല്‍ഹിയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസതാരമായ ബൈച്ചുങ് ബൂട്ടിയയ്ക്കുള്ള വിടവാങ്ങല്‍ സമ്മാനമാണ് ഈ അത്യപൂര്‍വ മത്സരം. സമീപകാല ചരിത്രത്തില്‍ ലോകഫുട്‌ബോളിലെ വന്‍കിട ക്ലബുമായി ഇന്ത്യന്‍ ടീം മാറ്റുരയ്ക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ലോകകപ്പില്‍ കളിച്ച ആറ് താരങ്ങളാണ് ഈ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ബൂട്ടണിയുന്നത്.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട തോമസ് മുള്ളര്‍, ജര്‍മന്‍ ക്യാപ്റ്റന്‍ ഫിലിപ്പ് ലാം, ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍, മരിയോ ഗോമസ്, ഹോളണ്ടിന്റെ സ്‌ട്രൈക്കര്‍ ആര്യന്‍ റോബന്‍, ഫ്രാന്‍സിന്റെ മധ്യനിരതാരം ഫ്രാങ്ക് റിബറി തുടങ്ങിയവര്‍ ഇന്ത്യയ്‌ക്കെതിരെ പോരാട്ടത്തിനിറങ്ങും. സ്‌ട്രൈക്കര്‍മാരായ മുള്ളറും റോബനും മരിയോ ഗോമസുമാണ് ബയറണ്‍ മ്യൂണിക്കിന്റെ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. മധ്യനിരയില്‍ മിന്നുന്നപ്രകടനം കാഴ്ചവെക്കുന്ന ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറും പ്രതിരോധത്തിന്റെ കുന്തമുനയായ ഫിലിപ്പ് ലാമും ചേരുന്ന ബയറണ്‍ മ്യൂണിക്കുമായുള്ള മത്സരം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ നവ്യാനുഭവമാകും. ദോഹയിലെ ഒരാഴ്ച നീണ്ടുനിന്ന പരിശീലന ക്യാമ്പിന് ശേഷം ബയറണ്‍ മ്യൂണിക്ക് താരങ്ങള്‍ തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയിലെത്തും.

ബൈച്ചുങ് ബൂട്ടിയയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന സുനില്‍ ഛേത്രിയുടെ അസാന്നിധ്യമാണ് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായത്. സാഫ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നുന്ന പ്രകടനം കെട്ടഴിച്ച സുനില്‍ ഛേത്രി പരിക്കുമൂലം ടീമിന് പുറത്താണ്. ഐ.ലീഗില്‍ ആരോസിന്റെ മലയാളി സ്‌ട്രൈക്കര്‍ സി.എസ്. സബീത്താണ് ദേശീയ ടീമിലെ ഏക മലയാളി താരം. ബൈച്ചുങ് ബൂട്ടിയയെ കൂടാതെ ജെജെ ലാല്‍പെഖുലയും സുശീല്‍ സിങ്ങുമായിരിക്കും ഇന്ത്യയുടെ മുന്‍നിരയിലുണ്ടാവുക. ക്ലിഫോര്‍ഡ് മിറാന്‍ഡ, ബല്‍ദീപ് സിങ്, ക്ലൈമാക്‌സ് ലോറന്‍സ് എന്നിവര്‍ മധ്യനിരയിലെ നീക്കങ്ങള്‍ക്ക് ദ്രുതവേഗം നല്‍കും. റഹീംനബി, ജസ്പാല്‍ സിങ്, സമീര്‍ നായിക്, നിര്‍മല്‍ ഛേത്രി എന്നിവരാണ് പ്രതിരോധന നിരയിലുണ്ടാവുക. കരംജിത് സിങ്, സുഭാഷ് റായ് ചൗധരി, ഫെലിക്‌സ് എന്നീ ഗോള്‍കീപ്പര്‍മാര്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. കരംജിത് സിങ്ങിനാവും അവസാന ഇലവനില്‍ നറുക്കുവീഴുക. source: mathruboomi

Sunday, January 8, 2012

ആലൂര്‍-കൂറ്റനാട് പാതയില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതയാത്ര

ആനക്കര: ആലൂര്‍-കാശാമുക്ക്-കൂറ്റനാട് പാതയില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതയാത്ര. റൂട്ടില്‍ രണ്ട് മിനിബസുകളാണ് സര്‍വീസ് നടത്തുന്നത്. ബസില്‍ തൂങ്ങിയാണ് പലപ്പോഴും യാത്ര. വട്ടേനാട് സ്കൂള്‍, സ്വകാര്യ കോളജുകള്‍ എന്നിവിടങ്ങളിലേക്കുള്ള കുട്ടികളാണ് അപകട യാത്ര നടത്തുന്നത്. വീതികുറഞ്ഞ റോഡില്‍ കുഴികളും കയറ്റവും ഏറെയാണ്.



ദിവസങ്ങള്‍ക്ക്മുമ്പ് ബസില്‍നിന്ന് വിദ്യാര്‍ഥി തെറിച്ചുവീണിരുന്നു. ദൂരം കുറവായതിനാല്‍ യാത്രക്കാര്‍ ഈ വഴിയാണ് തെരഞ്ഞെടുക്കുന്നത്. റോഡ് നന്നാക്കണമെന്നും കൂടുതല്‍ ബസ് സര്‍വീസുകള്‍ അനുവദിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

source: madhyamam

ലൌ ജിഹാദ് വിവാദത്തിനു പിന്നില്‍???


shameer
ലൌ ജിഹാദ് വിവാദത്തിനു പിന്നില്‍ ഒരു ഹിന്ദുത്വ സംഘടനയാണെന്ന സംസ്ഥാന സൈബര്‍ പോലീസിന്റെ കണ്ടെത്തലോടെ മാസങ്ങളോളം കേരളത്തിലും പുറത്തും കത്തി നിന്നിരുന്ന വിവാദത്തിനു ശുഭപര്യവസാനം. ഉത്തരേന്ത്യ ക്കാരനായ മാര്‍ഗിഷ കൃഷ്ണ എന്നയാള്‍ ഉണ്ടാക്കിയ ഹിന്ദു ജാഗൃതി എന്ന വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ട മത വൈരം വളര്‍ത്തുന്ന ലേഖനങ്ങളും മറ്റും പോലീസ് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.


ബഹു: ജസ്റ്റിസ് കെ ടി ശങ്കരന്‍ പ്രയോഗിച്ച് പൊട്ടിത്തെറിച്ച ലൌ ജിഹാദ് എന്ന സാമുദായിക ബോംബിന്‍റെ അനുരണനങ്ങള്‍ ജനങ്ങളില്‍ സൃഷ്ടിച്ച വ്യഥകളും വേദനകളും എത്രയും പെട്ടെന്ന് അലിഞ്ഞില്ലാതാവട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.





ദുബയില്‍ വൈറ്റ് പോയിന്റ്‌സ് ട്രാഫിക് സിസ്റ്റം

ദുബയ്: ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി യുഎഇയില്‍ വൈറ്റ് പോയിന്റ്‌സ് എന്നറിയപ്പെടുന്ന ട്രാഫിക് സമ്പ്രദായം കൊണ്ടു വരുന്നു. ഗതാഗതനിയമങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന പരാതികള്‍ വ്യാപകമായതാണ് പുതിയ പരീക്ഷണങ്ങളുമായി മുന്നോട്ടുപോവാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
Traffic on a section of the Emirates Road. The Dubai Police's Traffic Department is
studying the implementation of a "white points" system to award good drivers.


നിലവിലുള്ള ബ്ലാക്ക് പോയിന്റ് സിസ്റ്റത്തിനു സമാന്തരമായി തന്നെ ഇതു നടപ്പാക്കാനാണ് പരിപാടി. ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച് ഡ്രൈവ് ചെയ്യുന്നവര്‍ക്ക് ഇന്‍സെന്റീവ് പോയിന്റുകള്‍ നല്‍കുകയാണ് ലക്ഷ്യം. കൂടാതെ പ്രധാനപ്പെട്ട ഷോപ്പിങ് കോംപഌക്‌സുകളിലേക്കുള്ള ഡിസ്‌കൗണ്ട് കൂപ്പണുകളടക്കമുള്ള സമ്മാനങ്ങളും നേരത്തെയുള്ള ഫൈനില്‍ തന്നെ ഇളവും ലഭിക്കാനുള്ള സാധ്യതയുണ്ട്.



ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ മാത്രമല്ല അനുസരിക്കുന്നവരെയും കാണുന്നുണ്ട്. ശരിയായി ഡ്രൈവ് ചെയ്യുന്നവരെ അനുമോദിക്കാന്‍ യാതൊരു മടിയുമില്ല. ഇത്തരം അനുമോദനങ്ങള്‍ മുന്നോട്ടുള്ള ഡ്രൈവിങിലും അവരെ ശ്രദ്ധാലുക്കളാക്കും- ദുബയ് ട്രാഫിക് പോലിസ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ സഫിന്‍ അറിയിച്ചു.

Saturday, January 7, 2012

ധനുഷിന്റെ കൊലവെറിക്ക് ചിമ്പുവിന്റെ "ദസുരി സലാങ് സലാങ്..."

ധനുഷിന്റെ കൊലവെറിപ്പാട്ട് തമിഴിനും ഇന്ത്യയ്ക്കും സമ്മാനിച്ച പ്രശസ്തി ഏറെയാണ്. 2011-ലെ ഏറ്റവും മികച്ച ഗാനമായി സി‌എന്‍‌എന്‍ ഈ കൊലവെറിപ്പാട്ടിനെ തെരഞ്ഞെടുത്തിരുന്നു. തമിഴ്നാട് കടന്ന് ഇന്ത്യ മുഴുവന്‍ എത്തുകയും തുടര്‍ന്ന് ലോകജനതയെ തന്നെ ആകര്‍ഷിക്കുകയും ചെയ്ത ഈ പാട്ടിന് പിന്നില്‍ ധനുഷും യുവ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും കമലിന്റെ മകള്‍ ശ്രുതി ഹാസനും ആയിരുന്നു. ഈ തികച്ചും ദ്രാവിഡമായ ലളിത താളത്തില്‍ ഒരു നിഷ്കളങ്കനും നിരക്ഷരനുമായ യുവാവ് പാടുന്ന ഈ പ്രണയനിരാശാ ഗാനം യൂട്യൂബില്‍ കണ്ടത് എത്രപേരാണെന്ന് യൂട്യൂബ് അധികൃതര്‍ക്കേ അറിയൂ.






ഈ പാട്ട് ഹിറ്റായതുതൊട്ട് ഇരിപ്പുറയ്ക്കാതെ, ഉറക്കമില്ലാതെ നടക്കുന്ന മറ്റൊരു നടനുണ്ട്. ‘എസ്‌ടി‌ആര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിമ്പുവല്ലാതെ മറ്റാരുമല്ല അത്. സ്വയം ഒരു റോമിയോ ആണെന്നാണ് കക്ഷിയുടെ വിചാരമെങ്കിലും പ്രണയിച്ച കാമുകിമാരെല്ലാം ഈ പാവം നടനെ കൈവിട്ട് പോയി. ഏറ്റവും അവസാനം കക്ഷി പ്രണയിച്ചത് നയന്‍‌താരയെ ആയിരുന്നു. നയനും ചിമ്പുവിനെ വിട്ട് പ്രഭുദേവയെ പിടിച്ചു. രജനീകാന്തിന്റെ മകളും ഇപ്പോള്‍ ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യയുമായും ചിമ്പുവിന് അടുപ്പമുണ്ടായിരുന്നു എന്നും ഗോസിപ്പുകള്‍ ഉണ്ടായിരുന്നു.



സംഗതി എന്തായാലും, കൊലവെറിയേക്കാള്‍ പോപ്പുലര്‍ ആയ ഒരു പാട്ട് ഉണ്ടാക്കാന്‍ രാപകല്‍ പാടുപ്പെട്ട് അവസാനം ചിമ്പു അത് ഒപ്പിച്ചെടുത്തു. ഏകദേശം കൊലവെറി മോഡലില്‍ തന്നെ സൃഷ്ടിച്ചെടുത്ത ചിമ്പുവിന്റെ ഈ ‘ലവ് ആന്തം’ (പ്രണയ ഗാനം) സ്വന്തം ഫേസ്‌ബുക്ക് അക്കൌണ്ട് വഴിയും യൂട്യൂബ് വഴിയും (കാശുകൊടുത്ത്) പോപ്പുലറാക്കിക്കൊണ്ടിരിക്കുകയാണ് ഈ യുവനടന്‍.


മദര്‍ തരേസയെയും മൈക്കേല്‍ ജാക്സനെയും കാണിച്ചുകൊണ്ടാണ് ഈ ഗാനം ആരംഭിക്കുന്നത്. ചിമ്പു തന്നെയാണ് ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നതും ചിട്ടപ്പെടുത്തിയിരിക്കുന്നതും പാടിയിരിക്കുന്നതും എന്നാണ് അറിവാകുന്നത്. പ്രണയം എന്ന വാക്കിന്റെ മറ്റ് ഭാഷകളിലുള്ള തത്തുല്യ പദങ്ങള്‍ കൂട്ടിണക്കിക്കൊണ്ട് ഒരു പാട്ടാണിത്. പത്തുലക്ഷത്തിലധികം പേര്‍ ഈ പാട്ട് കണ്ടിട്ടുണ്ടെന്ന് യൂട്യൂബ് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്തായാലും ധനുഷിന്റെ കൊലവെറിയെ ചിമ്പുവിന്റെ ‘ലവ് ആന്തം’ മറികടക്കുമോ എന്ന് കണ്ടുതന്നെ അറിയണം

Friday, January 6, 2012

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുമലയാളികള്‍ മരിച്ചു

ജിദ്ദ: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുമലയാളികള്‍ മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി അബ്ദുല്‍കരീം(42), കോട്ടക്കല്‍ സ്വദേശി മുസ്തഫ(35) എന്നിവരാണ് മരിച്ചത്. 
കാറും ലാന്‍ഡ് ക്രൂയിസറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു സൗദി പൗരനും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
മരിച്ച അബ്ദുല്‍ കരീം കെഎംസിസി ദവാദ്മി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

കരീമും സുഹൃത്തായ മുസ്തഫയും സഞ്ചരിച്ചിരുന്ന കൊറോള കാറില്‍ എതിരെ വന്ന ലാന്‍ഡ് ക്രൂയ്‌സര്‍ ഇടിക്കുകയായിരുന്നു. ക്രൂയ്‌സര്‍ ഓടിച്ചിരുന്ന അറബിയാണ് കൊല്ലപ്പെട്ടത്.

ഖൈറുന്നീസയാണ് കരീമിന്റെ ഭാര്യ. മക്കള്‍: അഫ്‌സാന്‍, ഫാത്തിമ അഫ്‌ന. ജിദ്ദ ട്രാവല്‍സ് ദവാദ്മി ശാഖയിലെ ജീവനക്കാരനായിരുന്നു.

യുവതിയെയും കുഞ്ഞിനെയും കാണാനില്ളെന്ന്

കൂറ്റനാട്: ഭര്‍തൃമതിയായ യുവതിയെയും കുഞ്ഞിനെയും കാണാനില്ളെന്ന് പരാതി. ദേശമംഗലം സ്വദേശിയുടെ ഭാര്യ ഷമീറയെയും (20) രണ്ട് വയസ്സുള്ള കുട്ടിയെയുമാണ് മൂന്ന് ദിവസം മുമ്പ് ഞാങ്ങാട്ടിരിയിലെ വീട്ടില്‍നിന്ന് കാണാതായത്. ഭര്‍ത്താവ് വിദേശത്താണ്. 35 പവന്‍ സ്വര്‍ണാഭരണവും കാണാതായിട്ടുണ്ടന്ന്   വീട്ടുകാര്‍ തൃത്താല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇവര്‍ ചാവക്കാട് സ്വദേശിക്കൊപ്പം ബംഗളൂരുവില്‍  ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പട്ടാമ്പിയില്‍ പത്ത് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

പട്ടാമ്പി: ടൗണില്‍ ബി.എം ആന്‍ഡ് ബി.സി ടാറിങ് പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ 10 ദിവസത്തേക്ക് വാഹനഗതാഗതം നിയന്ത്രിക്കും.  ഷൊര്‍ണൂര്‍-പെരിന്തല്‍മണ്ണ ഭാഗങ്ങളില്‍നിന്ന് വരുന്നതും ഗുരുവായൂര്‍, പള്ളിപ്പുറം ഭാഗത്തേക്ക് പോകേണ്ടതുമായ വാഹനങ്ങള്‍ മേലേ പട്ടാമ്പി ജങ്ഷനില്‍നിന്ന് ഒറ്റവരിയായി പോകണം. പെരുമ്പിലാവ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ബസ്സ്റ്റാന്‍ഡ്, പട്ടാമ്പി-ആമയൂര്‍ റോഡ് വഴി പെരിന്തല്‍മണ്ണയിലേക്കും മുതുതല-ശങ്കരമംഗലം-മേലേ പട്ടാമ്പി വഴി പാലക്കാട്ടേക്കും പോകണമെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടാന്‍ സാധ്യത

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടാന്‍ സാധ്യത. വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച വാര്‍ഷിക കണക്കുകളില്‍ മൂവയിരത്തിലധികം കോടിയുടെ നഷ്ടം ബോര്‍ഡിനുള്ളതായി വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നത്.


2012-13 സാമ്പത്തിക വര്‍ഷത്തില്‍ 3240.25 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും എന്നാണ് ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. ഈ കാലയളവില്‍ വൈദ്യുതി വില്പനയിലൂടെ 6031.73 കോടിയും മറ്റു സ്രോതസ്സുകളില്‍ നിന്ന് 366.14 കോടിയുമടക്കം 6397.87 കോടി രൂപയുടെ വരുമാനമാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 9638.12 കോടി രൂപയാണ് ബോര്‍ഡ് ചിലവ് പ്രതീക്ഷിക്കുന്നത്. ഇതു പ്രകാരമാണ് 3240.25 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ബോര്‍ഡിന്റെ കമ്മി 2118.48 കോടി രൂപയായിരുന്നു.

Thursday, January 5, 2012

റവന്യുജില്ലാ സ്‌കൂള്‍കലോത്സവത്തില്‍ തൃത്താല ഉപജില്ല മൂന്നാം സ്ഥാനത്ത്.

വല്ലപ്പുഴ: വല്ലപ്പുഴയ്ക്ക് വര്‍ണരാവുകള്‍ നല്‍കി നാലുനാള്‍ നീണ്ടുനിന്ന റവന്യുജില്ലാ സ്‌കൂള്‍കലോത്സവത്തില്‍ പാലക്കാട് ഉപജില്ല 301 പോയന്റോടെ ഓവറോള്‍ചാമ്പ്യന്മാരായി.

ഹൈസ്‌കൂള്‍ ജനറല്‍വിഭാഗത്തില്‍ 301 പോയന്റോടെ പാലക്കാട് ഉപജില്ല ഒന്നാമതും 286 പോയന്റോടെ പട്ടാമ്പി ഉപജില്ല രണ്ടാമതും 265 പോയന്റോടെ ഒറ്റപ്പാലം മൂന്നാംസ്ഥാനവുംനേടി.
 

യു.പി. വിഭാഗത്തില്‍ 120 പോയന്റോടെ മണ്ണാര്‍ക്കാട് ഉപജില്ല ഒന്നാംസ്ഥാനവും 117 പോയന്റോടെ പാലക്കാട് ഉപജില്ല രണ്ടാംസ്ഥാനവും 110 പോയന്റോടെ പട്ടാമ്പി ഉപജില്ല മൂന്നാംസ്ഥാനവുംനേടി.
ഹയര്‍സെക്കന്‍ഡറിവിഭാഗത്തില്‍ 323 പോയന്റോടെ പാലക്കാട് ഉപജില്ലയും 277 പോയന്റോടെ ഒറ്റപ്പാലം ഉപജില്ലയും 264 പോയന്റോടെ തൃത്താല ഉപജില്ലയും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍നേടി.

യു.പി. ജനറല്‍വിഭാഗത്തില്‍ 61 പോയന്റോടെ ബി.എസ്.എസ്. ഗുരുകുലം ആലത്തൂരും 60 പോയന്റോടെ ഒറ്റപ്പാലം എല്‍.എസ്.എന്‍. സ്‌കൂളും 45 പോയന്റോടെ പട്ടാമ്പി സെന്റ് പോള്‍സ് സ്‌കൂളും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍നേടി.

ഹൈസ്‌കൂള്‍വിഭാഗത്തില്‍ 156 പോയന്റോടെ ബി.എസ്.എസ്. ഗുരുകുലം ആലത്തൂരും 83 പോയന്റോടെ എം.ഇ.എസ്. എം.എച്ച്.എസ്.എസ്. ഒലവക്കോടും 81 പോയന്റോടെ ഷൊറണൂര്‍ സെന്റ് തെരേസാസ് സ്‌കൂളും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍നേടി.

ഹയര്‍സെക്കന്‍ഡറി ജനറല്‍വിഭാഗത്തില്‍ 122 പോയന്റോടെ ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുലം ഒന്നാംസ്ഥാനവും 102 പോയന്റോടെ വാണിയംകുളം ടി.ആര്‍. കെ.എച്ച്.എസ്. രണ്ടാംസ്ഥാനവും 92 പോയന്റോടെ ചളവറ എച്ച്.എസ്.എസ് മൂന്നാംസ്ഥാനവും നേടി.

കലോത്സവത്തിന്റെ സമാപനസമ്മേളനം സി.പി. മുഹമ്മദ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് അധ്യക്ഷയായി.

 
വി.ടി. ബല്‍റാം എം.എല്‍.എ. വിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തി. ഒറ്റപ്പാലം ഡി.ഇ.ഒ. കെ.ആര്‍. വാസന്തി, ഒറ്റപ്പാലം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഗൗരി, ഒ. സുലൈഖ, ഇ. മറിയ, എന്‍. നന്ദവിലാ
 
 

Wednesday, January 4, 2012

കാര്യം പറഞ്ഞവന് കഞ്ഞിയില്ല.....

ഷിനോജേക്കബ് കൂറ്റനാട് - ഹരിതചിന്ത:

മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് തൃത്താല എം എല്‍ എ ശ്രീ വിടി ബല്‍റാം ഫേസ് ബുക്കില്‍ എഴുതിയ അഭിപ്രായം ഇപ്പോള്‍ വിവാദമായിരിയ്ക്കുകയാണ്. പണ്ട് മരുമക്കത്തായ കാലഘട്ടത്തില്‍ അമ്മാവന്റെ മുഖത്ത് നോക്കി വല്ലതും പറഞ്ഞുപോയാല്‍ ഇവനിന്ന് കഞ്ഞി കൊടുക്കരുതെന്ന് അമ്മാവന്‍ പ്രഖ്യാപിയ്ക്കും. പ്രിയപ്പെട്ടവരേ നിലവിലുള്ള അപകടകരമായ ഡാം പൊളിച്ചുകളയണം എന്ന് പറഞ്ഞ ശ്രീ വിടി ബല്‍റാം മഹത്തായ ഒരു സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ച ജനപ്രതിനിധിയാണ്. മറ്റുള്ളവര്‍ പറയാന്‍ അറച്ചുനിന്ന കാര്യം ഇദ്ദേഹം ധൈര്യസമേതം പറഞ്ഞിരിയ്ക്കുന്നു. നാളെ മറ്റുള്ള ജനപ്രതിനിധികളും ബല്‍റാം പറഞ്ഞതിനൊപ്പം വരും .മുല്ലപ്പെരിയാര്‍ ഡാം എന്ന ജലബോംബ് പൊളിച്ച് ദൂരെ എറിയുന്ന ഒരു പ്രഭാതത്തിനായി നമുക്ക് കാത്തിരിയ്ക്കാം....
( എം എല്‍ എ ബല്‍റാമിന്റെ കുറിപ്പ് )
പുതിയ ഡാം പണിയുന്നതിന്റെ പ്രായോഗികതയുടെ കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. അതിനാല്‍ നിലനില്‍ക്കുന്ന ഡാം ഡീക്കമ്മീഷന്‍ ചെയ്യുന്നതിനാണ് ഇപ്പോള്‍ അടിയന്തിരപ്രാധാന്യം നല്‍കേണ്ടത്. ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാം ജലം സംഭരിക്കുന്ന ഡാം ആണ്. ഇതിനെ ഒരു ജലം തിരിച്ചുവിടുന്ന ഡാമാക്കി മാറ്റി റിസര്‍വ്വോയറില്‍ നിന്ന് കൂടുതല്‍ വെള്ളം എടുക്കാന്‍ തമിഴ്നാടിനെ അനുവദിക്കുകയും കൂടുതലായുള്ള വെള്ളം അവരുടെ സ്ഥലത്ത് അണക്കെട്ട്നിര്‍മ്മിച്ച് സംഭരിക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ അനുവദിക്കുകയും ചെയ്യണം'.

മൈസൂര്‍ കൊട്ടാരത്തിലും വന്‍ നിധിശേഖരം?

മൈസൂര്‍: മൈസൂറിലെ അംബവിലാസ് കൊട്ടാരത്തിനടിയില്‍ കോടികള്‍ വിലമതിക്കുന്ന വന്‍ നിധിശേഖരമുള്ളതായി റിപ്പോര്‍ട്ട്. ഒരു സ്വകാര്യ ചാനല്‍ നടത്തിയ ഒളികാമറ ഓപ്പറേഷനിലൂടെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്.


കൊട്ടാരത്തിനുള്ളിലെ രഹസ്യ നിലവറകളില്‍ വന്‍ സ്വര്‍ണശേഖരവും അമൂല്യരത്‌നങ്ങളുടെ ശേഖരവും ഉണ്ടെന്നാണ് ചാനല്‍ പുറത്തു വിട്ടിരിക്കുന്നത്. വന്‍ നിധിശേഖരമുള്ള കൊട്ടാരത്തിന് വേണ്ടത്ര സുരക്ഷ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനെ തുടര്‍ന്ന് കേന്ദ്ര,സംസ്ഥാന ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കൊട്ടാരം സന്ദര്‍ശിച്ച് സുരക്ഷ വിലയിരുത്തി. മൈസൂര്‍ കൊട്ടാരത്തിനുള്ളില്‍ വന്‍ നിധിശേഖരമുണെ്ടന്നു മുന്‍പും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.


എന്നാല്‍ ഇത് സ്ഥിരീകരിയ്ക്കാന്‍ പുരാവസ്തു വകുപ്പധികൃതര്‍ ഇതുവരെ തയാറായിരുന്നില്ല. എന്നാല്‍ ചാനല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം നിധിയുണ്ടെന്ന കാര്യം ഇവര്‍ സമ്മതിച്ചതായാണ് സൂചന.

തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന വന്‍ സ്വര്‍ണശേഖരം കണെ്ടത്തിയതിനു പിന്നാലെയാണ് മൈസൂര്‍ കൊട്ടാരത്തിനുള്ളിലും നിധിശേഖരമുള്ളതായി റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

താജ്മഹല്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന ചരിത്രസ്മാരകമാണ് മൈസൂര്‍ കൊട്ടാരം

ദുബൈ കെ എം സി സി മെംബെര്‍ഷിപ്‌ കാമ്പൈനിന്റെ തൃത്താല മണ്ഡലം തല ഉദ്ഘാടനം

റിപ്പോര്‍ട്ട്‌ ടി. എം. എ. സിദ്ധീക്ക്: ദുബൈ കെ എം സി സി മെംബെര്‍ഷിപ്‌ കാമ്പൈനിന്റെ തൃത്താല മണ്ഡലം തല ഉദ്ഘാടനം



അബ്ദുല്‍ ഗഫൂര്‍ മാരായംകുന്നിനു അംഗത്വം നല്‍കി കൊണ്ട് ജില്ല പ്രസിഡണ്ട്‌ ബീരാവുണ്ണി തൃത്താല നിര്‍വഹിക്കുന്നു .
 

ശിഹാബ് തങ്ങള്‍ റിലീഫ് സെന്‍റെര്‍ തൃത്താല.

റിപ്പോര്‍ട്ട്‌ ഉമ്മര്‍  തട്ടതാഴത്ത് ദുബായ്:  ശിഹാബ് തങ്ങള്‍ റിലീഫ് സെന്‍റെര്‍ തൃത്താല യുടെ ആംബുലന്‍സ് സമര്‍പ്പണവും മതസൌഹാര്‍ദ സമ്മേളനവും ഇന്നു തൃത്താലയില്‍ നടന്നു.

ആംബുലന്‍സ് സമര്പണം . ഫോട്ടോ സജീര്‍ ഏഷ്യാഡ്.

ആശംസകളോടെ

താലിബാന്‍ ഖത്തറില്‍ ഓഫീസ്‌ തുറക്കുന്നു

ദോഹ : അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഖത്തറില്‍ തങ്ങളുടെ ഓഫീസ്‌ തുറക്കും എന്ന് അറിയിച്ചു. ഇത് സംബന്ധിച്ച പ്രാരംഭ ചര്‍ച്ചകള്‍ ഖത്തര്‍ അധികൃതരുമായി നടത്തിയതായും ചില പ്രാരംഭ ഉടമ്പടികളില്‍ ഏര്‍പ്പെട്ടതായും താലിബാന്‍ അറിയിച്ചു. ഒരു ദശാബ്ദത്തിലേറെ കാലമായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താനുള്ള ഒരു പുതിയ കാല്‍വെപ്പ്‌ ആണിത് എന്ന് കരുതപ്പെടുന്നു. അന്താരാഷ്‌ട്ര സമൂഹവുമായി ചര്‍ച്ചകള്‍ നടത്തുവാനായി ഈ ഓഫീസ്‌ ഉപയോഗിക്കും എന്ന് താലിബാന്‍ വക്താവ്‌ വ്യക്തമാക്കി. എന്നാല്‍ ഓഫീസ്‌ എന്ന് പ്രവര്‍ത്തനം ആരംഭിക്കും എന്ന് വ്യക്തമല്ല.

ബുര്‍ജിനെയും മെട്രോയെയും ബന്ധിപ്പിച്ച് സബ്‌വേ

ദുബയ്: ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെയും ദുബയ് മാളിനെയും ബന്ധിപ്പിച്ചുകൊണ്ട് ഗ്ലാസ് സബ്‌വേ വരുന്നു. 820 മീറ്റര്‍ നീളത്തില്‍ നഗരത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിച്ച് ആളുകള്‍ക്ക് നടക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇത് തയ്യാറാക്കുന്നത്.



ഒരോ മണിക്കൂറിലൂം 13500ലധികം ആളുകള്‍ക്ക് കടന്നു പോകാവുന്ന സംവിധാനങ്ങളോട് കൂടിയാണ് ഇത് തയ്യാറാക്കുന്നത്. ഓട്ടോമാറ്റിക് നടപ്പാതകള്‍ക്കൊപ്പം കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള സൗകര്യവും ഈ ശീതീകരിച്ച പാതയിലുണ്ടാവും. ബുര്‍ജ് ഖലീഫയുടെയും ദുബയ് മാളിന്റെയും ഡെവലപ്പര്‍മാരായ എമ്മാര്‍ ഗ്രൂപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.



വളരെയധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ് ദുബയ് മാള്‍. 14000ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. മെട്രോ സ്‌റ്റേഷനുമായി ബന്ധിപ്പിക്കപ്പെടുന്നതിനാല്‍ ബുര്‍ജ് ഖലീഫയും അതോടനുബന്ധിച്ചുള്ള നഗരത്തിലെ മറ്റു സ്ഥലങ്ങളിലും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.


2013ഓടെ യാഥാര്‍ത്ഥ്യമാവുന്ന പാത നിര്‍മ്മിക്കുന്നത് ഡട്‌കോയാണ്. എല്ലാ അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഇത് നിര്‍മ്മിക്കുകയെന്ന് എമ്മാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലബ്ബാര്‍ അറിയിച്ചു.

Tuesday, January 3, 2012

വെള്ളം മാത്രമല്ല നിധിയും തമിഴ്‌നാടിന് വേണം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളവുമായി ആരംഭിച്ച നിയമയുദ്ധം തെരുവിലേക്ക് നീണ്ടതിന് പിന്നാലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ നിധിശേഖരത്തിന് മേലും തമ്ിഴ്‌നാട് അവകാശവാദം ഉന്നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇടുക്കി തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന് ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് നിധിയും തങ്ങളുടേതാണെന്ന തരത്തില്‍ തമിഴ്‌നാട് നീക്കം നടത്തുന്നത്.

അമൂല്യമായ നിധിശേഖരത്തില്‍ അവകാശമുന്നയിച്ച് സര്‍ക്കാര്‍ നേരിട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി പോകുന്നതിന് പകരം ചില സംഘടനകളെ രംഗത്തിറക്കാനാണ് ശ്രമം. നിലവറസ്വത്തില്‍ അവകാശം സ്ഥാപിക്കാനാവശ്യമായ ചരിത്രരേഖകള്‍ തമിഴ്‌നാട്ടിലെ ചരിത്രഗവേഷകസംഘം ശേഖരിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. നിധിയുടെ പൈതൃകവകാശം തമിഴ്‌നാട്ടിലെ രാജവംശമായ ചേരരാജപരമ്പരയ്ക്കാണെന്നു പറയുന്നു.

1209 ല്‍ തിരുനെല്‍വേലി ജില്ലയിലെ കളക്കാട് ആസ്ഥാനമായി ഭരണം നടത്തിവന്ന രാമവര്‍മ്മ അഞ്ചാമന്റെ ഭരണകാലത്തു ക്ഷേത്രം ഭരിച്ചിരുന്നതു തമിഴ് ഉദ്യോഗസ്ഥരാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്.  1458 ല്‍ കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് ആസ്ഥാനമായി ഭരണംനടത്തിയ ഏഴാം രാമവര്‍മരാജാവ് ക്ഷേത്രം പുനരുദ്ധാരണം ചെയ്തു വട്ട തമിഴ് എഴുത്തുകള്‍ ക്ഷേത്ര കല്‍വെട്ടുകളില്‍ പതിച്ചിരുന്നതായും സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയിലുണ്ടാവും.

മാര്‍ത്താണ്ഡ വര്‍മയുടെ കാലത്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന തമിഴ്ജനങ്ങള്‍ കൊടുത്ത നികുതി, ദാനം ആഭരണങ്ങള്‍ എന്നിവയും തിരുവട്ടാര്‍ ആദികേശവക്ഷേത്രം, പാര്‍ഥിവപുരം പെരുമാള്‍ ക്ഷേത്രം ഉള്‍പ്പെടെ മുഴുവന്‍ ക്ഷേത്രാഭരണങ്ങളും മറ്റുവസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനു പത്മനാഭസ്വാമിക്ഷേത്രത്തിലെ രഹസ്യ അറകളില്‍ എത്തിക്കുകയായിരുന്നുവത്രേ. ഇതാണ് നിലവറ നിധിയായി ഇപ്പോല്‍ കണ്ടെത്തിയിരിക്കുന്നതെന്നും

വിമാനദുരന്തം: എയര്‍ ഇന്ത്യക്ക് നോട്ടീസ്

ദില്ലി: മംഗലാപുരം വിമാന ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഓരോരുത്തരുടെയും കുടുംബത്തിന് 75 ലക്ഷം രൂപ നഷ്ട പരിഹാരം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീംകോടതി എയര്‍ ഇന്ത്യക്ക് നോട്ടീസ് അയച്ചു.
 
ഇരകളുടെ കുടുംബത്തിന് 75 ലക്ഷം നഷ്ടപരിഹാരം നല്‍കണമന്ന് നേരത്തെ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുക ഒരു മാസത്തിനകം കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ നോട്ടീസ്. 2010 മെയ് 22 ന് ഉണ്ടായ അപകടത്തില്‍ 158 പേരാണ് മരണമടഞ്ഞത്. ഇതില്‍ 48 പേര്‍ മലയാളികളാണ്. ഇതില്‍ 43 പേരും കാസര്‍കോട് ജില്ലക്കാരാണ്. 2010 മെയ് 22നാണ് ദുരന്തമുണ്ടായത്.

ദുബയില്‍നിന്ന് വന്ന എയര്‍ ഇന്ത്യാ വിമാനമാണ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ കൊക്കയിലേക്ക് വീണ് തീപ്പിടിച്ച് ദുരന്തമുണ്ടായത്. രണ്ട് മലയാളികളടക്കം എട്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

Monday, January 2, 2012

സോക്കര്‍ ലീഗിന് ബെയ്ച്ചുങും ഗാംഗുലിയും

കൊല്‍ക്കത്ത: പ്രീമിയര്‍ ലീഗ് സോക്കര്‍ ടൂര്‍ണമെന്റിന് രാജ്യത്തെ പ്രമുഖ കായികതാരങ്ങളായ സൗരവ് ഗാംഗുലിയുടെയും ബെയ്ച്ചുങ് ബൂട്ടിയയുടെയും പിന്തുണ.
ബരാസത് ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് ബെയ്ച്ചുങ് എത്തുന്നത്. കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന സൗരവ് ഗാംഗുലി കൊല്‍ക്കത്ത ടീമിനുവേണ്ടി പ്രചരണത്തിനിറങ്ങും.

അര്‍ജന്റീനിയന്‍ താരം ഹെര്‍ണന്‍ ക്രെസ്‌പോയെ ടീമിലെടുത്തുകൊണ്ട് ഫുട്‌ബോള്‍ ആരാധകരെ വിസ്മയിപ്പിച്ച ബരാസത് ടീമിന് ബെയ്ച്ചുങിനെ പോലൊരു താരത്തിന്റെ വരവ് കൂടുതല്‍ കരുത്തുപകരും. പീറ്റര്‍ റീഡിന്റെ പരിശീലനത്തിനു കീഴില്‍ കളത്തിലിറങ്ങുന്ന കൊല്‍ക്കത്തന്‍ ടീമിലെ ഐക്കണ്‍ സ്റ്റാര്‍ റോബി ഫൗളറാണ്.

ആറു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുക. ബരാസതാണ്‌ ഏറ്റവും വിലപിടിപ്പുള്ള ടീം. 25.15 കോടിക്കാണ് ഈ ക്ലബ്ബിന്റെ ഫ്രാഞ്ചൈസി യൂറോ ഇന്‍ഫ്രാ റിയാലിറ്റി വാങ്ങിയിട്ടുള്ളത്.

18 കോടി നല്‍കി അജയ് കണ്‍സള്‍ട്ടന്റ് സ്വന്തമാക്കിയ സിലിഗുരിയാണ് രണ്ടാമത്തെ ടീം. കൊല്‍ക്കത്ത ഫ്രാഞ്ചൈസിയുടെ വില 11.5 കോടിയാണ്. ദുര്‍ഗാപൂര്‍, ഹൗറ, ഹല്‍ദിയ എന്നിവയാണ് മറ്റു ടീമുകള്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചുവട് പിടിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ(ഐഎഫ്എ) സഹകരണത്തോടെ സെലിബ്രിറ്റി മാനേജ്‌മെന്റ് ഗ്രൂപ്പാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് ആദ്യവാരം മത്സരങ്ങള്‍ ആരംഭിക്കും.

കുട്ടിയെ പീഡിപ്പിച്ച 'ഗോഡ് മാന്‍ ' നെതിരേ കേസ്


നാഗ്പൂര്‍: പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് സ്വയംപ്രഖ്യാപിത ദൈവമായ ഖനശ്യാം കൊകോഡെയ്‌ക്കെതിരേ പോലിസ് കേസെടുത്തു. ലൈംഗികമായി പീഡിപ്പിച്ചതോടൊപ്പം തന്നെ സ്വാമിയുടെയും അടുത്ത സുഹൃത്തുക്കളുടെയും വീട്ടുവേലകളും ഈ ഏഴാം ക്ലാസ്സുകാരിയെ കൊണ്ട് ചെയ്യിച്ചിരുന്നു.




കുട്ടിയുടെ മാതാവ് കൊകോഡയുടെ കടുത്ത ആരാധികയാണ്. അതേ സമയം മകളെ കൊകോഡയുടെ ആശ്രമത്തിലേക്ക് കൊണ്ടു പോവുന്നതിനോട് കുട്ടിയുടെ പിതാവ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതു വകവയ്ക്കാതെയാണ് മാതാവ് കുട്ടിയെ ആശ്രമത്തിലെ ജോലികള്‍ക്കായി അയച്ചിരുന്നത്.


പെണ്‍കുട്ടി വീട്ടിലെത്തി പരാതി പറഞ്ഞ ഉടന്‍ തന്നെ തൊട്ടടുത്ത ഹുദേശ്വര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പക്ഷേ, സ്വാമിക്കെതിരേയുള്ള പരാതിയില്‍ ചെറുവിരലനക്കാന്‍ പോലും പോലിസ് തയ്യാറായില്ല. തുടര്‍ന്ന് സാമുഹ്യപ്രവര്‍ത്തകയായ നൂതന്‍ റെവാത്കര്‍ പ്രശ്‌നത്തില്‍ ഇടപ്പെട്ടു. ഇതോടെ പ്രശ്‌നം മാധ്യമശ്രദ്ധയിലെത്തി.


സ്വാമി പലപ്പോഴും അരുതാത്ത സ്ഥലങ്ങളില്‍ പിടിച്ചിരുന്നു. മുറി വൃത്തിയാക്കാനും അടുക്കളയിലെ ജോലികള്‍ ചെയ്യാനും നിര്‍ബന്ധിച്ചിരുന്നു. അവിടത്തെ ജോലികള്‍ പൂര്‍ത്തിയായാല്‍ തൊട്ടടുത്തുള്ള സുഹൃത്തിന്റെ വീട്ടിലും പണിയെടുക്കാന്‍ ബാബ നിര്‍ദ്ദേശിച്ചിരുന്നു. ദയനീയ അവസ്ഥയെ കുറിച്ച് അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു. എന്നാല്‍ അതിനെതിരേ ഒന്നും പറയാന്‍ തയ്യാറായില്ല-ടൈംസ് ഓഫ് ഇന്ത്യയുടെ പ്രതിനിധിയോട് സംസാരിക്കവെ കുട്ടി പറഞ്ഞു. ഒടുവില്‍ കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കുറ്റത്തിന് സ്വാമിക്കെതിരേ പോലിസ് കേസെടുത്തു.

മൊബൈല്‍ സമ്മാന തട്ടിപ്പ്: ഇന്ത്യക്കാരടക്കം നാല് പേര്‍ പിടിയില്‍

ബഷീര്‍ മാറഞ്ചേരി മാധ്യമം:
ഷാര്‍ജ: വന്‍തുക സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കുന്നതിന് നിശ്ചിത സംഖ്യയുടെ ഇത്തിസാലാത്ത് റീചാര്‍ജ് കാര്‍ഡുകള്‍ വഴി ടെലിഫോണ്‍ ക്രെഡിറ്റ് അയക്കണമെന്നും ആവശ്യപ്പെട്ട് ആളുകളെ കബളിപ്പിക്കുന്ന നാലംഗ സംഘത്തെ ഷാര്‍ജ പൊലീസ് അറസ്റ്റുചെയ്തു. രണ്ട് ഇന്ത്യക്കാരും രണ്ട് പാകിസ്താനികളുമാണ് പിടിയിലായത്. വ്യത്യസ്ത മൊബൈല്‍ വില്‍പന ശാലകളിലെ തൊഴിലാളികളായിരുന്നു നാലുപേരും. ഇവിടെയെത്തുന്ന ഇടപാടുകാരുടെയും മറ്റും ടെലഫോണ്‍ നമ്പറുകള്‍ തന്ത്രപൂര്‍വം കൈക്കലാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. സമ്മാനം കിട്ടിയിട്ടുണ്ടെന്നും ഇതിന്‍െറ പ്രാരംഭ ചെലവിലേക്കായി 1,500 മുതല്‍ 10,000 ദിര്‍ഹം വരെ വില വരുന്ന ഇത്തിസാലാത്ത് കാര്‍ഡുകള്‍ അയക്കണമെന്നുമായിരുന്നു സംഘം ഇരകളോട് ആവശ്യപ്പെട്ടിരുന്നത്. ഇങ്ങിനെ കിട്ടുന്ന സംഖ്യ മറ്റുള്ളവരുടെ ഫോണുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് പണമാക്കി മാറ്റുകയായിരുന്നു ഇവരുടെ രീതി. നേരത്തെ രാജ്യത്ത് താമസിച്ചിരുന്നവരുടെ മൊബൈല്‍ നമ്പറുകളും തിരിച്ചറിയല്‍ രേഖകളും ദുരുപയോഗം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇത് പലപ്പോഴും പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി.




നേരത്തെ നാട്ടിലേക്ക് മടങ്ങിയവരുടെ തിരിച്ചറിയല്‍ രേഖകളുപയോഗിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. മുമ്പ് നാട്ടിലേക്ക് മടങ്ങിയ നിരവധി ആളുകളുടെ പാസ്പോര്‍ട്ടുകളും മറ്റ് രേഖകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി പ്രതികളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം തട്ടിപ്പുകളെ കുറിച്ച് അറിയുന്നവര്‍ 06 5943446, 800151 എന്ന നമ്പറുകളിലോ techcrimes @shjpolice.gov.ae എന്ന ഇമെയിലിലോ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.

കൂറ്റനാട്ട് നെല്‍വയലുകള്‍ തരിശുനിലങ്ങളാകുന്നു

മാതൃഭൂമി കൂറ്റനാട്: കൃഷിപ്പണിക്ക് ആളെ കിട്ടാത്തതിനാല്‍ കൃഷിയിടങ്ങള്‍ തരിശുനിലങ്ങളായി മാറുന്നു. കൂറ്റനാട്‌മേഖലയിലെ പാടങ്ങളാണ് പണിക്ക് ആളെ കിട്ടാത്തതുമൂലം തരിശിട്ടിരിക്കുന്നത്.




തൊഴിലുറപ്പ്പദ്ധതി വന്നതിനുശേഷം നാട്ടിന്‍പുറത്തെ ആളുകള്‍ കൃഷിപ്പണികളില്‍നിന്ന് മാറിനില്‍ക്കുന്ന അവസ്ഥയിലാണ്. ഒറ്റപ്പിലാവ്, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട് എന്നിവിടങ്ങളില്‍ ഏക്കറു കണക്കിന് വയലുകളാണ് കൃഷിയിറക്കാന്‍കഴിയാതെ കിടക്കുന്നത്.


നാടന്‍തൊഴിലാളികളെ ലഭ്യമല്ലാത്തതിനാല്‍ തമിഴ് തൊഴിലാളികളാണ് കര്‍ഷകരുടെ ആശ്രയമായിരുന്നത്. ഇവര്‍ക്ക് ചുരുങ്ങിയകൂലി നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, മുല്ലപ്പെരിയാര്‍പ്രശ്‌നം രൂക്ഷമായതോടെ തൃത്താലയിലെയും കൂറ്റനാട്ടെയും തമിഴ് തൊഴിലാളികള്‍ കൂട്ടത്തോടെ കേരള അതിര്‍ത്തി വിട്ടിരിക്കയാണ്. ധനുമാസമായതോടെ നെല്പാടങ്ങള്‍ കതിര്‍മൂത്ത്‌നില്‍ക്കുകയാണ്. കൊയ്യാനും ആളെക്കിട്ടാത്ത അവസ്ഥ. പല സ്ഥലത്തും നെല്ല് പാടത്തുകിടന്ന് മുളച്ചിരിക്കയാണ്. നിലവിലുള്ള തൊഴിലുറപ്പ് പണിക്കാരെ കാര്‍ഷികപ്രവൃത്തികള്‍ക്ക് ഏര്‍പ്പെടുത്തുകയാണെങ്കില്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

യൂത്ത്‌കോണ്‍ഗ്രസ് വികസന സദസ്സ്

മാതൃഭൂമി തൃത്താല: നാഗലശ്ശേരിയിലെ പെരിങ്ങോട് യൂത്ത്‌കോണ്‍ഗ്രസ് വികസനസദസ്സ് നടത്തി. വി.ടി. ബല്‍റാം എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് ഇഫ്തികാറുദീന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.ബാലന്‍, പി.എം. മധു, വി.രാമചന്ദ്രന്‍, തമ്പി കൊള്ളനൂര്‍, പി.വി.ഷമീര്‍, ഒ.ഫാറൂഖ്, ഷംസുദ്ദീന്‍, കെ.ബി.സുധീര്‍, എ.കെ.ഷാനിബ്, കരീം, മാലതി, സുബ്രഹ്മണ്യന്‍, ആബിദ് എന്നിവര്‍ സംസാരിച്ചു. 

Sunday, January 1, 2012

യുഎയില്‍ 'ലോക മുണ്ട് ദിനം'

ദുബയ്: യുഎഇയില്‍ പുതുവല്‍സര ദിനം ലോക മുണ്ടുദിനമായി ആഘോഷിക്കുന്നു.  തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പരമ്പരാഗത വസ്ത്രമായ മുണ്ടിനെ ആഗോളതലത്തില്‍ പരിചയപ്പെടുത്തുകയാണ് ദിവസത്തിന്റെ ലക്ഷ്യം.

ഇനി എല്ലാ വര്‍ഷങ്ങളിലും ഈ ദിവസം മുണ്ടു ദിനമായി കൊണ്ടാടുമെന്ന് രാജ്യത്തെ പ്രവാസികള്‍ അറിയിച്ചു. ശ്രീലങ്ക, കെനിയ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലും മുണ്ട് ഏറെ പ്രചാരമുള്ള വേഷമാണ്. മാസത്തില്‍ ഒരു ദിവസം മുണ്ടെടുക്കാന്‍ എല്ലാവരും തയ്യാറാവണം. രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഈ ദിനം ആചരിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ളവര്‍ കൊച്ചുകുട്ടികളെ മുണ്ടുടുക്കാന്‍ പഠിപ്പിക്കണം. മുണ്ടും വേഷ്ടിയും ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന വേഷമാണ്.

ഷാര്‍ജയില്‍ മുണ്ടുകള്‍ക്ക് വിലക്കുണ്ടെന്ന് ചില മാധ്യമങ്ങളിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. സര്‍ക്കാര്‍ ഓഫിസുകളിലെത്തുമ്പോള്‍ ലുങ്കി ധരിക്കരുതെന്നു മാത്രമാണ് വിലക്കുള്ളത്-പ്രവാസിയായ അഡ്വക്കറ്റ് അജി കുര്യാക്കോസ് അറിയിച്ചു.
ഈയിടെ അല്‍ ക്വാസിലുള്ള ഒരു സിനിമാതിയേറ്ററില്‍ മുണ്ടുടുത്തുവന്നവര്‍ക്ക് ടിക്കറ്റ് നിഷേധിച്ചത് വിവാദമായിരുന്നു.

Share

Twitter Delicious Facebook Digg Stumbleupon Favorites More