Tuesday, July 31, 2012

ഷവര്‍മ കഴിച്ച ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: വഴുതക്കാട്ടെ സാല്‍വെ കഫെയില്‍ നിന്ന് ഷവര്‍മ കഴിച്ച ഒരാള്‍ കൂടി മരിച്ചു. കോട്ടയം സ്വദേശി പ്രൊഫസര്‍ വര്‍ഗ്ഗീസാണ് മരിച്ചത്.


സാല്‍വെ കഫെയില്‍ നിന്ന് കഴിച്ച ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വര്‍ഗ്ഗീസ്.

ഇദ്ദേഹത്തിന്റെ മകനും ചികിത്സയില്‍ കഴിയുകയാണ്.
സാല്‍വെ കഫെയില്‍ നിന്ന് ഷവര്‍മയില്‍ നിന്ന് വാങ്ങിക്കഴിച്ച ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥി നേരത്തെ ബാംഗ്ലൂരില്‍ മരിച്ചിരുന്നു.

ആലപ്പുഴ വിയ്യപുരം മാന്നാത്ത് റോയ് മാത്യുവിന്റെയും സിസി റോയിയുടെയും മകനായ സജിന്‍ മാത്യു റോയ്(21) ആണ് മരിച്ചത്.

തിരുവനന്തപുരത്തു നിന്ന് ബാംഗ്‌ളൂരിലേക്കുള്ള സ്വകാര്യ ലക്ഷ്വറി ബസില്‍ യാത്ര ചെയ്യുന്നതിന് മുമ്പ് വാങ്ങിയ ഷവര്‍മ പാഴ്‌സല്‍ ബസില്‍ ഇരുന്ന് കഴിച്ച സജിന്‍ പിറ്റേന്ന് ബാംഗ്ളൂരില്‍ മരിയ്ക്കുകയായിരുന്നു.

ഇതേ ഹോട്ടലില്‍ നിന്നും ഷവര്‍മ വാങ്ങിക്കഴിച്ച നടന്‍ ഷോബി തിലകനും കുടുംബത്തിനും മറ്റുപത്തു പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതില്‍ പലരും ആശുപത്രിയില്‍ ചികിത്സ തേടി. സാല്‍വെ കഫെ അടച്ചുപൂട്ടാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാല്‍വ കഫേ ഉടമ അബ്ദുള്‍ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരണ കാരണമാവും വിധത്തില്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തി വിതരണം ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജീവപര്യന്തം തടവും വന്‍തുക പിഴയും ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണിതെല്ലാം. ഭക്ഷണത്തില്‍ മായംചേര്‍ത്തി വിറ്റതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. എവിടെയാണ് പിഴച്ചതെന്ന് അറിയില്ല എന്നും ആരെയും മനഃപൂര്‍വം ദ്രോഹിച്ചിട്ടില്ല എന്നും കീഴടങ്ങും മുമ്പ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Monday, July 30, 2012

ഇന്ത്യയ്‌ക്ക്‌ ആദ്യ മെഡല്‍;നരംഗിന്‌ വെങ്കലം

ലണ്ടന്‍: തോല്‍വി പരമ്പരയ്‌ക്കൊടുവില്‍ ഇന്ത്യയ്‌ക്ക്‌ ലണ്ടന്‍ ഒളിംപിക്‌സില്‍ മെഡല്‍ നേട്ടം. 10 മീറ്റര്‍ എയര്‍ റൈഫ്‌ളിങ്ങില്‍ വെങ്കല മെഡല്‍ നേടി ഗഗന്‍ നരംഗ്‌ ഇന്ത്യയുടെ അഭിമാനമായി.

ഫൈനലില്‍ 701.1 പോയിന്റോടെയാണ്‌ ഗഗന്‍ വെങ്കലം നേടിയിരിക്കുന്നത്‌. രണ്ടു റൗണ്ടുകളില്‍ നാലാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു പോയിരുന്ന ഗഗന്‍ അവസാന റൗണ്ടിലെ മികച്ച ഷോട്ടോടെ വെങ്കലം ഉറപ്പിക്കുകയായിരുന്നു. സ്വര്‍ണ്ണം റുമാനിയന്‍ താരം അലിന്‍ ജോര്‍ജ്ജിനും വെള്ളി ഇറ്റലിയുടെ നിക്കോള കപ്രിയാനിക്കും ആണ്‌.

ലണ്ടന്‍ ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം ആണ്‌ ഗഗന്‍ നരംഗിന്റേത്‌. എന്നാല്‍ അതേ മത്സരയിനത്തില്‍ നിലവിലെ ഒളിംപിക്‌സ്‌ സ്വര്‍ണ്ണ മെഡല്‍ ജേതാവും, ഇത്തവണത്തെ ഇന്ത്യുടെ മെഡല്‍ പ്രതീക്ഷയുമായ അഭിനവ്‌ ബിന്ദ്ര പുറത്തായി.

പ്രാഥമിക റൗണ്ടില്‍ 594 പോയിന്റുകള്‍ നേടി പതിനാറാമനാകാനേ ബിന്ദ്രയ്‌ക്ക്‌ ആയുള്ളു. എന്നാല്‍ 600ല്‍ 598 പോയിന്റുകളോടെ മൂന്നാം സ്ഥാനം നേടിയാണ്‌ നരംഗ്‌ ഫൈനല്‍ പ്രവേശം നേടിയത്‌.

Saturday, July 21, 2012

യൂസഫലി എയര്‍ ഇന്ത്യ ബോര്‍ഡ് അംഗത്വം രാജിവച്ചു

ദില്ലി: എംകെ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ.യൂസഫലി എയര്‍ ഇന്ത്യാ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം രാജിവച്ചു. ഗള്‍ഫ് മലയാളികളോടുള്ള എയര്‍ ഇന്ത്യയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി.

രണ്ടു വര്‍ഷം ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടും പ്രവാസി മലയാളികളോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. അടിയ്ക്കടി നിരക്ക് കൂട്ടുന്നതും അവസാന നിമിഷം സര്‍വീസ് റദ്ദാക്കുന്നതും യാത്രക്കാരെ വളരെയധികം വിഷമിപ്പിക്കുന്നുണ്ട്.


താനുള്‍പ്പെടെയുള്ള അംഗങ്ങള്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയിട്ടും വിശേഷ അവസരങ്ങളില്‍ പോലും സര്‍വീസ് റദ്ദാക്കപ്പെടുകയാണ്. എയര്‍ ഇന്ത്യയിലെ ജീവനക്കാരുടെ നിസ്സഹകരണ മനോഭാവമാണ് പ്രസ്ഥാനത്തെ നശിപ്പിക്കുന്നതെന്നും യൂസഫലി പറഞ്ഞു. ഡയക്ടര്‍ബോര്‍ഡ് എടുക്കുന്ന ഓരോ തീരുമാനവും ജീവനക്കാര്‍ അട്ടിമറിക്കുകയാണ്.

ആറു വര്‍ഷം മുന്‍പ് താനുള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവച്ച 'എയര്‍കേരള' എന്ന പദ്ധതി ഇപ്പോഴും മനസ്സിലുണ്ട്. എയര്‍ കേരളയുമായി മുന്നോട്ടു പോകേണ്ടത് അനിവാര്യമാണെന്ന് ഇപ്പോള്‍ തോന്നുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രാജിയെന്നും യൂസഫലി പറഞ്ഞു.

2010ലാണ് എയര്‍ ഇന്ത്യയിലെ അഞ്ചു സ്വതന്ത്ര ഡയറക്ടര്‍മാരിലൊരാളായി യൂസഫലിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. മൂന്നു വര്‍ഷമായിരുന്നു കാലാവധി. നിലവില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി ഡയറക്ടറും എയര്‍ കേരള ഇന്റര്‍നാഷണല്‍ സര്‍വീസസ് ബോര്‍ഡ് അംഗവുമാണ്് യൂസഫലി.

M.A. Yusuf Ali, an industrialist from the Middle East, has resigned from the Air India board

Wednesday, July 11, 2012

പട്ടാമ്പിപാലത്തിന്റെ അടിവശത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണു

പട്ടാമ്പി: അപകടാവസ്ഥയിലായ പട്ടാമ്പിപാലത്തിന്റെ അടിവശത്തെ ദുര്‍ബലമായ കോണ്‍ക്രീറ്റ് അടര്‍ന്നുവീഴാന്‍തുടങ്ങി. വ്യാഴാഴ്ച വൈകീട്ടോടെയാണ് പാലത്തിന്റെ ആദ്യ തൂണിനുമുകളിലെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുവന്നത്.
 

പുറത്തേക്കുള്ള കമ്പികള്‍ ദ്രവിച്ച നിലയിലായിട്ടുണ്ട്. പാലത്തിനടിയിലിരുന്ന് ചൂണ്ടയിട്ടിരുന്നവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പഴക്കമുള്ള പട്ടാമ്പിപാലത്തിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നത് യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്. രണ്ടുവര്‍ഷം മുമ്പ് പാലത്തിന്റെ തെക്കുഭാഗത്തെ തൂണുകള്‍ ബലപ്പെടുത്തിയിരുന്നു. അതിനുശേഷം യാതൊരു അറ്റകുറ്റപ്പണിയും നടന്നിട്ടില്ല.

പി.ഡബ്ല്യു.ഡി. നടത്തിയ പരിശോധനയെത്തുടര്‍ന്ന് പട്ടാമ്പി പഴയപാലത്തിനുപകരം പുതിയത് പണിയാനുള്ള ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പുരോഗമിക്കയാണ്. അതേസമയം, പുതിയപാലം പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങളെടുത്തേക്കും.

തീര്‍ഥാടനകേന്ദ്രമായ ഗുരുവായൂര്‍ ഭാഗത്തേക്കും തിരിച്ചും ദിനംപ്രതി നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

മാസങ്ങളായി പാലത്തിലെ കൈവരികള്‍ തകര്‍ന്നും വഴിവിളക്കുകള്‍ കത്താതെയുമാണ് കിടക്കുന്നത്.

Monday, June 25, 2012

മലയാളിയുടെ കൊല:20പാക്കിസ്ഥാന്‍കാര്‍ അകത്ത്‌


ഷാര്‍ജ: റോള ഭാഗത്ത്‌ മലയാളി ഷോപ്പ്‌ കീപ്പര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 20 പാക്കിസ്ഥാന്‍കാരെ ഷാര്‍ജ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. സംഭവത്തില്‍ നാല്‌ ആളുകള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌.



ഈ ഇരുപതംഗ സംഘത്തിലെ ഒരാളുമായി കൊല്ലപ്പെട്ടയാള്‍ക്കുണ്ടായിരുന്ന തര്‍ക്കത്തില്‍ പതരം വീട്ടാന്‍ കത്തികളുമായെത്തിയായിരുന്നു ആക്രമണം. കത്തികൊണ്ട്‌ കുത്തിയാണ്‌ കൊല നടത്തിയിരിക്കുന്നത്‌.

ശനിയാഴ്‌ച രാത്രി പത്തരയോടെയാണ്‌ സംഭവം. കാസര്‍കോട്‌ കാഞ്ഞങ്ങാട്‌ നോര്‍ത്ത്‌ ചിത്താരി ചാമുണ്ടിക്കുന്നിലെ മുഹമ്മദ്‌ ഷരീഫ്‌ (33) ആണ്‌ കൊല്ലപ്പെട്ട ഷോപ്പ്‌ കീപ്പര്‍.

കാസര്‍കോഡ്‌ ചേറ്റുകുണ്ട്‌ സ്വദേശി നൂറുദ്ദീന്‍ (30), സഹോദരന്‍ ഖലീല്‍ (26), കൊല്ലപ്പെട്ട ഷരീഫിന്റെ സഹോദരീ പുത്രന്‍ ഇഹ്‌സാന്‍ (24), അന്‍വര്‍ (28) എന്നിവര്‍ക്കാണ്‌ ഏറ്റുമുട്ടലില്‍ പരിക്കേറ്റത്‌.

ഇതില്‍ അന്‍വര്‍ ഒഴികെ മറ്റു മൂന്നു പേര്‍ക്കും കത്തികൊണ്ട്‌ കൂത്തേറ്റിട്ടുണ്ട്‌. നാലു പേരെയും കുവൈത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതില്‍ അന്‍വറിനെയും ഖലീലിനെയും ഡിസ്‌ചാര്‍ജ്‌ ചെയ്‌തിട്ടുണ്ട്‌. മറ്റു രണ്ടു പേരും അപകടനില തരണം ചെയ്‌തിട്ടുണ്ടെന്നാണ്‌ ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

Sharjah: Around 20 Pakistani men have been arrested over a fight in the Rolla area last night in which a shopkeeper was killed and four others were injured, Sharjah Police has confirmed.

A Sharjah Police official said that the shopkeeper was stabbed to death, after a gang of men armed with knives and swords entered the shop to seek vengeance over a dispute with one of them.
The deceased has been identified as Mohammad Sharif, 33, hailing from Kasargod in the South Indian state of Kerala. He died on the spot.

The injured persons are passers by who attempted to help the shopkeeper, police said.

വിദ്യാര്‍ഥിനികളെ നഗ്നരാക്കി പരിശോധന

തിരൂരങ്ങാടി: മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ഥിനികളെ നഗ്നരാക്കി പരിശോധന നടത്തിയത് വിവാദമാവുന്നു. ജൂണ്‍ 22ന് കക്കാട് കേരള ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലായിരുന്നു സംഭവം.



നാലാം ക്ലാസ് വിദ്യാര്‍ഥിനികളായ രണ്ട് പേരെ പ്രധാനാധ്യാപികയും ക്ലാസ് അധ്യാപികയും ചേര്‍ന്ന് നഗ്നരാക്കി പരിശോധന നടത്തിയെന്നാണ് പരാതി. ക്ലാസിലെ ഒരു കുട്ടിയുടെ എഴുപത് രൂപ മോഷണം പോയതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സ്‌കൂളിലെ ഒന്‍പത് കുട്ടികളെ ദേഹപരിശോധനയ്ക്ക് വിധേയരാക്കി. ഇതില്‍ രണ്ടു കുട്ടികളെ നഗ്നരാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

സംഭവത്തെ തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇവരുടെ പരാതി പ്രകാരം പ്രധാനാധ്യാപികയ്ക്കും ക്ലാസ് അധ്യാപികയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി ഇരുവരേയും പൊലീസ് ചോദ്യം ചെയ്യും. മറ്റു വിദ്യാര്‍ഥികളുടെ മൊഴിയും എടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

Thursday, June 21, 2012

പാര്‍ട്ടി വിലക്കിയതുകൊണ്ട്‌ കീഴടങ്ങിയില്ല : കൊടിസുനി

തന്നെ തേടി പോലീസ്‌ വലവിരിച്ചപ്പോള്‍ കീഴടങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും ചില സി.പി.എം. നേതാക്കള്‍ വിലക്കിയതുകൊണ്ടാണ്‌ പിടികൊടുക്കാതിരുന്നതെന്ന്‌ കൊടിസുനി മൊഴിനല്‍കി. ചന്ദ്രശേഖരനെ വധിച്ചശേഷം പിടിക്കപ്പെടില്ലെന്ന്‌ കരുതുകയും പേടിക്കേണ്ടതില്ലെന്ന നിര്‍ദേശവും ലഭിച്ചിരുന്നു. എന്നാല്‍ പോലീസ്‌ തങ്ങളെ തിരിച്ചറിഞ്ഞുതുടങ്ങിയതോടെ എന്നെങ്കിലും പിടിക്കപ്പെടുമെന്ന്‌ അറിയാമായിരുന്നെന്നും കൊടിസുനി പോലീസിനോട്‌ പറഞ്ഞു.


ചന്ദ്രശേഖരന് വധക്കേസില് പിടിയിലായ ടി.കെ. രജീഷും സംഘാംഗങ്ങളും വിനോദയാത്രയ്ക്ക് കൊടൈക്കനാലില് എത്തിയപ്പോള് എടുത്ത ചിത്രം.

ഇടത്തുനിന്ന് രജീഷ്, സിജിത്ത്, കൊടിസുനി എന്നക്രമത്തില്. നേരത്തേ ഒരു 'ഓപ്പറേഷനു'ശേഷമാണ് ഇവര് യാത്രപോയത്. കൃത്യം നടത്തിയതിനുശേഷം ഇവര്ക്ക് വിനോദയാത്ര നടത്തുന്ന പതിവുണ്ട്. ഇങ്ങനെ ഒരു യാത്രയ്ക്കിടയില് എടുത്ത പടമാണ് പുറത്തു വന്നത്.




Wednesday, June 13, 2012

വിവാദ സ്വാമി നിത്യാനന്ദ കോടതിയില്‍ കീഴടങ്ങി

ബാംഗ്ലൂര്‍: വാര്‍ത്താ സമ്മേളനത്തിനിടെ ചാനല്‍ റിപ്പോര്‍ട്ടറെ കൈയേറ്റം ചെയ്‌ത കേസില്‍ വിവാദ സ്വാമി നിത്യാനന്ദ കോടതിയില്‍ കീഴടങ്ങി. സംഭവത്തില്‍ പൊലീസ്‌ കേസെടുത്തതിനെ തുടര്‍ന്ന്‌ ഒളിവില്‍ ആയിരുന്നു നിത്യാനന്ദ.

ബാംഗ്ലൂരിനടുത്തുള്ള രാമനഗരം കോടതിയിലാണ്‌ സ്വാമി കീഴടങ്ങിയത്‌. രണ്ട്‌ ദിവസമായി ഒളിവില്‍ കഴിയുന്ന നിത്യാനന്ദയെ അറസ്‌റ്റ്‌ ചെയ്യാന്‍ തിരച്ചില്‍ ശക്തമായിരുന്നു.

കീഴടങ്ങിയ നിത്യാനന്ദയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയ കോടതി സ്വാമിയെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരിക്കുകയാണ്‌. ബലാംല്‍സംഗം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിലെ അറസ്‌റ്റ്‌ ഒഴിവാക്കാനാണ്‌ നിത്യാനന്ദ 48 ഒളിവില്‍ പോയിരുന്നത്‌.

അമേരിക്കയില്‍ കഴിയുന്ന വനിത നിത്യാനന്ദക്കെതിരെ ഉയര്‍ത്തിയ ലൈംഗികാതിക്രമ ആരോപണത്തിനെതിരെ വാര്‍ത്താ ലേഖകരോട്‌ മറുപടി പറയാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ നിത്യാനന്ദയും അനുയായികളും ചാനല്‍ റിപ്പോര്‍ട്ടറെ കൈയ്യേറ്റം ചെയ്‌തത്‌.

സ്‌ത്രീയുടെ പരാതി പ്രകാരം അമേരിക്കന്‍ കോടതിയില്‍ നിന്നും സമന്‍സ്‌ ലഭിച്ചോ എന്ന ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യമാണ്‌ നിത്യാനന്ദയെ പ്രകോപിതനാക്കിയത്‌.

ഓടിക്കൊണ്ടിരുന്ന ബസ്‌ കത്തി മലയാളി മരിച്ചു

അബുദാബി: ഓടിക്കൊണ്ടിരിക്കുന്ന മിനിബസ്‌ കത്തി കണ്ണൂര്‍ സ്വദേശിയായ ഡ്രൈവര്‍ വെന്തു മരിച്ചു. കാറോത്ത്‌ അഷ്‌റഫ്‌ (48) ആണ്‌ മരിച്ചത്‌. അബുദാബി - ദുബയ്‌ ഹൈവേയിലെ അല്‍ സാമയിലാണ്‌ അപകടം സംഭവിച്ചത്‌.


യുഎഇയില്‍ ചൂടു കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം അപകടങ്ങള്‍ക്ക്‌ സാധ്യത കൂടുതല്‍ ആണ്‌. അതുകൊണ്ട്‌ തന്നെ വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.

മിനി ബസ്‌ കത്തിക്കൊണ്ട്‌ റോഡിലൂടെ വരുന്നത്‌ കണ്ട്‌ ഒരാള്‍ എമര്‍ജെന്‍സി നമ്പറിലേക്ക്‌ വിളിച്ച്‌ കാര്യം പറയുകയായിരുന്നു. അടിയന്തിര സഹായ സേന വളരെ പെട്ടെന്നു തന്നെ അപകട സ്ഥലത്ത്‌ എത്തിയെങ്കിലും അഷ്‌റഫിന്റെ കത്തിയെരിഞ്ഞ മൃതദേഹം മാത്രമാണ്‌ ലഭിച്ചത്‌.

അപകടം നടക്കുമ്പോള്‍ ഡ്രൈവര്‍ മാത്രമേ ബസില്‍ ഉണ്ടായിരുന്നുള്ളു. തന്റെ കമ്പനിയിലെ ജോലിക്കാരെ ഇറക്കിയ ശേഷം ദുബയിലേക്ക്‌ തിരിച്ചു ബസ്‌ ഓടിച്ചു പോവുകയായിരുന്നു അഷ്‌റഫ്‌.

അഷ്‌റഫിന്റെ മരണ സര്‍ട്ടിഫിക്കറ്റില്‍ ഹൃദയ സ്‌തംഭനം ആണ്‌ ഒരു മരണ കാരണം ആയി പറയുന്നത്‌. അപകടത്തിനിടയില്‍ ഹൃദയ സ്‌തംഭനവും നടന്നിട്ടുണ്ടാകും എന്നാണ്‌ അനുമാനം.

ഭാര്യയും നാല്‌ കുട്ടികളും ഉണ്ട്‌ മരണപ്പെട്ട അഷ്‌റഫിന്‌. നാല്‌ വര്‍ഷമായി ദുബയിലെ ഒരു അഡ്വര്‍ട്ടൈസിങ്‌ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്‌തു വരികയായിരുന്നു അഷ്‌റഫ്‌.

Monday, June 4, 2012

മണിക്കെതിരെ നടപടി എടുക്കുമെന്നും ഇല്ലെന്നും

തിരുവനന്തപുരം: എംഎം മണിക്കെതിരെ യുക്തമായ നടപടി എടുക്കും എന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മണിക്കെതിരെ നടപടി വേണ്ട എന്ന്‌ സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഐക്യകണ്ഡേന തീുമാനമെടുത്തതിനു പിന്നാലെയാണ്‌ സംസ്ഥാന സെക്രട്ടറിയുടെ ഈ പ്രസ്‌താവന എന്നത്‌ ശ്രദ്ധേയമാണ്‌.



മണിക്കെതിരെ നടപടി എടുക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും. മണിക്കെതിരായ പൊലീസ്‌ നടപടി നിയമ വിരുദ്ധമാണ്‌. മണിയുടെ പ്രസംഗം നയപരമായ പ്രശ്‌നം ആണെങ്കിലും ക്രിമിനല്‍ കുറ്റമല്ല. പിണറായി വിശദീകരിച്ചു.

അതുപോലെ ടിപി വധവുമായി പാര്‍ട്ടിക്ക്‌ ബന്ധമില്ല എന്നും പിടിയിലായവര്‍ക്ക്‌ ബന്ധമുണ്ടെങ്കില്‍ നടപടിയെടുക്കും എന്നും പിണറായി വ്യക്തമാക്കി. അതുപോലെ ചന്ദ്രശേഖരന്‍ വധവുമായുള്ള മാധ്യമവാര്‍ത്തകള്‍ വസ്‌തുതാവിരുദ്ധമാണെന്നും, അക്കാരണം കൊണ്ട്‌ മാധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചതില്‍ തെറ്റില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എംഎം മണിക്കെതിരായ കേസുകള്‍ രാഷ്ട്രീയപരമായും നിയമപരമായും നേരിടും എന്നാണ്‌ ഇടുക്കി ജില്ലാ കമ്മറ്റി പ്രമേയം പാസാക്കിയത്‌. സെക്രട്ടറി സ്ഥാനം ഒഴിയാന്‍ ഉദ്ദേശിക്കുന്നില്ല എന്നറിയിച്ച മണി, എന്നാല്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണ്‌ എന്നുമാണ്‌ അറിയിച്ചിരിക്കുന്നത്‌.

Wednesday, May 30, 2012

മാളിലെ തീപിടുത്തം:ഉടമയെ അറസ്റ്റ്‌ ചെയ്യും

13 കുട്ടികളടക്കം 19 പേരുടെ ജീവന്‍ തട്ടിയെടുത്ത തീപിടുത്തം ഉണ്ടായ വില്ലേജിയോ മാളിന്റെ ഉടമസ്ഥനെ അറസ്‌റ്റ്‌ ചെയ്യാന്‍ ഖത്തര്‍ അറ്റോര്‍ണി ജനറല്‍ ഉത്തരവിട്ടു.



തീപിടുത്തത്തില്‍ മരിച്ച സ്‌ത്രീകളും കുട്ടികളും ഉണ്ടായിരുന്ന ഡേകെയര്‍ സെന്ററിന്റെ ഉടമയെയും, മാളിന്റെ ഡയരക്ടര്‍, സുരക്ഷാ തലവന്റെ അസിസ്റ്റന്റ്‌ എന്നിവരെയും അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണ്‌ അറ്റോര്‍ണി ജനറല്‍.


മാളിന്റെ സുരക്ഷാ തലവനോടും അസിസ്‌റ്റന്‍രിനോടും അവരുടെ ലൈസന്‍സ്‌ കോടതിയില്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌. മാളിലെ സുരക്ഷ ക്രമീകരണങ്ങളിലെ പാളിച്ചയാണ്‌ ഇത്രയും ധാരുണമായ ഒരു അപകടത്തിന്‌ കാരണമായത്‌ എന്നാണ്‌ വിലയിരുത്തല്‍. അപായ മണിയോ, തീയണക്കാനുള്ള സംവിധാനമോ ഒന്നും തന്നെ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.




ദോഹ അസീസിയ റോഡിലെ മാളില്‍ തീപിടിച്ചത്‌ ചൊവ്വാഴ്‌ച രാവിലെ പതിനൊന്നോടെയാണ്‌. മാലിലെ ഡെകെയര്‍ സെന്ററിലെ കുഞ്ഞുങ്ങളാണ്‌ മരിച്ച കുട്ടികള്‍. മരണപ്പെട്ടവര്‍ക്ക്‌ പുറമെ 17 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌.

തീപിടുത്തത്തിന്റെ തുടക്കം ഡെകെയര്‍ സെന്ററില്‍ നിന്നും തന്നെയാണ്‌ എന്നാണ്‌ നിഗമനം. എന്നാല്‍ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.

Fishermen killings: Kerala HC grants bail to two Italian marines

Thiruvananthapuram: Three months after being jailed for allegedly killing two Indian fishermen, the Kerala High Court granted bail to two Italian marines on Wednesday.

 
The court asked the marines to deposit Rs 1 crore as personal bond. But the Italians cannot leave Kochi as their passports are with the police. The court also asked two Indians to stand as surety for the Italian marines.

The Italian marines' lawyer Rajender Nair said, "The marines will not leave the jurisdiction of the city of Kochi for the time being, but they are relieved."

Earlier on Tuesday, the Kerala High Court had dismissed a petition by the Italian Government seeking quashing of the FIR against the two marines.

The two marines - Latore Massimilliano and Salvatore Girone, arrested on Feb 19 are in judicial custody and lodged at the Borstal school here which houses juvenile delinquents.

They have been charged with murder of fishermen Valentine alias Jalestine and Ajesh Binki, who had put out to sea from the Needakara coast in Kollam, by firing at them from on board the merchant ship whose authorities have maintained that the marines mistook the fishermen for pirates.

Share

Twitter Delicious Facebook Digg Stumbleupon Favorites More