Monday, June 25, 2012

മലയാളിയുടെ കൊല:20പാക്കിസ്ഥാന്‍കാര്‍ അകത്ത്‌


ഷാര്‍ജ: റോള ഭാഗത്ത്‌ മലയാളി ഷോപ്പ്‌ കീപ്പര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 20 പാക്കിസ്ഥാന്‍കാരെ ഷാര്‍ജ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. സംഭവത്തില്‍ നാല്‌ ആളുകള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌.



ഈ ഇരുപതംഗ സംഘത്തിലെ ഒരാളുമായി കൊല്ലപ്പെട്ടയാള്‍ക്കുണ്ടായിരുന്ന തര്‍ക്കത്തില്‍ പതരം വീട്ടാന്‍ കത്തികളുമായെത്തിയായിരുന്നു ആക്രമണം. കത്തികൊണ്ട്‌ കുത്തിയാണ്‌ കൊല നടത്തിയിരിക്കുന്നത്‌.

ശനിയാഴ്‌ച രാത്രി പത്തരയോടെയാണ്‌ സംഭവം. കാസര്‍കോട്‌ കാഞ്ഞങ്ങാട്‌ നോര്‍ത്ത്‌ ചിത്താരി ചാമുണ്ടിക്കുന്നിലെ മുഹമ്മദ്‌ ഷരീഫ്‌ (33) ആണ്‌ കൊല്ലപ്പെട്ട ഷോപ്പ്‌ കീപ്പര്‍.

കാസര്‍കോഡ്‌ ചേറ്റുകുണ്ട്‌ സ്വദേശി നൂറുദ്ദീന്‍ (30), സഹോദരന്‍ ഖലീല്‍ (26), കൊല്ലപ്പെട്ട ഷരീഫിന്റെ സഹോദരീ പുത്രന്‍ ഇഹ്‌സാന്‍ (24), അന്‍വര്‍ (28) എന്നിവര്‍ക്കാണ്‌ ഏറ്റുമുട്ടലില്‍ പരിക്കേറ്റത്‌.

ഇതില്‍ അന്‍വര്‍ ഒഴികെ മറ്റു മൂന്നു പേര്‍ക്കും കത്തികൊണ്ട്‌ കൂത്തേറ്റിട്ടുണ്ട്‌. നാലു പേരെയും കുവൈത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതില്‍ അന്‍വറിനെയും ഖലീലിനെയും ഡിസ്‌ചാര്‍ജ്‌ ചെയ്‌തിട്ടുണ്ട്‌. മറ്റു രണ്ടു പേരും അപകടനില തരണം ചെയ്‌തിട്ടുണ്ടെന്നാണ്‌ ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

Sharjah: Around 20 Pakistani men have been arrested over a fight in the Rolla area last night in which a shopkeeper was killed and four others were injured, Sharjah Police has confirmed.

A Sharjah Police official said that the shopkeeper was stabbed to death, after a gang of men armed with knives and swords entered the shop to seek vengeance over a dispute with one of them.
The deceased has been identified as Mohammad Sharif, 33, hailing from Kasargod in the South Indian state of Kerala. He died on the spot.

The injured persons are passers by who attempted to help the shopkeeper, police said.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More