Wednesday, February 2, 2011

സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യമാവുന്നു



യൂസുഫലി നീ നമ്മന്റെ മാനം കാത്തു


തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും ഭിന്നതകള്‍ക്കും വിരാമമിട്ട് കൊച്ചിയിലെ സ്മാര്‍ട് സിറ്റി പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും ടീകോം അധികൃതരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. കരാറില്‍ സംസ്ഥാന സര്‍ക്കാരും ടീകോം കമ്പനിയും ഒപ്പുവച്ചു.

ദുബയ് സര്‍ക്കാര്‍ പ്രതിനിധികളും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. സ്മാര്‍ട്‌സിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.


കേരളം മുന്നോട്ടുവെച്ച ഡിമാന്റുകള്‍ ഒരുപരിധി വരെ അംഗീകരിച്ചുകൊണ്ടാണ് കരാര്‍ ഒപ്പിട്ടിരിയ്ക്കുന്നത്. പുതിയ ധാരണപ്രകരം പ്രത്യേക സാമ്പത്തിക മേഖലയില്‍ 12 ശതമാനം ഭൂമിയില്‍ ടീകോം കമ്പനിയ്ക്ക് സ്വതന്ത്രവകാശം ലഭിയ്ക്കും. എന്നാല്‍ വില്‍പനാവകാശം ടീകോമിന് ഉണ്ടാവില്ല. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് ദുബയ് പ്രതിനിധികള്‍ കരാറില്‍ ഒപ്പിട്ടിരിയ്ക്കുന്നത്.

ദുബയ് വേള്‍ഡ്ഗ്രൂപ്പിന്റെ പരമോന്നത സമിതിയംഗം അഹമ്മദ് ഹുമൈദ് അല്‍തായറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് ചര്‍ച്ചയ്ക്ക് എത്തിയത്. ടീകോം ഗ്രൂപ്പ് സി.ഇ.ഒ. അബ്ദുല്‍ലത്തീഫ് അല്‍മുള്ളയും സംസ്ഥാന സര്‍ക്കാരിന്റെ ദൂതനായ എം.എ. യൂസഫ് അലിയും സംഘത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം സംസ്ഥാന ഐ.ടി. സെക്രട്ടറി കെ.സുരേഷ്‌കുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലാണ് ചര്‍ച്ച നടന്നത്.




ദുബയ് പ്രതിനിധികളുമായി ഒപ്പിട്ട കരാര്‍ വൈകിട്ട് നടക്കുന്ന മന്ത്രിസഭായോഗം അംഗീകരിയ്ക്കും. ധാരണയിലെ വിശദാംശങ്ങള്‍ വൈകിട്ട് നാലുമണിക്ക് ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More