Wednesday, March 14, 2012

കൂറ്റനാട് ബസ്സ്റ്റാന്റ്ന്റെ പേരില്‍ ചുങ്കം പിരിവു തകൃതി.

കൂറ്റനാട്: അവഗണയില്‍ കഴിയുന്ന കൂറ്റനാട് ബസ് സ്റ്റാന്റ്ന്റെ പേരില്‍ ചുങ്കം പിരിവു തകൃതി.  നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ അധീന തയിലാണ് സ്റ്റാന്റ്. 



1994 ഓഗസ്റ്റ്‌ 12 നു  വി. എസ. അച്യുതാനന്ദനാണ് സ്റ്റാന്റ് ഉത്ഗാടനം ചെയ്തത്.  ഒരാഴ്ച മാത്രമാണ് ബസുകള്‍ ഇവിടെ പ്രവേശിച്ചത്‌.  ദൂരകൂടുതലും സമയ കുറവുമായിരുന്നു പ്രശ്നം.  എന്നാല്, കൂറ്റനാട് നിന്ന് പട്ടാമ്പി യിലേക്കുള്ള സമയം 15 മിനുട്ടായി രുന്നത് 17 ആക്കി ഉയര്തിയിട്ടും ബസുകള്‍ കയറിയില്ല.

2002  ല് ബസുകള്‍ സ്റ്റാന്‍ഡില്‍ കയറണമെന്ന് ഹൈകോടതി ഉത്തരവിട്ടെങ്കിലും പ്രയോഗികമായില്ല.  കോടതിവിധി നടപ്പക്കതതിനാല്‍ 2004 ല് കോടതിയലക്ഷ്യത്തിന് അന്നത്തെ സി. ഐ കെതിരെ കേസെടുത്തു.  തുടര്‍ന്ന് കവാടത്തില്‍ പോലീസിനെ നിയോഗിച്ചു കുറച്ചു നാള്‍ ബസുകള്‍ കയറ്റി.

സ്റ്റാന്‍ഡില്‍ ബസുകള്‍ കയറുന്നില്ലെങ്കിലും റോഡില്‍ നിന്ന് ചുങ്കം പിരിക്കുന്നതിന് മുടക്കമില്ല.  ബസിനു എട്ടു രൂപയാണ് പഞ്ചായത്ത്‌ ചുങ്കം നിശച്ചയിചിരിക്കുന്നത്.  കരാറുകാര്‍ ഈടാക്കുന്നത് പത്തു രൂപയാണ്.

അതേ സമയം, മുന്‍വര്‍ഷങ്ങളില്‍ നാലു ലക്ഷം രൂപ വരെ സ്ടാണ്ടിലെ ചുങ്കം പിരിവിനു ലേലം നടന്നിരുന്നു.  ഇതു ചുരുങ്ങി കഴിഞ്ന വര്ഷം 2.85 ലക്ഷത്തിനാണ് ലേലതിനെടുത്തത്.  എന്നാല്‍, ഇത്തവണ മാര്‍ച്ച്‌ ഏഴിന് നടക്കേണ്ട ലേലം ആളില്ലാത്ത തിനാല്‍ മുടങ്ങി.

No comments:

Post a Comment

Share

Twitter Delicious Facebook Digg Stumbleupon Favorites More