Monday, February 27, 2012

ഉണ്യാമന്‍ കഥകള്‍

Tuesday, February 14, 2012

വിദ്യാലയങ്ങള്‍ക്ക്‌ സമീപത്തും ബസ്‌ സ്‌റ്റോപ്പുകളിലും പൂവാലശല്യം; പൊറുതിമുട്ടി വിദ്യാര്‍ഥിനികള്‍

കൂറ്റനാട്‌: വിദ്യാലയങ്ങള്‍ക്ക്‌ സമീപത്തും ബസ്‌ സ്‌റ്റോപ്പുകളിലും പൂവാലശല്യത്തില്‍ വിദ്യാര്‍ഥിനികള്‍ പൊറുതിമുട്ടുന്നു. വട്ടേനാട്‌ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ മുന്നിലും പട്ടാമ്പി റോഡ്‌, തൃത്താല റോഡ്‌, ഗുരുവായൂര്‍ റോഡ്‌, തണ്ണീര്‍ക്കോട്‌ റോഡ്‌ എന്നീ ഭാഗങ്ങളിലെ ബസ്‌ സേ്‌റ്റാപ്പുകളിലും സമീപത്തെ ചില കടകളിലും വിദ്യാര്‍ഥിനികളെ ശല്യം ചെയ്യാനും മൊബൈല്‍ ഫോണില്‍ വിദ്യാര്‍ഥിനികള്‍ അറിയാതെ അവരുടെ ഫോട്ടോകള്‍ എടുക്കാനും ഒരുപറ്റം ചെറുപ്പക്കാര്‍ വിദ്യാര്‍ഥികളെന്ന വ്യാജേനയും മറ്റുമായി രാവിലെയും വൈകീട്ടും വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്ന സംഭവം നിത്യ കാഴ്‌ചയാണ്‌.

വട്ടേനാട്‌ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ പരിസരത്ത്‌ പൂവാലശല്യം വര്‍ദ്ധിക്കുമ്പോഴും സ്‌കൂളില്‍ നിന്നു 6 കിലോമീറ്റര്‍ അകലെയാണ്‌ തൃത്താല പോലീസ്‌ സേ്‌റ്റഷന്‍ സ്‌ഥിതി ചെയ്യുന്നത്‌. അതുകൊണ്ട്‌ തന്നെ വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്നത്‌ സ്‌കൂള്‍ അധികൃതരും നാട്ടുകാരും വിളിച്ചറിയിച്ചാല്‍ പോലീസ്‌ എത്തിപ്പെടാനുളള ബുദ്ധിമുട്ടും ഒഴിവാക്കാന്‍ സ്‌കൂളിന്‌ സമീപത്ത്‌ രാവിലെയും വൈകീട്ടും ഒരു പോലീസിനെ നിയമിക്കണമെന്നാണ്‌ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

കഴിഞ്ഞ ദിവസം കൂറ്റനാട്‌ ഗുരുവായൂര്‍ റോഡില്‍ നിന്നും വിദ്യാര്‍ഥികളെ ശല്യം ചെയ്യാന്‍ എത്തിയ ഒരു പൂവാലനെ ഡ്യൂട്ടിയിലുളള ഹോംഗാര്‍ഡ്‌ പിടികൂടി താക്കീത്‌ നല്‍കി വിട്ടയച്ചിരുന്നു. ഇതു പോലെ ചാലിശ്ശേരി പോലീസ്‌ സേ്‌റ്റഷന്‍ പരിധിയില്‍പ്പെടുന്ന ചാത്തനൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ സമീപത്തെ ബസ്‌ സേ്‌റ്റാപ്പ്‌ പരിസരത്തും സമീപപ്രദേശങ്ങളിലും പൂവാലശല്യം രൂക്ഷമായതായി നാട്ടുകാരുടെ പരാതിയുണ്ട്‌. സ്‌കൂളിലേക്ക്‌ വരുന്ന വിജനമായ സ്‌ഥങ്ങളില്‍ തമ്പടിക്കുന്ന ഇവര്‍ വഴിനാളെ വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്നത്‌ പതിവാണ്‌. പോലീസ്‌ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

കൂടതെ തൃത്താല പോലീസ്‌ സേ്‌റ്റഷന്റെ അര കിലോ മീറ്റര്‍ അകലെയുള്ള തൃത്താല ഹൈസ്‌കൂളിനു മന്നിലും തൃത്താല പോലീസ്‌ സേ്‌റ്റഷന്റെ പരിധിയില്‍പ്പെടുന്ന മേഴത്തൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ മുന്നിലും കൂമരനെല്ലൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ മുന്നിലും പടിഞ്ഞാറങ്ങാടി ഗോഖലെ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ മുന്നിലും ചാലിശ്ശേരി പോലീസ്‌ സേ്‌റ്റഷന്റെ അര കിലോ മീറ്റര്‍ അകലെയുള്ള ചാലിശ്ശേരി ഗവ: ഹൈസ്‌കൂളിനുമുന്നിലും ചാലിശ്ശേരി പോലീസ്‌ സേ്‌റ്റഷന്റെ പരിധിയില്‍പ്പെടുന്ന പെരിങ്ങോട്‌ ഹൈസ്‌കൂളിനു മുന്നിലും രാവിലെ സ്‌കൂള്‍ തുടങ്ങുന്ന സമയത്തും വൈകീട്ട്‌ സ്‌കൂള്‍ വിടുന്ന സമയത്തും വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്നത്‌ നിത്യ കാഴ്‌ചയാണ്‌.

മുമ്പ്‌ ചാലിശ്ശേരി എസ്‌.ഐ സേതുമാധവനായിരുന്ന സമയത്ത്‌ ഇത്തരം സംഘങ്ങളെ വേണ്ട വിധത്തില്‍ നിലയ്‌ക്ക് നിര്‍ത്തിയിരുന്നു. പോലീസിന്റെ നിരന്തര ഇടപെടല്‍ ഉണ്ടായാല്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യുന്നത്‌ ഒഴിവാക്കാന്‍ കഴിയുമെന്നാണ്‌ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

Thursday, February 9, 2012

പ്രവാസി സ്വപ്‌നസാഫല്യം പദ്ധതി തുടങ്ങി

തിരുവനന്തപുരം: പ്രവാസി മലയാളികളെ സഹായിക്കുന്നതിന് സംസ്ഥാന നോര്‍ക്ക വകുപ്പ് വിപുലമായ പദ്ധതികള്‍ക്ക് രൂപം നല്‍കി വരുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ നിന്ന് മോചിതരാകുന്ന മലയാളികള്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ അവസരമൊരുക്കുന്ന സ്വപ്ന സാഫല്യം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സാമൂഹ്യ പ്രതിബദ്ധതയോടെ ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളും വ്യക്തികളും സഹായഹസ്തവുമായി ഇതിനോടകം മുന്നോട്ട് വന്നിട്ടുണ്ട്.ഗള്‍ഫ് നാടുകളില്‍ ഗുരുതരമായ കുറ്റങ്ങള്‍ ചെയ്യുകയോ നിയമലംഘനം നടത്തുകയോ ചെയ്ത് ജയിലിലടയ്ക്കപ്പെടുന്നവരെ പുറത്തെത്തിക്കുന്ന കാര്യത്തില്‍ ഏറെ പരിമിതികളുണ്ട്.എന്നാല്‍ നടപടിക്രമങ്ങളിലെ തെറ്റുകള്‍ മൂലവും സാങ്കേതികകാരണങ്ങളാലും ജോലി വാഗ്ദാനം ചെയ്‌പ്പെട്ട് ഗള്‍ഫ് നാടുകളില്‍ എത്തി വഞ്ചിതരായവരുള്‍പ്പെടെ ജയിലില്‍ നിന്നും മോചിതരാകാന്‍ കഴിയാത്ത മലയാളികള്‍ക്ക് എല്ലാ വിധ സഹായവും എത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.


സൗദി ജയിലില്‍ നിന്നും മോചിതനായ കല്ലാച്ചേരി മാത്യുവിന്റെ കുടുംബത്തിന് ആദ്യ മടക്കയാത്രാ ടിക്കറ്റ് നല്‍കി മുഖ്യമന്ത്രി സ്വപ്നസാഫല്യം പദ്ധതി ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതായി ചടങ്ങില്‍ അധ്യക്ഷനായിരുന്ന നോര്‍ക്ക വകുപ്പു മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.

ഗള്‍ഫ് ജയിലുകളില്‍ നിന്നും ഇനിയും മോചിതരായി മടങ്ങി വരാനുള്ളവര്‍ക്കും ടിക്കറ്റ് നല്‍കും. തിരുവനന്തപുരത്ത് നടന്ന ആഗോള പ്രവാസി സംഗമത്തില്‍ പങ്കെടുക്കവേ സൗദി അറേബ്യയില്‍ തടവില്‍ കഴിയുന്ന മലയാളികളുടെ ജയില്‍ മോചനത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ നോര്‍ക്ക പൂര്‍ത്തിയാക്കിയാല്‍ അവര്‍ക്ക് സൗജന്യ യാത്ര ടിക്കറ്റ് നല്‍കുമെന്ന് ദമാം ഐടിഎല്‍ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ദിഖ് അഹമ്മദ് ഹാജി വ്യക്തമാക്കിയിരുന്നു.

സൗദി അറേബ്യയിലെയും മറ്റ് ഗള്‍ഫ് നാടുകളിലെയും ജയിലുകളില്‍ നിന്നും മോചിതരാകുന്നവര്‍ക്കും പാസ്‌പോര്‍ട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ട പ്രവാസികള്‍ക്കും സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക വകുപ്പും നോര്‍ക്ക റൂട്ട്‌സും ഐടിഎല്‍ഇറാം ഗ്രൂപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.ചടങ്ങില്‍ മന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവരും ഐടിഎല്‍ ചെയര്‍മാന്‍ സിദ്ദിഖ് അഹമ്മദ് ഹാജി മുതലായവരും സംബന്ധിച്ചു.

ട്രെയിനില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം

കുറുപ്പന്തറ(കോട്ടയം): എറണാകുളം-കോട്ടയം പാസഞ്ചര്‍ തീവണ്ടിയിലെ വനിതാ കംപാര്‍ട്ടമെന്റില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആക്രമണം. കംപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചു കയറിയ യുവാവ് പെണ്‍കുട്ടികളെ തള്ളി താഴെയിടാന്‍ ശ്രമിച്ചതായാണ് ആരോപണം.



തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ബഹളം വച്ചപ്പോള്‍ ആളുകള്‍ തള്ളിക്കയറി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സ്റ്റേഷന്‍മാസ്റ്ററുടെ മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് കടുത്തുരത്തി പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ മഹാരാഷ്ട്ര സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു.

ഏറ്റുമാനൂര്‍ ഐടിഐ വിദ്യാര്‍ഥിനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. എറണാകുളത്ത് നിന്ന് തന്നെ ഇയാള്‍ തീവണ്ടിയില്‍ കയറിയതായാണ് സൂചന. തുടര്‍ന്ന് പല കംപാര്‍ട്ടുമെന്റുകളിലും മാറി മാറി കയറിയതിന് ശേഷം ഇയാള്‍ വനിതാ കംപാര്‍ട്ട്ന്റിലേയ്ക്കും അതിക്രമിച്ച് കടക്കുകയായിരുന്നു.

സൗമ്യ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വനിതാ കംപാര്‍ട്ട്‌മെന്റുകളില്‍ പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. സംഭവ സമയത്ത് ഈ കംപാര്‍ട്ട്‌മെന്റിലും പൊലീസുണ്ടായിരുന്നില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

അധ്യാപികയെ ഒന്‍‌പതാം ക്ലാസ് വിദ്യാര്‍ഥി കുത്തിക്കൊന്നു

ചെന്നൈ: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അധ്യാപികയെ ക്ലാസ് മുറിയില്‍ വച്ച് കുത്തിക്കൊന്നു. രക്ഷിതാക്കളോട് തന്നെക്കുറിച്ചുള്ള പരാതി പറഞ്ഞതിന്റെ പ്രകോപനമാണ് സംഭവത്തിന് പിന്നിലെന്ന് വിദ്യാര്‍ഥി പറഞ്ഞതായി പൊലീസ് അറിയിച്ചു. ചെന്നൈ അര്‍മേനിയന്‍ സ്‌ട്രീറ്റിലെ സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലെ ഹിന്ദി അധ്യാപികയായ ഉമാ മഹേശ്വരിയാണ് വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.


ക്ലാസ് നടക്കുമ്പോള്‍ തന്നെയാണ് ആക്രമണമുണ്ടായത്. ഒളിപ്പിച്ച് വച്ച കത്തിയുമായി അധ്യാപികയെ വിദ്യാര്‍ഥി ആക്രമിക്കുകയായിരുന്നു. ക്ലാസിലെ വിദ്യാര്‍ഥികളെല്ലാം സംഭവം കണ്ട് അലറി വിളിച്ചു. അപ്രതീക്ഷിതമായ അക്രമത്തില്‍ ഗുരുതരമായ പരുക്കേറ്റ അധ്യാപികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Tuesday, February 7, 2012

ആര്‍ക്കുവേണ്ടി ഈ സര്‍ക്കാര്‍ ആശുപത്രികള്‍?

ആരോഗ്യപരിപാലന രംഗത്ത് ഏതെങ്കിലും വിധത്തിലുള്ള പാളിച്ചയുണ്ടായാല്‍ അതാകും ഒരു സമൂഹം നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വിപത്ത്. വിദ്യാഭ്യാസം ഉള്‍പ്പെടെ മറ്റു പല രംഗങ്ങളിലും അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കിയ കേരളത്തില്‍ ആരോഗ്യപരിപാലനരംഗം ഏറെ പിന്നോക്കമാണെന്നതാണ് ദുഃഖകരമായ വസ്തുത.


സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ലാഭകരമായും ഉപകാരപ്രദമായും പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ ജനങ്ങള്‍ക്കു ബാധ്യതയായി മാറുന്നു. സമൂഹത്തിലെ സമ്പന്നര്‍ക്കു മാത്രമേ സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കാനാവൂ. എന്തെല്ലാം അസൗകര്യങ്ങളുണ്ടെങ്കിലും പാവപ്പെട്ടവന് സര്‍ക്കാര്‍ ആശുപത്രികള്‍ തന്നെയാണ് തുണ.



ദാരിദ്ര്യ രേഖയ്ക്കു താഴെ കഴിയുന്നവരും സാധാരണക്കാരും മാത്രം എത്തിപ്പെടുന്ന സ്ഥലമായതിനാലാവണം കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ ഇത്രയേറെ മോശമാവുന്നത്. നിലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പര്യാപ്തമായ ഒരു സര്‍ക്കാര്‍ ആശുപത്രി പോലും കേരളത്തിലില്ല. മെഡിക്കല്‍ കോളജുകളുള്‍പ്പെടെ പരാധീനതകളുടെ നടുക്കയത്തിലാണ്.


ദുര്‍ഗന്ധം വമിക്കാത്ത ഒരു സര്‍ക്കാര്‍ ആശുപത്രിയെങ്കിലും കാണിച്ചു തരാന്‍ സര്‍ക്കാരിനാവുമോ? സ്വകാര്യ ആശുപത്രികളുടെ അകത്തളങ്ങളില്‍പ്പോലും വൃത്തിയും വെടിപ്പുമുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളിലെ സ്ഥിതി തുലോം വ്യത്യസ്തമാണ്. കടുത്ത ദുര്‍ഗന്ധം വമിക്കുന്ന ആശുപത്രിയുടെ പരിസരങ്ങളാകട്ടെ പലയിടത്തും കാടുകയറിയ നിലയിലുമാണ്. ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളും വൃത്തിഹീനമായ അന്തരീക്ഷവും തുരുമ്പെടുത്ത കട്ടിലുകളും എല്ലാം ചേര്‍ന്ന് രോഗിയെ മഹാരോഗിയാക്കുന്ന അവസ്ഥ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രികളിലുണ്ട്.



വാച്ചിലെ സമയം നോക്കി ഡ്യൂട്ടി മാറാനും ഇടയ്ക്കിടെ അവകാശങ്ങള്‍ക്കു വേണ്ടി കൊടിപിടിച്ച് അട്ടഹസിക്കാനും മാത്രം അറിയുന്ന കുറേ ജീവനക്കാര്‍ കൂടിയാകുമ്പോള്‍ കേരളത്തിലെ സര്‍ക്കാര്‍ ആതുരാലയങ്ങളുടെ ചിത്രം പൂര്‍ണമാകുന്നു.
പുതിയ സര്‍ക്കാരിന് ഇക്കാര്യത്തില്‍ വളരെയേറെ ചെയ്യാനുണ്ട്. ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മുഴുവന്‍ ആശുപത്രികളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ശോചനീയാവസ്ഥ പരിഹരിക്കണം. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ അടച്ചുപൂട്ടുന്നതാണു നല്ലത്.



ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ വിശ്വസിച്ച് രോഗികള്‍ക്ക് എങ്ങനെ എത്താനാകും? സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ കൊണ്ടു മാത്രമാണു ജനം സര്‍ക്കാര്‍ ആശുപത്രികളിലേക്കെത്തുന്നത്. അങ്ങനെയെത്തുന്നവരോട് മോശമായി പെരുമാറുന്ന ജീവനക്കാരെ അടിയന്തരമായി പിരിച്ചുവിടണം. വികസന സമിതിയെന്ന പേരില്‍ തട്ടിക്കൂട്ടിയ എല്ലാ സംവിധാനങ്ങളും ഉടന്‍ പൊളിച്ചെഴുതണം. അതിനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ പ്രകടിപ്പിച്ചേ തീരൂ. അല്ലാത്തപക്ഷം, കേരളത്തിന്റെ ആരോഗ്യപരിപാലന രംഗം തകര്‍ന്നടിയും.


ഈയിടെ തൃത്താല പ്രാധമിഗരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചില ധ്രിശ്യങ്ങളാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നത്.   നമ്മുടെ എം. എല്‍. എ.  ഈ ആശുപത്രിയുടെ വികസനത്തിലും  ശ്രദ്ധ ചെലുത്തും എന്ന് പ്രധീക്ഷിക്കുന്നു.

കൂറ്റനാട് നേര്‍ച്ച നഗരപ്രദക്ഷിണ

കൂറ്റനാട് നേര്‍ച്ചയ്ക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്നിന്  കോടിയേറി.   തുടര്‍ന്ന് നഗരപ്രദക്ഷിണവും രാത്രി ഗാനമേളയും ഉണ്ടാകും. നേര്‍ച്ചയോടനുബന്ധിച്ച് അങ്ങാടിയില്‍ ഗതാഗതനിയന്ത്രണമുണ്ടാകും.    

നഗരപ്രദക്ഷിണത്തില്‍ നിന്നും kodnews റിപ്പോര്‍ട്ടര്‍ നൌഷാദ് ലെന്‍സ് പകര്‍ത്തിയ ചില   ദ്രിശ്യങ്ങള്‍.




കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രി മാനേജ്‌മെന്റിനെ ഭയക്കുന്നു: വി.ടി ബല്‍റാം

ഡൂള്‍ കോഴിക്കോട്: ആശുപത്രി മാനേജ്‌മെന്റിനെ ഭയന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ നഴ്‌സുമാരുടെ സമരത്തില്‍ കാര്യക്ഷമമായി ഇടപെടാത്തതെന്ന് വി.ടി ബല്‍റാം എം.എല്‍.എ. നഴ്‌സുമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഈ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ബല്‍റാം ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ കുറേക്കൂടി ക്രിയാത്മകമായ സമീപനമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് വേണ്ടത്. യു.ഡി.എഫിനൊപ്പം സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും പ്രശ്‌നപരിഹാരത്തിനായി മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
‘നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് മടിക്കുന്നത്. ആശുപത്രി മാനേജ്‌മെന്റ് ശക്തരാണെന്നതാണ് ഒന്നാമത്തെ കാരണം. രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍പോലും നഴ്‌സുമാര്‍ പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നതാണ് മറ്റൊരു കാരണം.’

‘ഇപ്പോള്‍ സമരം നടന്ന ആശുപത്രികളിലെ നഴ്‌സുമാര്‍ മാത്രമല്ല പ്രശ്‌നം അഭിമുഖീകരിക്കുന്നത്. സി.പി.ഐ.എം ഭരിക്കുന്ന തലശേരിയിലെ ആശുപത്രിയിലും ഇ.എം.എസ് ആശുപത്രിയിലുമൊക്കെ ഇതേ സ്ഥിതി തന്നെയാണ്.’

ഇന്ന് നടന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ താന്‍ ഈ ആവശ്യം ഉന്നയിക്കുകയും യോഗം ഇത് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. നഴ്‌സുമാരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയനിര്‍മാണം നടത്തുകയോ മറ്റെന്തെങ്കിലും ഗുണകരമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്ന് യു.ഡി.എഫിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചിട്ടുണ്ടെന്നും ബല്‍റാം പറഞ്ഞു.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രി മാനേജ്‌മെന്റിനെ ഭയക്കുന്നു: വി.ടി ബല്‍റാം

കോഴിക്കോട്: ആശുപത്രി മാനേജ്‌മെന്റിനെ ഭയന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ നഴ്‌സുമാരുടെ സമരത്തില്‍ കാര്യക്ഷമമായി ഇടപെടാത്തതെന്ന് വി.ടി ബല്‍റാം എം.എല്‍.എ. നഴ്‌സുമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഈ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ബല്‍റാം ഡൂള്‍ ന്യൂസിനോട് പറഞ്ഞു. നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ കുറേക്കൂടി ക്രിയാത്മകമായ സമീപനമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് വേണ്ടത്. യു.ഡി.എഫിനൊപ്പം സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും പ്രശ്‌നപരിഹാരത്തിനായി മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
‘നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് മടിക്കുന്നത്. ആശുപത്രി മാനേജ്‌മെന്റ് ശക്തരാണെന്നതാണ് ഒന്നാമത്തെ കാരണം. രാഷ്ട്രീയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍പോലും നഴ്‌സുമാര്‍ പീഡിപ്പിക്കപ്പെടുന്നുണ്ട് എന്നതാണ് മറ്റൊരു കാരണം.’
‘ഇപ്പോള്‍ സമരം നടന്ന ആശുപത്രികളിലെ നഴ്‌സുമാര്‍ മാത്രമല്ല പ്രശ്‌നം അഭിമുഖീകരിക്കുന്നത്. സി.പി.ഐ.എം ഭരിക്കുന്ന തലശേരിയിലെ ആശുപത്രിയിലും ഇ.എം.എസ് ആശുപത്രിയിലുമൊക്കെ ഇതേ സ്ഥിതി തന്നെയാണ്.’
ഇന്ന് നടന്ന യൂത്ത് കോണ്‍ഗ്രസ് യോഗത്തില്‍ താന്‍ ഈ ആവശ്യം ഉന്നയിക്കുകയും യോഗം ഇത് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. നഴ്‌സുമാരുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയനിര്‍മാണം നടത്തുകയോ മറ്റെന്തെങ്കിലും ഗുണകരമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്ന് യു.ഡി.എഫിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചിട്ടുണ്ടെന്നും ബല്‍റാം പറഞ്ഞു.

ഗൂഗിള്‍ നീക്കി തുടങ്ങി, ഫേസ്ബുക്കിന് സമയം വേണം

ദില്ലി: അപ്രിയകാര്യങ്ങള്‍ നീക്കം ചെയ്യാന്‍ ഗൂഗിളിനും ഫേസ്ബുക്കിനും വിചാരണകോടതി 15 ദിവസത്തെ സമയം അനുവദിച്ചു. അപകീര്‍ത്തികരമായ ഉള്ളടക്കങ്ങളുടെ പേരില്‍ ഗൂഗിളും ഫേസ്ബുക്കും ഉള്‍പ്പെടെ 22 കമ്പനികളോട് പട്യാല കോടതി നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അബ്കാരി എഡിറ്ററായ വിനയ് റായ് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇത്തരം രേഖകള്‍ നീക്കം ചെയ്യാന്‍ നടപടി തുടങ്ങിയതായി ഗൂഗിള്‍ കോടതിയെ അറിയിച്ചപ്പോള്‍ ഫേസ്ബുക്ക് സെര്‍വറില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്നാണ് ആവശ്യപ്പെട്ടത്.

തുടക്കത്തില്‍ വെബ് പേജ് ഉള്ളടക്കങ്ങളുടെ കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ സ്വീകരിച്ചത്. കീഴ്‌ക്കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നെങ്കിലും കമ്പനികളുടെ വാദം അംഗീകരിക്കപ്പെട്ടില്ല.

ട്വിറ്റര്‍ ചില രാജ്യങ്ങളില്‍ സ്വയം സെന്‍സറിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതാത് രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ചുള്ള ഉള്ളടക്കം മാത്രമേ ആ രാജ്യങ്ങളില്‍ ദൃശ്യമാവൂ. പക്ഷേ, വിലക്കില്ലാത്ത രാജ്യങ്ങളില്‍ മുഴുവന്‍ ഉളളടക്കവും കാണാനാവും.

Monday, February 6, 2012

യുവരാജിന് ക്യാന്‍സര്‍; യുഎസില്‍ ചികിത്സ

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനു ക്യാന്‍സറെന്ന് സ്ഥിരീകരിച്ചു. ശ്വാസകോശത്തിനും ഹൃദയത്തിനുമിടയിലാണു ട്യൂമര്‍ കണ്ടെത്തിയത്. ചികിത്സയ്ക്കായി ജനുവരി 26 ന് യുഎസിലേക്ക് തിരിച്ച യുവി ബോസ്റ്റണിലെ ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ യുവരാജ് കീമോതെറാപ്പിക്ക് വിധേയനായി വരികയാണ്. മാര്‍ച്ച് വരെ ചികിത്സ നീണ്ടു നില്‍ക്കുമെന്നാണ് അറിയുന്നത്.



യുവിയുടെ അസുഖത്തെ കുറിച്ച് മാതാപിതാക്കള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഇത് വളരെ ഗുരുതരമായ രോഗമല്ലെങ്കിലും ഓടുകയും മറ്റും ചെയ്യുന്ന സമയത്ത് ഈ ക്യാന്‍സര്‍ മുഴകള്‍ പൊട്ടാനുള്ള സാദ്ധ്യതയുണ്ട്. അതിനാലാണ് വിദഗ്ദ്ധ ചികിത്സ തേടിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ ഒക്‌റ്റോബറിലാണ് ട്യൂമര്‍ കണ്ടെത്തിയത്.

മാര്‍ച്ച് മാസം വരെ കീമോതെറാപ്പി തുടര്‍ന്ന ശേഷം പിന്നീട് സ്‌കാനിംഗ് ശേഷം യുവരാജ് മടങ്ങിയെത്തും. ഒരു മാസത്തെ വിശ്രമത്തിന് ശേഷം യുവരാജിന് കളിക്കളത്തില്‍ തിരിച്ചെത്താനാകുമെന്ന് ചൗധരി പറഞ്ഞു.

37 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 34.80 ശരാശരിയില്‍ 1775 റണ്‍സാണ് യുവിയുടെ സമ്പാദ്യം 274 മത്സരങ്ങളില്‍ നിന്നായി 8051 റണ്‍സാണ് ഏകദിന കരിയറില്‍ യുവരാജ് നേടിയിട്ടുള്ളത്.

ലോകകപ്പ് ക്രിക്കറ്റില്‍ മാന്‍ ഒഫ് ദ മാച്ചായിരുന്നു യുവരാജ്.

Thursday, February 2, 2012

പീഡനശ്രമം പ്രിയാമണിയെ ശ്രീശാന്ത് രക്ഷിച്ചു!!

സെലിബ്രിറ്റി ക്രിക്കറ്റ് മത്സരത്തിന് ശേഷമുള്ള വിരുന്നിനിടെ തന്നെ ഉപദ്രവിയ്ക്കാന്‍ ശ്രമം നടന്നുവെന്ന് നടി പ്രിയാമണി. ആരാണ് ചെയ്തതെന്ന് പറയാതെ ട്വിറ്ററിലൂടെ പ്രിയാമണി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ മുംബൈ ഹീറോസിലെ താരമാണ് പ്രിയാമണിയോട് അപമര്യാദയായി പെരുമാറിയതെന്ന് വ്യക്തമായിട്ടുണ്ട്. പേരു പറഞ്ഞില്ലെങ്കിലും ആരാണ് ആളെന്ന് വ്യക്തമായ സൂചനകള്‍ ട്വീറ്റിലൂടെ നടി തന്നെ തരുന്നുണ്ട്. ഈ സൂചനകള്‍ മുംബൈ ഹീറോസ് താരമായ സച്ചിന്‍ ജോഷിയെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതെന്ന് പറയപ്പെടുന്നു.

കൊച്ചിയില്‍ കേരള സ്‌ട്രൈക്കേഴ്‌സും മുംബൈ ഹീറോസും തമ്മില്‍ നടന്ന മത്സരത്തിന് ശേഷം നടന്ന വിരുന്നിനിടെയാണ് പ്രിയാമണിയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന വിരുന്നില്‍ ലക്ഷ്മി റായി സഞ്ജന, ഭാവന, സോണിയ അഗര്‍വാള്‍, മധു ശാലിനി, ജെനീലിയ ഡിസൂസ, ഇന്ത്യന്‍ പേസ് ബൗളര്‍ ശ്രീശാന്ത് തുടങ്ങിയവരും പങ്കെടുത്തിരുന്നു.
 

പുലര്‍ച്ചെ നാല് മണി വരെ നീണ്ടു നിന്ന പാര്‍ട്ടിയ്ക്ക് ശേഷം താരങ്ങള്‍ മുറികളിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം നടന്നത്. വെള്ളമടിച്ച് പൂസായ സച്ചിന്‍ ജോഷി പ്രിയാമണിയുടെ അടുത്തുകൂടി അവരെ തടഞ്ഞുനിര്‍ത്തുകയും കയറിപ്പിടിയ്ക്കാന്‍ ശ്രമിയ്ക്കുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ സമയോചിത ഇടപെടലാണ് സംഭവം കൂടുതല്‍ വഷളാകാതെ നിയന്ത്രിച്ചത്. സച്ചിന്‍ ജോഷിയുടെ ശ്രദ്ധ ശ്രീശാന്ത് തിരിച്ചുവിട്ട തക്കത്തിന് പ്രിയാമണി അവിടെ നിന്നും തടിതപ്പുകയായിരുന്നു.

നിഷാദ് ധീരതയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

തൃത്താല ധീരതയ്ക്കുള്ള പുരസ്‌കാരം പ്രധാനമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി വി.പി. നിഷാദ് നാട്ടില്‍ തിരിച്ചെത്തി. കഴിഞ്ഞവര്‍ഷം പുഴയിലെ ഒഴുക്കില്‍പെട്ട് മരണത്തോട് മല്ലടിച്ച മൂന്നു പേര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടാന്‍ മുന്‍കൈയെടുത്തതാണ് നിഷാദിനെ വ്യത്യസ്തനാക്കിയത്. നിഷാദിന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാര്‍ഡാണ് ലഭിച്ചത്.




Wednesday, February 1, 2012

തൃത്താല എം. ഇ. എസ് ജില്ല വനിതാ കോളേജ് കലോത്സവം:



ഷാഹുവിന്റെ മരണം; അച്ഛനും മകനും അറസ്റ്റില്‍

മാതൃഭൂമി ചാവക്കാട്:കടപ്പുറം കുമാരന്‍പടി സ്വദേശി ഷാഹു പോലീസ് കസ്റ്റഡിയിലെടുത്തശേഷം മരിച്ച സംഭവത്തില്‍ അയല്‍വാസിയായ പിതാവും മകനും അറസ്റ്റില്‍. ചക്കര മുഹമ്മദ് കുഞ്ഞി (56), മകന്‍ മുക്താര്‍ (28) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

കൂടുതല്‍ പ്രതികളുണ്ടെന്നും അവര്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അറസ്റ്റിലായ മുഹമ്മദ് കുഞ്ഞിയുടെ ബന്ധുവും ഷാഹുവും രണ്ട്തവണ അടിപിടിയിലേര്‍പ്പെട്ടു. ഈ സമയം ഷാഹുവിനെ ബന്ധുവിന്റെ സുഹൃത്തുക്കളും മറ്റും ചേര്‍ന്ന് മര്‍ദിച്ചു. ബന്ധു ശക്തമായി ഇടിച്ചാണ് ഷാഹുവിന്റെ മൂക്കിന് ക്ഷതമേറ്റത്. മൂക്കിന്റെ പാലം തകര്‍ന്ന് രക്തമൊഴുകിയിരുന്നു.

മദ്യലഹരിയിലായതിനാല്‍ ഷാഹു ഇത് കാര്യമാക്കിയില്ല. മൂന്ന് തവണയായി നടന്ന മര്‍ദനത്തില്‍ ആന്തരികാവയവങ്ങളില്‍ 23 മുറിവുകളേറ്റു. ഇടത് തോളിനും തലയ്ക്കും വടികൊണ്ട് അടിയേറ്റു. ഷാഹുവിന്റെ ഹൃദയത്തിന്റെ രണ്ട് വാള്‍വുകള്‍ക്ക് എണ്‍പത്ശതമാനം ബ്ലോക്കുണ്ട്. നേരത്തെ ഇയാള്‍ക്ക് നിശ്ശബ്ദ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. മൂക്കിനും ശരീരത്തിനുമേറ്റ ഇടി ഷാഹുവിന്റെ ശരീരത്തിനും ഹൃദയത്തിനും താങ്ങാവുന്നതിലേറെ ആഘാതമാണ് ഉണ്ടാക്കിയത്. ഇത് ഹൃദയാഘാതത്തിന് കാരണമായി.

രക്തം വാര്‍ന്ന് ഹൃദയാഘാതത്തിന്റെ ആക്കം കൂട്ടി. ഇങ്ങനെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്നാണ് പോലീസ് പറയുന്നത്.

ചാവക്കാട് ആസ്​പത്രിയില്‍ പോലീസ് എത്തിക്കുമ്പോള്‍ ഹൃദയസ്​പന്ദനം ദുര്‍ബലമായിരുന്നു. രക്തസമ്മര്‍ദ്ദം നന്നെ താണിരുന്നു. ശ്വാസമിടിപ്പ് നിലച്ച മട്ടായിരുന്നു. കണ്ണുകള്‍ മറിഞ്ഞ നിലയിലായിരുന്നു എന്നാണ് ഡോക്ടര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ 1.30 നാണ് അവസാനത്തെ അടി നടക്കുന്നത്. വിവരമറിഞ്ഞ് ഉടന്‍ പോലീസ് എത്തുമ്പോള്‍ അടിവസ്ത്രം മാത്രമായിരുന്നു ഷാഹു ധരിച്ചിരുന്നത്. തൊട്ട് മുമ്പാണ് മുക്താറിന്റെ വീട്ടുമുറ്റത്ത് വെച്ച് മുഹമ്മദ് കുഞ്ഞിയെ മര്‍ദിച്ചത്. പിതാവിനെ അടിക്കുന്നതു കണ്ട് മുക്താര്‍ ഷാഹുവിനെ തിരിച്ചടിച്ചു. മുക്താറിന്റെ തലയ്ക്ക് പരിക്ക് പറ്റി. 1.50 ഓടെ പോലീസ് ഷാഹുവിനെ ജീപ്പില്‍ കയറ്റി ആസ്​പത്രിയിലെത്തിച്ചു. ഈ സമയം ഷാഹു കുറേശ്ശെയായി മരണത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് രേഖകളില്‍ പറയുന്നത്.

കുന്നംകുളം ഡിവൈഎസ്​പി കെ.കെ. ഇബ്രാഹിം, ചാവക്കാട് സിഐ കെ. സുദര്‍ശന്‍, എഎസ്‌ഐമാരായ സുരേന്ദ്രന്‍ മുല്ലശ്ശേരി, ശ്രീകൃഷ്ണകുമാര്‍, സന്ദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൂറ്റനാട്: പ്രതീക്ഷ പാലിയേറ്റീവ് കെയര്‍ക്ലിനിക്കിന് വാഹനത്തിനായി വി.ടി. ബല്‍റാം എം.എല്‍.എ. ഏഴുലക്ഷംരൂപ അനുവദിച്ചു.

കൂറ്റനാട്: പ്രതീക്ഷ പാലിയേറ്റീവ് കെയര്‍ക്ലിനിക്കിന് വാഹനത്തിനായി വി.ടി. ബല്‍റാം എം.എല്‍.എ. ഏഴുലക്ഷംരൂപ അനുവദിച്ചു.

തൃത്താല ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളില്‍നിന്നും മറ്റുപഞ്ചായത്തുകളില്‍നിന്നുമായി രജിസ്റ്റര്‍ചെയ്ത ഇരുന്നൂറിലേറെപേര്‍ക്ക് പ്രതീക്ഷ സേവനംനല്‍കുന്നുണ്ട്.

പ്രതീക്ഷയുടെ സേവനം നേരിട്ടറിഞ്ഞ എം.എല്‍.എ. പാലിയേറ്റീവ്പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ച് വാഹനം എത്രയുംവേഗം സാധ്യമാക്കുമെന്ന് ഉറപ്പുനല്‍കി.

എം.എല്‍.എ.യുടെ നടപടിയെ കണ്‍സോര്‍ഷ്യം ഓഫ് പാലിയേറ്റീവ് ഇനീഷ്യേറ്റീവ് ഇന്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് മുഹമ്മദ്അലി അന്‍സാരിയും സെക്രട്ടറി മധുവും അഭിനന്ദിച്ചു.

പ്രതീക്ഷ പാലിയേറ്റീവ് കെയര്‍ക്ലിനിക്ക് ഭരണസമിതിയും എം.എല്‍.എ.യെ അഭിനന്ദിച്ചു.

Share

Twitter Delicious Facebook Digg Stumbleupon Favorites More