Sunday, April 17, 2011

Kochi Tuskers turn giant killers


KOCHI: Still facing teething troubles in their debut Indian Premier League season, Kochi Tuskers Kerala are buoyed up for more after a commanding victory against title contenders Mumbai Indians in their own den on Friday.


Coming as it did, it was a big relief following losses in their opening two matches, the Tuskers returned home to a rousing reception at the Cochin International Airport in Nedumbassery on Saturday.



The Kerala Cricket Association representatives, budding cricketers and cheering fans came together to welcome the team.

Coach Geoff Lawson led the team out as they were received with bouquets and flowers. In accompaniment were a band of percussionists playing the traditional 'panchari melam'.

"It was great to beat Mumbai Indians in Mumbai," Lawson told reporters. "We have proved that we can beat any team." He said the team was looking forward to their next home match against defending champions Chennai Super Kings on Monday. "Every team is beatable," Lawson trailed off.

Meanwhile, Kochi Cricket Private Limited representatives are in talks with the Kochi Corporation to sort out the ticketing issues for the home matches.

In the two days since the first batch of around 26,000 matchtickets were distributed to outlets across the state, the response from the fans has been cold.

The counters in front of the Jawaharlal Nehru International Stadium here barely had any queue on Saturday.

Friday, April 15, 2011

കൊമ്പന്മാര്‍ ഇന്ന് വമ്പന്മാര്‍

കൊമ്പന്മാര്‍ ഇന്ന് വമ്പന്മാര്‍

Monday, April 11, 2011

അടിച്ചു പിരിഞ്ഞു; ഇനി നിശബ്ദ പ്രചാരണം

നാടിളക്കിമറിച്ച തിരഞ്ഞെടുപ്പ്  പ്രചാരണത്തിന്  കൊടിയിറക്കം. സമീപകാലത്തൊന്നും കാണാത്ത അതിരുവിട്ട ആവേശമാണ് പ്രചാരത്തിന്റെ കൊട്ടിക്കലാശത്തില്‍ നിറഞ്ഞത്. ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷവും അരങ്ങേറി.


ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലേക്ക് പ്രവര്‍ത്തകര്‍ നീങ്ങും. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിയ്ക്കാനാവും പാര്‍ട്ടി പ്രവര്‍ത്തകരുടെ ശ്രമം. ബുധനാഴ്ച പതിമൂന്നാം നിയസഭയിലേക്കുള്ള തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാനായി കേരളം പോളിങ് ബൂത്തിലേക്ക് പോകും.




ഉത്സവത്തിന് വെടിക്കെട്ടെന്ന പോലെയായിരുന്നു കലാശക്കൊട്ടിനിടെ പ്രവര്‍ത്തകരുടെ തല്ലും ബഹളവും.


അരങ്ങേറിയത്. പെരിന്തല്‍മണ്ണയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ പോരുവിളിയ്ക്കുകയും കല്ലേറ്. നടത്തുകയും ചെയ്തു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്ത് ചാര്‍ജ്ജ് നടത്തുകയും ചെയ്തു. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒട്ടേറെ പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. പൊലീസ് വാഹനവും ഇവിടെ ആക്രമിക്കപ്പെട്ടു. പ്രചാരണം അവസാനിച്ച അഞ്ച് മണിയോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇരുവിഭാഗവും രണ്ട് വശത്തായി പ്രകടനമായി നീങ്ങുന്നതിനിടെ ഒരാള്‍ ഐസ്‌ക്രീം കപ്പ് പ്രദര്‍ശിപ്പിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് ഇരുവിഭാഗം പരസ്പരം ചേരിതിരിഞ്ഞ് കല്ലേറു തുടങ്ങുകയായിരുന്നു.


തിരുവനന്തപുരത്ത് പൂന്തുറയില്‍ മന്ത്രി സുരേന്ദ്രന്‍ പിള്ളയ്ക്ക് യുഡിഎഫ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ പരിക്കേറ്റു. പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ പ്രചാരണവാഹനം തടസ്സപ്പെടുത്തി എന്നാരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.സുരേന്ദ്രന്‍ പിള്ളയെ തടഞ്ഞുവെയ്ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് സുരേന്ദ്രന്‍ പിള്ളയ്ക്ക് പരിക്കേറ്റത്. കായംകുളം, കരുനാഗപ്പള്ളി, തൃശൂര്‍ കയപ്മംഗലം, എന്നിങ്ങനെ പല മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.


അധികാരം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണു യുഡിഎഫ്. എന്നാല്‍ അധികാരം നിലനിര്‍ത്തി ചരിത്രം തിരുത്തുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. സ്വാധീനമണ്ഡലങ്ങളില്‍ പ്രചാരണക്കൊടുങ്കാറ്റ് അഴിച്ചുവിട്ടതിനു ഫലം ഉണ്ടാകുമെന്ന പ്രത്യാശയിലാണ് ബിജെപി.


ആകെ 971 സ്ഥാനാര്‍ഥികളാണു രംഗത്ത്. 2,31,47,871 വോട്ടര്‍മാര്‍ അവരുടെ വിധി മറ്റന്നാള്‍ കുറിക്കും. േഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൊണ്ടുപിടിച്ച സ്‌ക്വാഡ് വര്‍ക്ക് നടത്തിയ പ്രവര്‍ത്തകരുടെ പ്രധാന അഭ്യര്‍ഥനയും വോട്ട് ചെയ്യാനുള്ള അവസരം പാഴാക്കരുത് എന്നായിരുന്നു.

ബുധനാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണു വോട്ടെടുപ്പ്. ആകെ 20,785 ബൂത്തുകളാണ് ഉള്ളത്. എല്ലാ ബൂത്തിലും ഒരു യന്ത്രം വീതം. തകരാര്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തു പതിനായിരത്തോളം യന്ത്രങ്ങള്‍ കരുതലായി ഉണ്ടാകും.






ഒരു ബൂത്തില്‍ മൂന്നു പോളിങ് ഉദ്യോഗസ്ഥരെ വീതം വിന്യസിക്കും. 1450 വോട്ടര്‍മാരില്‍ കൂടുതലുള്ള പോളിങ് സ്‌റ്റേഷനുകളില്‍ നാലു പേരുണ്ടാകും. പ്രശ്‌നബാധിത ബൂത്തുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തുടര്‍ന്നും ശേഖരിക്കുകയാണ്. സംസ്ഥാന പൊലീസ് സേനയെക്കൂടാതെ നാല്‍പ്പതു കമ്പനി കേന്ദ്രസേനയും സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാനായി സംസ്ഥാനത്തുണ്ടാകും.



വോട്ട് ചെയ്യാന്‍ വരുന്നവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം. എന്തെങ്കിലും കാരണവശാല്‍ കാര്‍ഡ് നഷ്ടപ്പെട്ട യഥാര്‍ഥ വോട്ടര്‍മാര്‍ക്ക് ഓരോ ബൂത്തിലും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് വഴി തിരഞ്ഞെടുപ്പു കമ്മിഷന്‍ ഫോട്ടോ പതിച്ച സ്‌ളിപ് വിതരണം ചെയ്യും. ഇതു തിരിച്ചറിയല്‍ കാര്‍ഡിനു പകരം ഉപയോഗിക്കാം. കാര്‍ഡ് ഉള്ളവര്‍ക്ക് സ്‌ളിപ് നിര്‍ബന്ധമല്ല. ചാനലുകളും എഫ്എം റേഡിയോകളും തിരഞ്ഞെടുപ്പു ചര്‍ച്ചകള്‍ നടത്തുന്നതിനും ഇത്തവണ വിലക്കുണ്ട്. നിരോധനം ലംഘിച്ചാല്‍ നിയമനടപടികളുണ്ടാകും. പ്രചാരണ എസ്എംഎസുകളും വിലക്കി.

Sunday, March 27, 2011

മന്‍മോഹന്‍ ക്ഷണിച്ചു; കളികാണാന്‍ ഗീലാനി വരുന്നു

ബുധനാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്‍ കാണാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി ഇന്ത്യയില്‍ എത്തും.



പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ക്ഷണം ഗീലാനി സ്വീകരിയ്ക്കുകയായിരുന്നു.

മത്സരത്തിനു ശേഷം ഇരു പ്രധാനമന്ത്രിമാരും ഔപചാരിക ചര്‍ച്ച നടത്തുമെന്ന് ഇന്ത്യയുടെ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.



പഞ്ചാബിലെ മൊഹാലിയില്‍ നടക്കുന്ന മത്സരം കാണാന്‍ ഗീലാനിക്കും പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കും മന്‍മോഹന്‍ സിങ് വെള്ളിയാഴ്ചയാണ് ക്ഷണക്കത്ത് അയച്ചത്.

ശനിയാഴ്ച രാത്രി പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുമായി ഗീലാനി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്‍മോഹന്‍സിംഗിന്റെ ക്ഷണം സ്വീകരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച ഔദേയാഗിക പ്രഖ്യാപനം പാക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.


ഇന്ത്യാ പാക് ക്രിക്കറ്റ് മത്സരത്തസമയത്ത് നടക്കുന്ന ഇന്ത്യാ പാക് ആഭ്യന്തരസെക്രട്ടറി തല ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും.

ഒന്‍പത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സെക്രട്ടറിതല ചര്‍ച്ചകള്‍ നടക്കുന്നത്. ഇന്ത്യന്‍ ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കെ. പിള്ളയും പാക് ആഭ്യന്തര സെക്രട്ടറി ചൗധരി ഖൊമര്‍ സമാനും തമ്മിലാണ് കൂടിക്കാഴ്ച.

Thursday, March 24, 2011

CricFan: India ended Australia's remarkable 12-year reign a...

CricFan: India ended Australia's remarkable 12-year reign a...: "Yuvraj Singh was India’s hero yet again as the hosts ended Australia’s 12-year-reign as World Cup champions with a five wicket quarter-final..."

Wednesday, March 23, 2011

World Cup: India vs Australia is mini-final, mega contest

It is cricket’s equivalent of Brazil vs Germany or Italy vs Argentina in a football World Cup — a high voltage contest. India vs Australia is the match of the quarterfinals, nay match of the championship. Not for nothing Tim Nielsen says it is a mini-final.




So evenly are the teams stacked up, separating them will be exercising in futility. A shot, a throw, a wide or a dot ball can decide the outcome of the contest. “We’ll have to be on our toes for 100 overs,” said Ricky Ponting. MS Dhoni concurred, stating that his side cannot afford a blink. One moment of lapse can change game on its axis. A humdinger is on the cards at the Sardar Patel Stadium in Motera on Thursday.



On the eve of the game, the teams’ approach was that of cultivated pragmatism than overt show of bravado. The fear of failure was all too evident among the captains as was the realisation of magnitude of the contest and enormity of the job at hand. There were no mind games nor high decibel rhetoric. ‘We want our cricket to do the talking’ was the general refrain of Dhoni and Ponting.



Coming into the match, neither side has exactly justified their billing — the build-up has not been the way they would have expected. The top two one-day teams in the world have been rather lacklustre in the group stage, having managed only one win each over a major team. Australia, in particular, have been scrappy, with Ponting providing fodder for his critics with a string of poor scores. The team has not even shown the typical aggression it is known for. This is very unlike an Australian team.



“We’ll play the Australian way and let our cricket do all the talking,” said Ponting with more hope than conviction. Dhoni was cautiously optimistic that his batsmen will be able to curb their avarice and prevent another meltdown in the batting powerplay.


Awaiting 100 International Centuries.....100/100

“We’ll not try to go for the broke,” said the India skipper. “We’ll keep smaller targets in mind. Controlling emotions will be a big factor, but I think most of the Indian cricketers are good at it. We win some and we lose some.”



One of the big sideshow of the second quarterfinal will be the appearance of Ponting and Sachin Tendulkar in a World Cup game. One of them will have played his last game in the World Cup by Thursday night. Ponting said the contest is not about two individuals but about two teams and then hastened to add that 100 international centuries will be an incredible effort. “We will make sure that he doesn’t get it tomorrow,” the Australia skipper said.


Whether or not Tendulkar gets 100th century, India will be looking for a substantial contribution from the Little Master, particularly because of the uncertainty over the availability of Virender Sehwag for the game. A lot will depend on how India start — in both batting and bowling — which means performance of Sehwag (if he is fit) and Tendulkar will be crucial to the team’s chances.



Australians have said that they have plans in place for the key Indian batsmen and bowlers. A lot will depend on how these players, particularly the openers, will handle the barrage of short balls from Brett Lee & Co. India, sure, are not a one or a two-batsman team but Dhoni will need his premier batters to get going. When Lionel Messi fires, Argentina’s chances of winning becomes that much easier.


Saturday, February 19, 2011

കോടനാടന്‍ നബിദിനാഘോഷം 2011

കോടനാട്:   കോടനാട് ഇര്‍ഷാദുല്‍ ഇസ്ലാം മദ്രസ്സ മിലാദി ഷെരീഫ്

വിവിധയിനം കലാപരിപാടി കളോടെ ആഘോഷിച്ചു.   ചടങ്ങില്‍ കോടനാട്ടിലെ എല്ലാ മുസ്ലിം സഹോദരങ്ങളും പങ്കെടുത്തു.  




സദര്‍ മൌലവി പ്രവാചകന്റെ ജീവിതത്തെ കുറിച്ചുള്ള പ്രഭാഷണം നടത്തി.  തുടര്‍ന്ന് സ്വാഗത പ്രസംഗം,  പ്രവാചകന്റെ ജീവചരിത്രം ഉറക്കെ ഉരുവിടുന്ന കുട്ടികളുടെ കലാപരിപാടികള്‍,  വിശ്വാസികള്‍ക്ക് അമൂല്യമായ അറിവുകള്‍ നല്‍കുന്ന പ്രഭാഷണത്തോടെയും ‍ അവസാനിച്ചു. 


തുടര്‍ന്ന് കോടനാടന്‍ ഡോട്ട് കോം മത്സരത്തിലെ വിജയികളായ കുട്ടികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു.

നബിദിനത്തോടനുബന്ധിച്ച് ഘോഷയാത്രയും, അന്ന ദാനവും  സംഘടിപ്പിച്ചിരുന്നു.  വിഭവസമൃദ്ധമായ സദ്യയും നബിദിന ആഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്തു.   താന്‍ വയറുനിറച്ചു കഴിക്കുമ്പോള്‍ അയല്‍ക്കാരന്‍ വിശന്നിരിക്കരുതെന്ന ഖുറാന്‍ വചനം പ്രാവര്‍ത്തികമാക്കാനും നബിദിനത്തില്‍ വിശ്വാസികള്‍ ശ്രദ്ധിക്കുന്നു. അതിനാല്‍ അഗതികള്‍ക്കുള്ള അന്നദാനം നബിദിനത്തിലെ പ്രധാന ചടങ്ങാണ്.


കോടനാടന്‍ ഡോട്ട് കോമിനു വേണ്ടി ആത്മാര്‍ഥമായി സഹകരിച്ച സിദ്ധിക്ക, നൌഷാദ് ലെന്‍സ്‌, നൌഷാദ് (ബാബ് ദോഹ), ഇസഹാക്ക് കരുണ, ആബിദ്, കബീര്‍, അലിമോന് മറ്റു എല്ലാ  സുഹൃതുക്കള്‍കും കോടനാടന്‍ ഡോട്ട് കോം നന്ദി രേഖപ്പെടുത്തുന്നു.



Tuesday, February 15, 2011

കോടനാട് പുല്ലനിക്കാവ് പൂരം

കോടനാട് പുല്ലനിക്കാവ് ക്ഷേത്രത്തില്‍ ഇന്ന് ദേശ ഉത്സവമായ പൂരം ആഘോഷിച്ചു.
നിരവധി വിദേശികളും പൂരം കാണാന്‍ എത്തിയിരുന്നു. 


Sunday, February 6, 2011

ഷൊര്‍ണ്ണൂരിലെ പെണ്‍കുട്ടിയും നമ്മളും

ഷൊര്‍ണ്ണൂരിലെ പെണ്‍കുട്ടിയും നമ്മളും
 ബാബു ഭരദ്വാജ്, ടൂള്‍ ന്യൂസ്‌



കേന്ദ്ര സര്‍ക്കാറും കേരള സര്‍ക്കാറും സംസ്ഥാനത്തിലെ പൗരസമൂഹം മുഴുവനും കുറ്റവാളികളായി തലതാഴ്ത്തി നില്‍ക്കുന്ന നിമിഷമാണിത്. ഈ കുറ്റത്തിന്റെ പാപഭാരത്തില്‍ നിന്ന് ഒരു ജനത എന്ന നിലയില്‍ നമുക്കാര്‍ക്കും ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി നമ്മള്‍ അരാഷ്ട്രീയവത്കരണത്തിന് അടിപ്പെട്ടതിന്റെയും സാമൂഹ്യ ബാധ്യതകളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിഞ്ഞ് മാറിയതിന്റെയും രക്തസാക്ഷിയാണ് ഷൊര്‍ണ്ണൂരിലെ പെണ്‍കുട്ടി. അവളുടെപേര് ഇതെഴുതുന്ന നിമിഷത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. ഒരു പക്ഷെ അവളുടെ ബന്ധുജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും മാത്രമേ അതറിയാവൂ. ‘ പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ നേരറിയുന്ന ഞാന്‍ പാടുന്നു’ എന്ന ശോകസങ്കീര്‍ത്തനം അവള്‍ക്കൊരു മരണറീത്ത് ആവുകയുമില്ല. വ്യഭിചാരകഥകളും പീഡനകഥകളും അമ്മാനമാടി മലയാളി ഒരു സാങ്കല്‍പിക സുരതസുഖത്തില്‍ അഭിരമിക്കുമ്പോഴാണ്, അതിന്റെ പേരില്‍ കേരള രാഷ്ട്രീയം മാത്സര്യബുദ്ധിയോടെ പകിട കളിക്കുമ്പോഴാണ് ട്രെയിന്‍ യാത്രയില്‍ ഒരു കംപാര്‍ട്ട്‌മെന്റില്‍ ഒറ്റപ്പെട്ട് പോയ ഒരു പെണ്‍കുട്ടി ഹീനമായും നീചമായും ക്രൂരമായും വധിക്കപ്പെട്ടത്.


ഒരു റെയില്‍വെപ്ലാറ്റ്‌ഫോമിന്റെ തൊട്ടടുത്തുള്ള കൂരിരുട്ടിലാണ് അവളെ ഗോവിന്ദചാമിയെന്ന നീചന്‍ ഇരുമ്പു പാളയത്തില്‍ തലയടിച്ച് കൊലചെയ്ത് പീഡിപ്പിച്ചത്. ട്രെയിനിലെ യാത്രക്കാര്‍ അത് കണ്ടിരുന്നു, ഗാര്‍ഡ് റൂമിന്റെ തൊട്ടടുത്ത കംപാര്‍ട്ടമെന്റിലായിരുന്നു ആ പെണ്‍കുട്ടി. പേടിച്ചരണ്ട പെണ്‍കുട്ടി കംപാര്‍ട്ടമെന്റില്‍ നിന്ന് പുറത്ത് ചാടി. പുറത്ത് ചാടുന്നവത് കണ്ടവരുണ്ട്. അവള്‍ക്ക് പിന്നാലെ വ്യഭിചാരിയും പുറത്ത് ചാടി. ഇതൊക്കെ ഗാര്‍ഡും കംപാര്‍ട്ടമെന്റിലെ യാത്രക്കാരും കണ്ടിരുന്നു. ഗാര്‍ഡ് വണ്ടി നിറുത്താന്‍ താല്‍പര്യം കാണിച്ചില്ല. അപകടം അറിഞ്ഞ ടോമിയെന്ന യുവാവ് ചങ്ങലവലിച്ച് വണ്ടി നിര്‍ത്താന്‍ ആഗ്രഹിച്ചു. സഹയാത്രികര്‍ അയാളെ തടഞ്ഞു. ‘ ഞങ്ങളെ ഉപദ്രവിക്കരുതെന്ന്’ അവര്‍ പറഞ്ഞതായി ടോമി സാക്ഷ്യപ്പെടുത്തുന്നു. സഹയാത്രികരുടെ സഹകരണമില്ലായ്മകൊണ്ട് ടോമിക്ക് ചങ്ങല വലിക്കാനുള്ള ധൈര്യം ഉണ്ടായില്ലെന്നാണ് ആ ചെറുപ്പക്കാരന്‍ പറയുന്നത്. ടോമിയെ തടഞ്ഞ യാത്രക്കാരും ടോമി തന്നെയും നമ്മുടെ ജനതയുടെ നിഷ്‌ക്രിയതയുടെയും നിരാശാജനകമായ അലംഭാവത്തിന്റെയും പ്രതിരൂപങ്ങളാണ്. ഒരു സമൂഹത്തിന്റെ ഹൃദയശൂന്യതയുടെ മുദ്രയും കൊടിയടയാളവും. അതുകൊണ്ട് തന്നെ ഈ പെണ്‍കുട്ടിയുടെ രക്തസാക്ഷിത്വത്തില്‍ അവര്‍ക്കെല്ലാം പങ്കുണ്ട്. അവര്‍ക്കുള്ളത്ര പങ്ക് നമുക്കെല്ലാവര്‍ക്കുമുണ്ട്. കാരണം നമ്മളെല്ലാം ഇന്ന് ജീവിക്കുന്നത് നമുക്ക് വേണ്ടി മാത്രമാണ്. അവനവന് വേണ്ടി. ലോകത്തിനെന്ത് സംഭവിച്ചാലും നമ്മുടെ തടി കേടാവരുതെന്ന് കരുതുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചത് നമ്മളെല്ലാം ചേര്‍ന്നാണ്.


വെറുതെ വാചകമടിക്കാനും സംവാദം നടത്താനും മാത്രമേ നമുക്കിന്നാവൂ. പൊള്ളയായ വാക്കുകള്‍ക്കപ്പുറം നമ്മള്‍ കര്‍മ്മശൂന്യരാണ്, സ്‌നേഹശൂന്യരാണ്, അല്‍പന്മമാരാണ്, അസാന്‍മാര്‍ഗ്ഗികളാണ്.


ട്രെയിന്‍ നിര്‍ത്തിയാല്‍ ട്രെയിന്‍ ഷൊര്‍ണ്ണൂരിലെത്താന്‍ വൈകും. ട്രെയിന്‍ വൈകിയാല്‍ മരുന്നുഷാപ്പുകളൊക്കെ അടക്കും. എല്ലാത്തരം മരുന്നുഷാപ്പുകളും. കടയടക്കുന്നതിന് മുമ്പ് മുസ്‌ലി പവര്‍ എക്‌സ്ട്രയും കിടപ്പുമുറിയില്‍ പെണ്ണിന്റെ പോരാളിയാവാന്‍ വേണ്ട യോദ്ധയും കിട്ടാതെവരും. അതോര്‍ത്ത് വ്യാകുലപ്പെട്ടിട്ടായിരിക്കുമല്ലോ ട്രെയിന്‍ യാത്രക്കാര്‍ ടോമിയെ തടഞ്ഞത്.


ഗാര്‍ഡും എഞ്ചിന്‍ ഡ്രൈവറും ഒക്കെ ഇത്തരം വാജീകരണ ഔഷധമില്ലെങ്കില്‍ ബലഹീനരാവുന്നവരായിരിക്കണം. ലൈംഗികോത്തേജനത്തിന് ആര്‍ത്തിപിടിയ്ക്കുന്ന ഒരു ജനതയാണ് നമ്മളെന്ന് പരസ്യങ്ങളിലൂടെ രാവും പകലും പ്രഖ്യാപിക്കുന്ന ഒരു ജനതക്ക് ഒരു മനുഷ്യജീവിയുടെ രോദനം കേള്‍ക്കാനുള്ള മനസ്സുണ്ടാവില്ല. ഇത്രയും കാലംകൊണ്ട് നമ്മുടെ രാഷ്ട്രീയവും സംസ്‌കാരവും സമൂഹ്യ പ്രതിബദ്ധത എന്ന് പറയപ്പെടുന്ന അരൂപിയായ മനസാക്ഷിയും സൃഷ്ടിച്ചെടുത്തത് പ്രതികരിക്കാനും പ്രതിരോധിക്കാനും കഴിയാത്ത നമ്മളെപ്പോലെയുള്ള നികൃഷ്ടജീവികളെയാണ്. ഷൊര്‍ണ്ണൂരിലെ പെണ്‍കുട്ടി അത്തരമൊരു സത്യവാങ്മൂലത്തിന് നമ്മെ നിര്‍ബന്ധിതരാക്കുന്നു.

Wednesday, February 2, 2011

സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യമാവുന്നു



യൂസുഫലി നീ നമ്മന്റെ മാനം കാത്തു


തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും ഭിന്നതകള്‍ക്കും വിരാമമിട്ട് കൊച്ചിയിലെ സ്മാര്‍ട് സിറ്റി പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരും ടീകോം അധികൃതരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. കരാറില്‍ സംസ്ഥാന സര്‍ക്കാരും ടീകോം കമ്പനിയും ഒപ്പുവച്ചു.

ദുബയ് സര്‍ക്കാര്‍ പ്രതിനിധികളും മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. സ്മാര്‍ട്‌സിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.


കേരളം മുന്നോട്ടുവെച്ച ഡിമാന്റുകള്‍ ഒരുപരിധി വരെ അംഗീകരിച്ചുകൊണ്ടാണ് കരാര്‍ ഒപ്പിട്ടിരിയ്ക്കുന്നത്. പുതിയ ധാരണപ്രകരം പ്രത്യേക സാമ്പത്തിക മേഖലയില്‍ 12 ശതമാനം ഭൂമിയില്‍ ടീകോം കമ്പനിയ്ക്ക് സ്വതന്ത്രവകാശം ലഭിയ്ക്കും. എന്നാല്‍ വില്‍പനാവകാശം ടീകോമിന് ഉണ്ടാവില്ല. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് ദുബയ് പ്രതിനിധികള്‍ കരാറില്‍ ഒപ്പിട്ടിരിയ്ക്കുന്നത്.

ദുബയ് വേള്‍ഡ്ഗ്രൂപ്പിന്റെ പരമോന്നത സമിതിയംഗം അഹമ്മദ് ഹുമൈദ് അല്‍തായറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് ചര്‍ച്ചയ്ക്ക് എത്തിയത്. ടീകോം ഗ്രൂപ്പ് സി.ഇ.ഒ. അബ്ദുല്‍ലത്തീഫ് അല്‍മുള്ളയും സംസ്ഥാന സര്‍ക്കാരിന്റെ ദൂതനായ എം.എ. യൂസഫ് അലിയും സംഘത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയോടൊപ്പം സംസ്ഥാന ഐ.ടി. സെക്രട്ടറി കെ.സുരേഷ്‌കുമാറും ചര്‍ച്ചയില്‍ പങ്കെടുത്തു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലാണ് ചര്‍ച്ച നടന്നത്.




ദുബയ് പ്രതിനിധികളുമായി ഒപ്പിട്ട കരാര്‍ വൈകിട്ട് നടക്കുന്ന മന്ത്രിസഭായോഗം അംഗീകരിയ്ക്കും. ധാരണയിലെ വിശദാംശങ്ങള്‍ വൈകിട്ട് നാലുമണിക്ക് ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കും.

Tuesday, February 1, 2011

കോടനാട്ടിലെ രണ്ടു അപകട മേഘലകള്‍

Kodanad's danger zone or accident prone areas....
by Thattathazhath Ashraf


Danger Zone 1
 

Danger Zone 2
 














Remember the series of accidents in this southern road bend, actually lack of traffic signs leads to this, and most of the errant drivers are new to this area or negligent driving habits leads to happen those things.

A comment from last accident time witness

"There is a specter's activity or black magic power in this area leads to all these.."

നിങ്ങളുടെ അഭിപ്രായത്തില്‍ എന്താണിതിനൊരു പ്രതിവിധി.   പഞ്ചായത്ത്‌ സൈന്‍ ബോര്‍ഡ്‌ വെക്കും എന്ന് തോന്നുണ്ടോ??? 

Comments please .....

Share

Twitter Delicious Facebook Digg Stumbleupon Favorites More