Showing posts with label പ്രവാസി. Show all posts
Showing posts with label പ്രവാസി. Show all posts

Saturday, July 21, 2012

യൂസഫലി എയര്‍ ഇന്ത്യ ബോര്‍ഡ് അംഗത്വം രാജിവച്ചു

ദില്ലി: എംകെ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ.യൂസഫലി എയര്‍ ഇന്ത്യാ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവച്ചു. ഗള്‍ഫ് മലയാളികളോടുള്ള എയര്‍ ഇന്ത്യയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി.

രണ്ടു വര്‍ഷം ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടും പ്രവാസി മലയാളികളോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. അടിയ്ക്കടി നിരക്ക് കൂട്ടുന്നതും അവസാന നിമിഷം സര്‍വീസ് റദ്ദാക്കുന്നതും യാത്രക്കാരെ വളരെയധികം വിഷമിപ്പിക്കുന്നുണ്ട്.


താനുള്‍പ്പെടെയുള്ള അംഗങ്ങള്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയിട്ടും വിശേഷ അവസരങ്ങളില്‍ പോലും സര്‍വീസ് റദ്ദാക്കപ്പെടുകയാണ്. എയര്‍ ഇന്ത്യയിലെ ജീവനക്കാരുടെ നിസ്സഹകരണ മനോഭാവമാണ് പ്രസ്ഥാനത്തെ നശിപ്പിക്കുന്നതെന്നും യൂസഫലി പറഞ്ഞു. ഡയക്ടര്‍ബോര്‍ഡ് എടുക്കുന്ന ഓരോ തീരുമാനവും ജീവനക്കാര്‍ അട്ടിമറിക്കുകയാണ്.

ആറു വര്‍ഷം മുന്‍പ് താനുള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവച്ച 'എയര്‍കേരള' എന്ന പദ്ധതി ഇപ്പോഴും മനസ്സിലുണ്ട്. എയര്‍ കേരളയുമായി മുന്നോട്ടു പോകേണ്ടത് അനിവാര്യമാണെന്ന് ഇപ്പോള്‍ തോന്നുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രാജിയെന്നും യൂസഫലി പറഞ്ഞു.

2010ലാണ് എയര്‍ ഇന്ത്യയിലെ അഞ്ചു സ്വതന്ത്ര ഡയറക്ടര്‍മാരിലൊരാളായി യൂസഫലിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. മൂന്നു വര്‍ഷമായിരുന്നു കാലാവധി. നിലവില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി ഡയറക്ടറും എയര്‍ കേരള ഇന്റര്‍നാഷണല്‍ സര്‍വീസസ് ബോര്‍ഡ് അംഗവുമാണ്് യൂസഫലി.

M.A. Yusuf Ali, an industrialist from the Middle East, has resigned from the Air India board

Monday, June 25, 2012

മലയാളിയുടെ കൊല:20പാക്കിസ്ഥാന്‍കാര്‍ അകത്ത്‌


ഷാര്‍ജ: റോള ഭാഗത്ത്‌ മലയാളി ഷോപ്പ്‌ കീപ്പര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 20 പാക്കിസ്ഥാന്‍കാരെ ഷാര്‍ജ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. സംഭവത്തില്‍ നാല്‌ ആളുകള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌.



ഈ ഇരുപതംഗ സംഘത്തിലെ ഒരാളുമായി കൊല്ലപ്പെട്ടയാള്‍ക്കുണ്ടായിരുന്ന തര്‍ക്കത്തില്‍ പതരം വീട്ടാന്‍ കത്തികളുമായെത്തിയായിരുന്നു ആക്രമണം. കത്തികൊണ്ട്‌ കുത്തിയാണ്‌ കൊല നടത്തിയിരിക്കുന്നത്‌.

ശനിയാഴ്‌ച രാത്രി പത്തരയോടെയാണ്‌ സംഭവം. കാസര്‍കോട്‌ കാഞ്ഞങ്ങാട്‌ നോര്‍ത്ത്‌ ചിത്താരി ചാമുണ്ടിക്കുന്നിലെ മുഹമ്മദ്‌ ഷരീഫ്‌ (33) ആണ്‌ കൊല്ലപ്പെട്ട ഷോപ്പ്‌ കീപ്പര്‍.

കാസര്‍കോഡ്‌ ചേറ്റുകുണ്ട്‌ സ്വദേശി നൂറുദ്ദീന്‍ (30), സഹോദരന്‍ ഖലീല്‍ (26), കൊല്ലപ്പെട്ട ഷരീഫിന്റെ സഹോദരീ പുത്രന്‍ ഇഹ്‌സാന്‍ (24), അന്‍വര്‍ (28) എന്നിവര്‍ക്കാണ്‌ ഏറ്റുമുട്ടലില്‍ പരിക്കേറ്റത്‌.

ഇതില്‍ അന്‍വര്‍ ഒഴികെ മറ്റു മൂന്നു പേര്‍ക്കും കത്തികൊണ്ട്‌ കൂത്തേറ്റിട്ടുണ്ട്‌. നാലു പേരെയും കുവൈത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതില്‍ അന്‍വറിനെയും ഖലീലിനെയും ഡിസ്‌ചാര്‍ജ്‌ ചെയ്‌തിട്ടുണ്ട്‌. മറ്റു രണ്ടു പേരും അപകടനില തരണം ചെയ്‌തിട്ടുണ്ടെന്നാണ്‌ ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

Sharjah: Around 20 Pakistani men have been arrested over a fight in the Rolla area last night in which a shopkeeper was killed and four others were injured, Sharjah Police has confirmed.

A Sharjah Police official said that the shopkeeper was stabbed to death, after a gang of men armed with knives and swords entered the shop to seek vengeance over a dispute with one of them.
The deceased has been identified as Mohammad Sharif, 33, hailing from Kasargod in the South Indian state of Kerala. He died on the spot.

The injured persons are passers by who attempted to help the shopkeeper, police said.

Tuesday, December 27, 2011

ഇമെയില്‍ തട്ടിപ്പ്, മലയാളിയുടെ പണം പോയി

ദമാം: ഇമെയില്‍ ഹാക്ക് ചെയ്ത് മലയാളിയുടെ 10000 റിയാല്‍ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ സ്വദേശി അബ്ദുല്‍റഷീദ് ചൈനയിലെ ഒരു കമ്പനിക്ക് രണ്ടു ലക്ഷത്തോളം റിയാലിന്റെ സാധനങ്ങള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു.

റഷീദിന്റെ ഇമെയില്‍ ഹാക്ക് ചെയ്ത വിരുതന്‍ ഓര്‍ഡര്‍ സംബന്ധമായ കൃത്യമായ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തതിനുശേഷം ചൈനീസ് കമ്പനിയില്‍ നിന്നുള്ള മെയില്‍ എന്ന വ്യാജേന തട്ടിപ്പ് നടത്തുകയായിരുന്നു.

ടാക്‌സ് സംബന്ധമായ ചില കാരണങ്ങളാല്‍ കമ്പനിയുടെ എക്കൗണ്ട് നമ്പര്‍ മാറിയിട്ടുണ്ടെന്നും അഡ്വാന്‍സ് തുക പുതിയ എക്കൗണ്ടിലേക്കാണ് പാസ് ചെയ്യേണ്ടതെന്നും മെയിലിലുണ്ടായിരുന്നു.

ഓര്‍ഡറുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളെല്ലാം ഉള്ളതിനാല്‍ റഷീദിന് ഇമെയിലിന്റെ കാര്യത്തില്‍ സംശയം തോന്നിയതുമില്ല. എന്നാല്‍ പുതിയ എക്കൗണ്ട് ശരിയാണോ എന്നത് 10000 റിയാല്‍ മാത്രം അടച്ച് ഉറപ്പാക്കാമെന്ന തോന്നല്‍ റഷീദിന് അനുഗ്രഹമായി.

പണം കിട്ടിയെന്ന് സന്ദേശം ലഭിച്ചതോടൊപ്പം തന്നെ ബാക്കി തുക കൂടി നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ വീണ്ടും എക്കൗണ്ട് മാറ്റിയെന്നും ഇനിയുള്ള പണം പുതിയ എക്കൗണ്ടിലാണ് നിക്ഷേപിക്കേണ്ടതെന്നും മെയില്‍ വന്നപ്പോള്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.

Sunday, November 27, 2011

പെന്‍ഷന്‍ പദ്ധതി ഉത്ഘാടനം നിര്‍വ്വഹിച്ചു

മുജീബ് റഹ്മാന്‍ ദുബായ്: ശിഹാബ് തങ്ങള്‍ റിലീഫ് സെന്റെര്‍ തൃത്താല, ദുബായ് ചാപ്റ്റര്‍ നടപ്പിലാക്കുന്ന പെന്‍ഷന്‍ പദ്ധതിയുടെ ഔദ്യോഗിക ഉത്ഘാടനം പാലക്കാട്‌ ജില്ല KMCC  പ്രസിഡന്റ്‌ ബീരാവുണ്ണി തൃത്താല   റിലീഫ് സെന്റര് പ്രസിഡണ്ട്‌ മുഹമ്മദ്‌ ഫാരൂകി കോടനാട് -നു കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു.

Share

Twitter Delicious Facebook Digg Stumbleupon Favorites More